Don't Miss!
- News ഈ രാശിക്കാരാണോ? സുവര്ണനേട്ടങ്ങള് തേടിയെത്തും, സമ്പത്തും ഐശ്വര്യവും ലഭിക്കും; ഭാഗ്യം ഒപ്പമുണ്ടാവും
- Lifestyle ഈ വസ്തുക്കള്‍ വീട്ടില്‍ വെക്കുന്നത് ഐശ്വര്യക്കേട്; കഷ്ടകാലം, ധനനഷ്ടം, മനക്ലേശം എന്നിവയുണ്ടാകും
- Sports IPL 2024: ഹാര്‍ദിക് എന്തിന് ടീമില്‍? വീണ്ടും ഫ്ളോപ്പ്; ലോകകപ്പ് ടീമിലും വേണ്ട! ട്രോളി ഫാന്‍സ്
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ദുല്‍ഖറും ഫഹദും ചെയ്യുന്നത് അതാണ്! വീട്ടുകാര്‍ക്ക് അഭിനയം ഇഷ്ടമല്ലായിരുന്നുവെന്നും അജ്മല്‍
പ്രണയകാലമെന്ന ചിത്രത്തിലൂടെയായിരുന്നു അജ്മല്‍ അമീര്‍ തുടക്കം കുറിച്ചത്. ഒരു വേനല്പ്പുഴയില് എന്ന ഗാനം ഏരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡോക്ടറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു അജ്മല്‍ സിനിമയിലേക്കെത്തിയത്. നാളുകള്‍ക്ക് ശേഷമായി സിനിമയിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് താരം. തിരിച്ചുവരവിനെക്കുറിച്ചും സിനിമയിലെ അവസരങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു താരം മനസ്സ് തുറന്നത്.
തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് എവിടെയാണ് നീ എന്ന ചോദ്യം താന്‍ ഏറെ കേട്ടിരുന്നുവെന്ന് താരം പറയുന്നു. തമിഴ്, തെലുങ്ക് സിനിമകള്‍ അധികം കാണാത്തത് കൊണ്ടാണ് ഇത്തരത്തിലൊരു ചോദ്യം. കുറേ നാളായി താന്‍ അവിടെയാണ് സജീവമായതെന്നും താരം പറയുന്നു. മലയാളത്തെ മറന്നതോ ഉപേക്ഷിച്ചതോ ആയിരുന്നതല്ല മികച്ച തിരക്കഥകള്‍ ലഭിക്കാത്തത് കൊണ്ടാണ് മാറിനിന്നതെന്നും അജ്മല്‍ പറയുന്നു.
അന്യഭാഷകളില്‍ സജീവം
മലയാളത്തില്‍ തുടങ്ങി അന്യഭാഷയില്‍ തിളങ്ങുന്നവരേറെയാണ്. അത്തരത്തില്‍ തമിഴ്, തെലുങ്ക് ഭാഷകളില്‍ നിന്നായി മികച്ച അവസരമാണ് തനിക്ക് ലഭിച്ചതെന്ന് അജ്മല്‍ പറയുന്നു.അമ്മ രാജ്യം ലോ കടപ്പ ബിഡലുവായിരുന്നു തെലുങ്കില്‍ റിലീസ് ചെയ്ത സിനിമ. ആന്ധപ്രദേശിന്റെ രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞ ചിത്രത്തില്‍ മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയെ അവതരിപ്പിച്ചത് അജ്മലായിരുന്നു.
അഞ്ചാതെ നല്കിയ സൗഭാഗ്യം
നയന്താരയ്ക്കൊപ്പം തമിഴ് സിനിമയില്‍ അഭിനയിച്ച് വരികയായിരുന്നു. അതിനിടയിലാണ് ലോക് ഡൗണ്‍ വന്നത്. തമിഴില്‍ നിന്നും വലിയ ബ്രേക്ക് കിട്ടിയ സിനിമകളിലൊന്നാണ് അഞ്ചാതെ. സാധാരണക്കാരായ സിനിമാപ്രേമികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണത്. തമിഴിലെ മിക്ക സിനിമകളും നന്നായി ശ്രദ്ധിക്കപ്പെട്ടിരുന്നു.
Recommended Video
വീട്ടില്‍ നിന്നുള്ള സമ്മര്‍ദ്ദം
സിനിമ പ്രൊഫഷണാക്കി എടുക്കുന്നതിന് വീട്ടില്‍ നിന്നും സമ്മതമില്ലായിരുന്നു പിജി എടുക്കാനായി നിര്‍ബന്ധിച്ചത് അവരാണ്. മനസ്സ് മുഴുവന്‍ സിനിമയായിരുന്നുവെങ്കിലും അത്ര സജീവമാവാന്‍ കഴിഞ്ഞിരുന്നില്ല. യഥാസ്ഥിതിക കുടുംബത്തില്‍ നിന്നാണ് ഈ മേഖലയിലേക്ക് എത്തിയത്. മെഡിക്കല്‍ പ്രൊഫഷനും അഭിനയവും ഒരുമിച്ച് കൊണ്ടുപോവാനാണ് ആഗ്രഹിക്കുന്നത്.
വീട്ടുകാരുടെ താല്പര്യം
കുടുംബത്തിന് പ്രഥമ പരിഗണന നല്‍കുന്നയാളാണ് അജ്മല്‍. അവര്‍ക്ക് കൂടി കംഫര്‍ട്ടബിളാവുന്ന ജീവിതം നയിക്കാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ അതിന് കഴിയാതെ വന്നതോടെയാണ് പാഷന് പുറകെ പോവാനായി തീരുമാനിച്ചത്. അഭിനയം മാത്രമല്ല ഇനി നിര്‍മ്മാണത്തിലും ചുവട് വെക്കുകയാണ്. അതേക്കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ തന്നെ പുറത്ത് വരും.
ലോഹവും റ്റു കണ്‍ട്രീസും
നായകവേഷം മാത്രമേ സ്വീകരിക്കൂയെന്ന തരത്തിലെ നിബന്ധനകളൊന്നും തനിക്കില്ല. അതിഥി വേഷങ്ങളും ചെയ്തിട്ടുണ്ട്. ലോഹവും റ്റു കണ്‍ട്രീസും ആഗ്രഹിച്ച് ചെയ്തതാണ്. മലയാളത്തില്‍ അഭിനയിക്കാനുള്ള കൊതി കൊണ്ട് ചെയ്തതാണ്. നായകനായി മാത്രമേ അഭിനയിക്കൂ എന്നുണ്ടെങ്കില്‍ പ്രണയകാലത്തിന് ശേഷം അത്തരം സിനിമകള്‍ തന്നെ ചെയ്യണമായിരുന്നു. ഇനിയങ്ങോട്ട് സിനിമയെ സീരിയസായി കാണാനാണ് താല്പര്യം.
നിവിന്‍, ഫഹദ്, ദുല്‍ഖര്‍
അഭിനേതാക്കള്‍ ഒരു സിനിമയ്ക്കായി നന്നായി പരിശ്രമിക്കാറുണ്ട്. അത്തരത്തിലുള്ള ശ്രമങ്ങളൊന്നും നടത്താറില്ല. മലയാളത്തിലും തമിഴിലും അഭിനേതാക്കള്‍ നേരിട്ട് ഇറങ്ങിയാണ് ഒരു പ്രൊജക്ടാക്കുന്നത്. മലയാളത്തില്‍ നിവിന്‍, ഫഹദ്, ദുല്‍ഖര്‍ ഒക്കെ ഓരോ ടീം ഉണ്ടാക്കി അവര്‍ക്കിഷ്ടമുള്ള ചിത്രങ്ങള്‍ ബാക് ടു ബാക് ചെയ്യുകയാണ്. പക്ഷേ ഞാനിതു വരെ സിനിമയെ ബിസിനസായി കണ്ടിരുന്നില്ല. വരുന്ന വേഷങ്ങള്‍ ചെയ്യുന്നതല്ലാതെ കൂടുതല്‍ ആലോചിക്കാറില്ലായിരുന്നു. ഇപ്പോള്‍ തനിക്കായൊരു ടീമുണ്ടാക്കിയിട്ടുണ്ടെന്നും താരം പറയുന്നു
-
സിനിമയ്ക്ക് വേണ്ടി ഭാര്യയെയും കാമുകിയെയും ഉപേക്ഷിക്കുന്നവര്‍ക്ക് എതിരാണ്! ഷാരൂഖ് ഖാന്റെ വാക്കുകളിങ്ങനെ
-
ഞാനാണ് ദൈവം; ഇത്രയൊക്കെയായിട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ
-
'വയറിന് വേദനയും അസ്വസ്ഥതയും... കാൻസറാണെന്ന് ലക്ഷണം വെച്ച് ഉറപ്പിച്ചു, വീട് പണി തീരും മുമ്പ് മരിച്ചുപോകുമോ?'