Don't Miss!
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- News തൃശൂർ പൂരം നിർത്തിവെച്ചു, ചരിത്രത്തില്‍ ആദ്യം: ഒടുവില്‍ വഴങ്ങി, വെടിക്കെട്ട് പകല്‍ വെളിച്ചത്തില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ജിഷ്ണുവിന് എതിരായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വേദനിപ്പിച്ചു എന്ന് ഭാര്യ ധന്യ
മരിയ്ക്കുന്നതിന് മുന്‍പ് ചില സെലിബ്രിറ്റികളെ സോഷ്യല്‍ മീഡിയ കൊല്ലാറുണ്ട്. അങ്ങനെ മൂന്ന് തവണ മരിച്ചതാണ് നടന് ജിഷ്ണുവും. നാലാം തവണ പക്ഷെ അത് യഥാര്‍ത്ഥമായി.
അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ
ജിഷ്ണു മരിയ്ക്കുന്നതിന് മുന്‍പ് മരിച്ചു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചത് വേദനിപ്പിച്ചു എന്ന് ഭാര്യ ധന്യ പറയുന്നു. മനോരമയുടെ കേരള കാന്‍ എന്ന കാമ്പയിനില്‍ സംസാരിക്കുകയായിരുന്നു ധന്യ.
വേദനിപ്പിച്ചു
ജിഷ്ണുവിന് രണ്ടാമതും ക്യാന്‍സര്‍ വന്നപ്പോഴാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ജിഷ്ണു മരിച്ചു എന്നും ഗുരുതരാവസ്ഥയിലാണെന്നുമുള്ള ഫേസ്ബുക്ക്, വാട്സാപ്പ് സന്ദേശങ്ങള്‍ എന്നെയും കുടുംബത്തെയും വേദനിപ്പിച്ചു എന്ന് ധന്യ പറയുന്നു.
മാനസികാവസ്ഥ
അത്തരത്തിലുള്ള സന്ദേശം വരുമ്പോള്‍ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായിരിയ്ക്കും. പലരും വിളിച്ച് ചോദിയ്ക്കും. അവരോടൊക്കെ എന്ത് പറയണം എന്നെനിക്ക് അറിയില്ലായിരുന്നു. എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടത് കാന്‍സര്‍ കാരണമാണ്. ഇപ്പോള്‍ ജിഷ്ണുവും
ജിഷ്ണുവാണ് ധൈര്യം തന്നത്
ആ സമയത്ത് ജിഷ്ണുവാണ് എനിക്ക് ജോലിയ്ക്ക് പോകാനുള്ള ധൈര്യം തന്നത്. ജിഷ്ണു എല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതുപോലെയായിരുന്നു. രാവിലെ പറയും, ഇപ്പോള്‍ വരും വാട്സാപ്പ് സന്ദേശം ഞാന്‍ മരിച്ചുവെന്ന്. അതും പറഞ്ഞ് ജിഷ്ണു ചിരിയ്ക്കും.
മാനസിക ശക്തി തന്നത്
ശാരീരികമായി ജിഷ്ണു ഏറെ അവശനായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളിലോ പ്രവൃത്തികളിലോ ആ ക്ഷീണം പ്രതിഫലിച്ചിരുന്നില്ല. ആ ശക്തിയാണ് ജീവിതത്തില്‍ എനിക്ക് തുണയായത്- ധന്യ പറഞ്ഞു
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്