Don't Miss!
- News
2024ൽ നരേന്ദ്ര മോദി തമിഴ്നാട്ടിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമോ? മറുപടിയുമായി ബിജെപി അധ്യക്ഷൻ
- Sports
ടീം ഇന്ത്യയില്‍ സ്ഥാനമര്‍ഹിക്കുന്നത് സഞ്ജുവോ, ഇഷാനോ? കണക്കുകള്‍ പറയും
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
ഹിഷാം അബ്ദുള്‍ വഹാബ് മികച്ച സംഗീതസംവിധായകന്; സിത്താര ഗായിക, പ്രദീപ് കുമാര്‍ ഗായകന്
52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ സംഗീതത്തിനും ഇത്തവണ മികച്ച പ്രാധാന്യം ലഭിച്ചു. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗാനങ്ങളാണ് ഇത്തവണ മത്സരത്തില്‍ മുന്നിട്ടു നിന്നത്. ഗായകനായി പ്രദീപ് കുമാറിനേയും ഗായികയായി സിത്താര കൃഷ്ണകുമാറിനെയുമാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
മിന്നല്‍ മുരളിയിലെ രാവില്‍ മയങ്ങുമീ... എന്ന ഗാനമാണ് പ്രദീപ് കുമാറിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. സുഷിന് ശ്യാം സംഗീതം നിര്‍വ്വഹിച്ച് മനു മഞ്ജിത്താണ് ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്.

കാണെക്കാണെ എന്ന ചിത്രത്തിലെ പാല്...നിലാവിന് പൊയ്കയില്‍ എന്ന ഗാനമാണ് സിത്താരയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന് രാജാണ് ഈ ഗാനത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
ഇത് മൂന്നാം തവണയാണ് സിത്താരയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത്. 2012-ലും 2017-ലുമാണ് മുന്‍പ് പുരസ്കാരങ്ങള്‍ ലഭിച്ചത്. അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് സിത്താര മാധ്യമങ്ങളോട് പ്രതികരിച്ചു. പുരസ്കാരം ലഭിച്ചതിലൂടെ ആ ഗാനം ആളുകളിലേക്ക് കൂടുതല്‍ എത്തട്ടെ എന്നു പ്രത്യാശിക്കുന്നതായും ഗായിക കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ചലച്ചിത്ര പുരസ്കാരം: ജോജുവും ബിജു മേനോനും മികച്ച നടന്മാര്, രേവതി മികച്ച നടി
മികച്ച സംഗീതസംവിധായകനായി തിരഞ്ഞെടുത്തത് ഹിഷാം അബ്ദുള്‍ വഹാബിനെയാണ്. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും പുരസ്കാരത്തിന് അര്‍ഹമായി. ജാസ്, സൂഫി, കര്‍ണ്ണാടിക് സംഗീതധാരകളെ അതിവിദഗ്ധമായി സമന്വയിപ്പിച്ച് മലയാളത്തിലും തമിഴിലുമായി വൈവിധ്യമാര്‍ന്ന വികാരങ്ങളെ വളരെ ലളിതമായി അവതരിപ്പിച്ച സംഗീതസംവിധാന പാടവത്തിനാണ് പുരസ്കാരം ഹിഷാമിന് പുരസ്കാരമെന്ന് ജൂറി അഭിപ്രായപ്പെട്ടു.

ഹൃദയത്തിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. ദര്‍ശനാ...., ഒണക്കമുന്തിരി, പൊട്ടുതൊട്ട പൗര്‍ണ്ണമി, പുതിയൊരു ലോകം, നഗുമോ എന്നീ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു.
ഇത്തവണ രണ്ട് മികച്ച നടന്മാര്; അവാര്‍ഡ് പങ്കിട്ട് ബിജു മേനോനും ജോജു ജോര്‍ജും
കാടകലം എന്ന ചിത്രത്തിലെ ഗാനരചയ്ക്കാണ് ബി.കെ.ഹരിനാരായണന് പുരസ്കാരത്തിന് അര്‍ഹനായത്. ദിലീഷ് പോത്തന് സംവിധാനം ചെയ്ത ജോജിയിലെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ച ജസ്റ്റിന് വര്‍ഗ്ഗീസും സംഗീതവിഭാഗത്തില്‍ പുരസ്കാരത്തിന് അര്‍ഹനായി.
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
സത്യനും പ്രേം നസീറിനും കഴിയാത്തത് മമ്മൂട്ടിക്കും മോഹൻലാലിനും സാധിച്ചു! മഹാത്ഭുതങ്ങളാണ് രണ്ടുപേരും: രാഘവൻ
-
ഞാൻ ശരിക്കും ഹണി റോസ് ആണ്! ധ്യാനിനൊപ്പമുള്ള അഭിമുഖം ട്രോളായത് ഒരുപാട് വിഷമിപ്പിച്ചു; മനസ്സുതുറന്ന് വൈഗ റോസ്