Don't Miss!
- News വി മുരളീധരന് കെട്ടിവെയ്ക്കാനുള്ള പണം നല്‍കിയത് യുക്രൈനില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികൾ
- Lifestyle അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ലോഹിയ്ക്ക് ചലച്ചിത്ര ലോകത്തിന്റെ ആദരാഞ്ജലി
സംവിധായകനും തിരക്കഥാകൃത്തുമായി ലോഹിതദാസിന്റെ മരണത്തില്‍ ചലചിത്രരംഗത്തെ പ്രമുഖര്‍ അനുശോചിച്ചു. തന്നെ തിറിച്ചറിഞ്ഞത് ലോഹിതദാസാണെന്ന് സൂപ്പര്‍സാറ്റാര്‍ മമ്മൂട്ടി അനുസ്മരിച്ചു. എന്നിലെ കഴിവുകളും കുറവുകളും തിരിച്ചറിഞ്ഞാണ് അദ്ദേഹം കഥാപാത്രങ്ങള്‍ മെനഞ്ഞത്. സഹോദരതുല്യനായിരുന്ന ഒരു വ്യക്തിയായിരുന്നു തനിക്ക് ലോഹിതദാസെന്നും മമ്മൂട്ടി പറഞ്ഞു.
നല്ല തിരക്കഥാകൃത്ത്, സംവിധായകന് തുടങ്ങിയ നിലകളില്‍ തിളങ്ങിയ ചലച്ചിത്ര വ്യക്തിത്വമാണ് ലോഹിയുടേതെന്ന് ഇന്നസെന്റ് പറഞ്ഞു. അദ്ദേഹത്തെ ചലച്ചിത്ര പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. വ്യക്തിപരമായും അമ്മ സംഘടനയുടെ പേരിലുമുളള അനുശോചനം അറിയിക്കുന്നതായും ഇന്നസെന്റ് പറഞ്ഞു. ലോഹിതദാസിന്റെ ചിത്രങ്ങള്‍ ഒരു ചലച്ചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അനുഭവമാണ് പകര്‍ന്നതെന്ന് സംവിധായകനും നടനുമായ ലാല്‍ ഓര്‍മിച്ചു.
ജേഷ്ഠന്റെ മരണം പോലെയാണ് തനിക്ക് ലോഹിതദാസിന്റെ മരണം മനസിലെത്തുന്നതെന്ന് സംവിധായകന് ബ്ലെസി ഓര്‍മിച്ചു. അദ്ദേഹത്തോടൊപ്പം വളരെക്കാലം സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വ്യക്തിപരമായി ഏറെ നഷ്ടമുണ്ടാക്കുന്ന വിയോഗമാണിത് -ബ്ലെസി പറഞ്ഞു.
ഭരതന്, പത്മരാജന് തുടങ്ങിയവരുടെ കാലഘട്ടത്തില്‍ കടന്നു വന്ന് സത്യസന്ധമായി ജീവിതങ്ങള്‍ പകര്‍ത്തിയ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു ലോഹിതദാസെന്ന് സംവിധായകന് കമല്‍ ഓര്‍മിച്ചു.
അഭിനയത്തിന്റെ പാഠങ്ങള്‍ പഠിപ്പിച്ചു തന്ന പ്രിയ സുഹൃത്തിനെയാണ് നഷ്ടമാകുന്നതെന്ന് നടി ലക്ഷ്മി ഗോപാലസ്വാമി ഓര്‍മിച്ചു. അരയന്നങ്ങളുടെ വീട്ടിലെ അഭനയം മികച്ചതായതിന്റെ എല്ലാ ക്രെഡിറ്റും ലോഹിതദാസിനാണെന്ന് ലക്ഷ്മി പറഞ്ഞുചലച്ചിത്ര ലോകത്തിന് തീരാ നഷ്ടമാണ് ലോഹിയുടെ മരണമെന്ന് നടന് സായി കുമാര്‍ പറഞ്ഞു. സാധാരണക്കാരോട് ഏറെ അടുത്തിടപഴകുന്ന സ്വഭാവക്കാരനായിരുന്നു. അതിനാലാവണം സാധാരണക്കാരുടെ ജീവിതദുരിതങ്ങള്‍ ഇത്ര നന്നായി അദ്ദേഹത്തിന് പ്രതിഫലിപ്പിക്കാനായതെന്നും സായികുമാര്‍ ചൂണ്ടിക്കാട്ടി,
ലോഹി കഥാപാത്രങ്ങളോട് പുലര്‍ത്തിയ സത്യസന്ധത എന്നും ഓര്‍മിക്കപ്പെടുമെന്നും സിദ്ദിഖ് പറഞ്ഞു. വളരെ ആത്മാര്‍ഥ ബന്ധമുണ്ടായിരുന്ന വ്യക്തിയായിരുന്നു ലോഹിതദാസെന്ന് സംവിധായകന് ടി.വി. ചന്ദ്രന് അനുസ്മരിച്ചു.
-
ഞങ്ങളെ ഒരുപാട് പേരുടെ അടുത്ത് കൊണ്ടുപോയി കഥ പറയിപ്പിച്ചിട്ടുണ്ട്; മമ്മൂക്ക ഇല്ലായിരുന്നെങ്കില്‍...
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!