Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
മമ്മൂട്ടി യൂണിയനുകളുടെ ആരാച്ചാര്‍
മാക്ടയെ തകര്‍ക്കാന്‍ സൂപ്പര്‍ താരങ്ങളുടെ സഹായത്തോടെ ഒരു വിഭാഗം നിര്‍മാതാക്കളും സംവിധായകരും നടത്തുന്ന ശ്രമങ്ങള്‍ സാമാന്യ മര്യാദകളും തൊഴില്‍ നിയമങ്ങളും ലംഘിയ്ക്കുന്ന അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞു. ഷൂട്ടിംഗ് സെറ്റുകളില്‍ യൂണിയന് നേതാക്കളെ തിരഞ്ഞു പിടിച്ചു പുറത്താക്കുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മമ്മൂട്ടിയാണെന്നും വിനയന് കുറ്റപ്പെടുത്തി.
മലയാളത്തില്‍ ആദ്യമായി റിലയന്‍സ് നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്. ട്രേഡ് യൂണിയനുകളെ അനുവദിയ്ക്കില്ലെന്നാണ് റിലയന്‍സിന്റെ കരാറിലെ ഒരു വ്യവസ്ഥ. ഈ നിബന്ധന അംഗീകരിയ്ക്കരുതെന്ന് മാക്ട മമ്മൂട്ടിയോട് ആവശ്യപ്പെട്ടെങ്കിലും ഇടത് സഹയാത്രികനും വിപ്ലവകാരിയുമായ മമ്മൂട്ടി അതിന് തയാറായില്ലെന്നും വിനയന് ആരോപിക്കുന്നു.
ഡ്രൈവറും ലൈറ്റ് ബോയിയും ട്രോളി ഓപ്പറേറ്ററും ഉള്‍പ്പെടെയുള്ള സാധാ തൊഴിലാളികളെ ട്രേഡ് യൂണിയന് പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിയ്പ്പിയ്ക്കുന്ന വില കുറഞ്ഞ നടപടിയാണ് സൂപ്പര്‍ താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
സൂപ്പര്‍ താരങ്ങളുടെ ഈ നീക്കത്തിന് തടയിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, സാംസ്ക്കാരിക മന്ത്രി, ലേബര്‍ കമ്മീഷണര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ പരിഹാരം കാണാമെന്നാണ് മന്ത്രി ബേബിയുടെ വാക്ക് നല്‍കിയിരിക്കുന്നത്. ഇത് നടന്നില്ലെങ്കില്‍ കേരളത്തില്‍ ഒരു സിനിമയുടെ ഷൂട്ടിംഗും നടത്താന്‍ സമ്മതിക്കില്ലെന്ന് വിനയന് മുന്നറിയിപ്പ് നല്കി.
മാക്ടയ്ക്കെതിരായി സംവിധായകന് സിദ്ദിഖിന്റെയും ജോഷിയുടെയുമൊക്കെ നേതൃത്വത്തില്‍ രൂപീകരിയ്ക്കപ്പെട്ട ഫെഫ്കയ്ക്ക് സൂപ്പര്‍ താരങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതാണ് സൂപ്പര്‍ താരങ്ങള്‍ക്കെതിരെ തിരിയാന്‍ വിനയനെ പ്രേരിപ്പിച്ചിരിയ്ക്കുന്നതെന്നാണ് കരുതപ്പെടുന്നത്.
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'
-
'ഒരു മകൾ മതിയെന്ന് തീരുമാനിച്ചവരാണ്; സംഭവിക്കാൻ പാടില്ലാത്ത ഒത്തിരി കാര്യങ്ങൾ; എത്ര പെട്ടന്ന് ജീവിതം മാറി'