Don't Miss!
- News വെറും 10000 രൂപ 1.32 ലക്ഷമായി..! ഈ ഓഹരി കുതിച്ചതിന് കൈയ്യും കണക്കുമില്ല, ഒന്ന് അറിഞ്ഞ് വീശിയാലോ?
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Automobiles വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
സിബിഐ 5 എസ്എംഎസ് പാരയെ മറികടക്കും
മോളിവുഡിലെ ഇന്‍വെസ്റ്റിഗേഷന്‍ സിനിമകള്‍ക്ക് പുതിയ മാനം നല്കിയ ഒരു സിബിഐ ഡയറിക്കുറിപ്പ് 1987ലാണ് തിയറ്ററുകളിലെത്തിയത്. മലയാളത്തില്‍ തുടര്സിനിമകളെന്ന ട്രെന്റിന് തുടക്കമിട്ടത് ഈ സിനിമാപരമ്പരയായിരുന്നു. ജാഗ്രത എന്ന രണ്ടാം ഭാഗത്തിന് ശേഷം സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിങ്ങനെ മൂന്നും നാലും ഭാഗങ്ങള്‍ കൂടി പുറത്തുവന്നു.
മമ്മൂട്ടി സേതുരാമയ്യര്‍ എന്ന സിബിഐ ഓഫീസറായി വേഷമിടുന്ന ചിത്രത്തിന്റെ തിരക്കഥ എസ്എന്‍ സ്വാമി പൂര്‍ത്തിയാക്കിയതായി മധു പറഞ്ഞു. 1987ല്‍ ആദ്യ സിബിഐ സിനിമയ്ക്ക് തിരക്കഥയൊരുക്കുമ്പോള്‍ സംവിധായകന് എസ്എന്‍ സ്വാമിയുടെ മനസ്സിലുണ്ടായിരുന്നത് ഒരു മുസ്ലീം കഥാപാത്രമായിരുന്നു. എന്നാല്‍ തിരക്കഥ കേട്ട മമ്മൂട്ടി തന്നെയാണ് കൂര്‍മ്മ ബുദ്ധിയുള്ള ബ്രാഹ്മണനായി ഈ കഥാപാത്രത്തെ മാറ്റുന്നത്. ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നായ സേതുരാമയ്യുടെ പിറകില്‍ കൈകെട്ടിയുള്ള നടപ്പും മറ്റുഭാവങ്ങളുമെല്ലാം മമ്മൂട്ടിയുടെ തന്നെ സംഭവനകളായിരുന്നു. സിബിഐ സിനിമകളുടെ തീം മ്യൂസിക്കും മലയാളത്തില്‍ തരംഗമായി മാറി.
അടിയും ഇടിയും നെടുനീളന്‍ ഡയലോഗുകളുമൊന്നുമില്ലാത്ത സസ്പെന്‍സ് ത്രില്ലര്‍ ചിത്രമെന്ന നിലയ്ക്കായിരുന്നു ആദ്യ സിബിഐ സിനിമകള്‍ ശ്രദ്ധിയ്ക്കപ്പെട്ടത്. എന്നാല്‍ മൂന്നും നാലും ഭാഗങ്ങള്‍ തിയറ്ററുകളിലെത്തിയപ്പോള്‍ സിനിമയിലെ സസ്പെന്‍സ് പൊളിയ്ക്കാന്‍ വ്യാപകമായ രീതിയില്‍ എസ്എംഎസ് പ്രചാരണങ്ങള്‍ നടന്നു.
സിനിമ റിലീസായ ആദ്യദിനം തന്നെ സസ്പെന്‍സ് പൊളിയ്ക്കുന്ന വിധത്തില്‍ കുറ്റകൃത്യം ചെയ്തത് ഏത് കഥാപാത്രമാണെന്ന വെളിപ്പെടുത്തിക്കൊണ്ടുള്ള എസ്എംഎസുകള്‍ പ്രചരിയ്ക്കുന്നതാണ് കുറ്റാന്വേഷണസിനിമകള്‍ നേരിടുന്ന പ്രധാന വെല്ലുവളി.
എന്നാല്‍ അത്തരം വെല്ലുവിളികളെ മറികടക്കുന്ന രീതിയിലാണ് സിബിഐ അഞ്ചാം ഭാഗത്തിന്റെ തിരക്കഥയൊരുക്കുന്നതെന്ന് സംവിധായകന് പറയുന്നു. ഇത്തരം പ്രചാരണങ്ങള്‍ സിനിമകളുടെ വിജയത്തെ ബാധിയ്ക്കുന്നുണ്ടെന്നും കെ മധു വ്യക്തമാക്കി.
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത