Don't Miss!
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- News കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിനും സിപിഐക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; സിപിഎം കോടതിയിലേക്ക്
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
കോമാളി എന്ന വിളിപ്പേര് മാറ്റി തന്ന നാല് പെണ്ണുങ്ങള്; നന്ദു പറയുന്നു
തുടക്കം മുതല്‍ സഹനടന്‍ വേഷങ്ങളില്‍ ഒരു ഹാസ്യ നടനായിട്ടാണ് നന്ദു എത്തിയത്. പലപ്പോഴും കോമാളി നടന് എന്ന ലേബലില്‍ അറിയപ്പെടേണ്ടി വന്നതില്‍ സങ്കടമുണ്ടായിരുന്നു.
എന്നാല്‍ ആ ലേബല്‍ മാറ്റി തന്നത് അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത നാലു പെണ്ണുങ്ങള് എന്ന ചിത്രമാണെന്ന് നന്ദു പറയുന്നു. താനൊരു നടന് ആണെന്ന് പോലും അറിയാതെയാണ് അടൂര്‍ സര് തന്നെ ആ ചിത്രത്തിലേക്ക് തന്നെ പരിഗണിച്ചത് എന്ന് നന്ദു. തുടര്‍ന്ന് വായ്കാം.
ആ അവസരത്തിന് വഴിയൊരുക്കിയ അപകടം
ഒരിക്കല്‍ വെള്ളയമ്പലം വഴി കാറില്‍ പോകുമ്പോഴാണ്, റോഡില്‍ അടൂര്‍ സാറിന്റെ കാറ് ഒരു ബൈക്കുമായി കൂട്ടിയിടിച്ചത് കണ്ടത്. ഞാന്‍ പെട്ടന്ന് ഇറങ്ങി ചെന്ന് എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചു. എല്ലാം ശരിയായി, സെറ്റില്‍ ചെയ്തു എന്നദ്ദേഹം പറഞ്ഞു. അന്നാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്.
ഞാന്‍ എന്നെ പരിചയപ്പെടുത്തി
അന്നാണ് അടൂര്‍ സാറിനെ പരിചയപ്പെടുന്നത്. ഒരു മണിക്കൂറോളം അദ്ദേഹത്തോട് സംസാരിച്ചു. ഞാന്‍ ഒരു നടനാണെന്നും, സഹ സംവിധായകനാണെന്നുമൊക്കെ അദ്ദേഹത്തോട് പറഞ്ഞു. പോവാന്‍ നേരം അദ്ദേഹം എന്റെ ഫോണ്‍ നമ്പറും വിലാസവും വാങ്ങി.
അലിയാല്‍ സാറിന്റെ വിളി വന്നപ്പോള്‍
രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അലിയാര് സര് എന്നെ വിളിച്ചു. അദ്ദേഹത്തെ അടൂര്‍ സര് വിളിച്ചിരുന്നു എന്നും, തന്നോട് അടൂര്‍ സാറിനെ തിരിച്ചു വിളിക്കാനും പറഞ്ഞു. അടൂര്‍ സാറിന്റെ നമ്പറും തന്നു. ഞാന്‍ വിളിച്ചു
ജീവിതം മാറ്റിമറിച്ച വേഷം
അടൂര്‍ സാറിനെ വിളിച്ചപ്പോള്‍ അടുത്ത ചിത്രത്തില്‍ ഒരു ചെറിയ വേഷമുണ്ടെന്നും വീട്ടില്‍ വന്ന് കാണണമെന്നും പറഞ്ഞു. ചെറിയ വേഷമായിരിക്കും എന്നാണ് ഞാനും കരുതിയത്. എന്നാല്‍ പിന്നീടാണ് അറിഞ്ഞത് നാല് പെണ്ണുങ്ങള് എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണെന്ന്. ആ ചിത്രം കോമാളി എന്ന എന്റെ വിളിപ്പേര് മാറ്റി തന്നു - നന്ദു പറഞ്ഞു.
-
ഞങ്ങളെ ഒരുപാട് പേരുടെ അടുത്ത് കൊണ്ടുപോയി കഥ പറയിപ്പിച്ചിട്ടുണ്ട്; മമ്മൂക്ക ഇല്ലായിരുന്നെങ്കില്‍...
-
ചെന്നൈ എന്നാല്‍ സ്വാതന്ത്ര്യമാണ്, എനിക്ക് ആര്‍ത്തി ഉണ്ട്, അത് സിനിമയോടല്ല; വിനീത് ശ്രീനിവാസന്
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!