Don't Miss!
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Lifestyle സര്‍വ്വദുരിതങ്ങളും നീക്കുന്ന സങ്കടഹര ചതുര്‍ത്ഥി വ്രതം; ഗണേശ ആരാധനയ്ക്ക് വിശേഷ ഫലം
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
അന്ന് മമ്മൂട്ടിക്ക് മാത്രം അതിനായി ഇളവുകൊടുത്തു, മെഗാസ്റ്റാറിനെ കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന്
മമ്മൂട്ടി-അടൂര്‍ ഗോപാലകൃഷ്ണന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു മതിലുകള്‍. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ ആസ്പദമാക്കിയുളള ചിത്രം മമ്മൂട്ടിയുടെ പ്രകടനംകൊണ്ടും പ്രമേയപരമായും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. മികച്ച സംവിധായകനും നടനും ഉള്‍പ്പെടെ നാല് ദേശീയ പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. കൂടാതെ നിരവധി ദേശീയ അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ അടക്കം മതിലുകള്‍ ശ്രദ്ധിക്കപ്പെട്ടു.
മമ്മൂട്ടിയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ. മതിലുകള്‍ക്കൊപ്പം ഒരു വടക്കന്‍ വീരഗാഥയിലെ പ്രകടനം കൂടിയാണ് നടന് ദേശീയ അവാര്‍ഡ് ലഭിച്ചത്. 1990ലായിരുന്നു മതിലുകള്‍ പുറത്തിറങ്ങിയത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മുരളി, രവി വളളത്തോള്‍, ശ്രീനാഥ്, കരമന ജനാര്ദ്ധനന്, തിലകന്, എംആര്‍ ഗോപകുമാര്‍, അസീസ്, ബാബു നമ്പൂതിരി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
കെപിഎസി ലളിത നാരായണിയായി ശബ്ദ സാന്നിദ്ധ്യം മാത്രമായി സിനിമയില്‍ എത്തി. അതേസമയം മതിലുകള്‍ തിരക്കഥ മമ്മൂട്ടിക്ക് വായിക്കാന്‍ കൊടുത്തതിനെ കുറിച്ച് ഒരഭിമുഖത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന് മനസുതുറന്നിരുന്നു. സാധാരണയായി അഭിനേതാക്കള്‍ക്ക് തിരക്കഥ പൂര്‍ണമായി വായിക്കാന്‍ കൊടുക്കാറില്ലെങ്കിലും മതിലുകള്‍ സമയത്ത് മമ്മൂട്ടിക്ക് മാത്രം ഇളവ് നല്കിയ അനുഭവം പങ്കുവെച്ചാണ് സംവിധായകന് എത്തിയത്.
ജീവിച്ചിരിക്കുന്ന ബഷീറിനെയല്ലേ അവതരിപ്പിക്കേണ്ടത്. അതിനാല്‍ സ്ക്രിപ്റ്റ് വായിക്കാന്‍ തരണം. ഒരു എക്സപ്ഷന് ചെയ്യണം എന്ന് മമ്മൂട്ടി പറഞ്ഞു. തുടര്‍ന്നാണ് മമ്മൂട്ടിക്ക് തിരക്കഥ നല്‍കിയത്. അടൂര്‍ ഗോപാലകൃഷ്ണന് പറയുന്നു. സംവിധായകന്റെ വാക്കുകളിലേക്ക്: മതിലുകള്‍ എന്ന ചിത്രത്തിന്റെ തിരക്കഥ വായിക്കാന്‍ മമ്മൂട്ടി വളരെയേറെ ആഗ്രഹം പ്രകടിപ്പിച്ചു.
സാറ് കാണിക്കില്ലെന്നറിയാം. എന്നാലും ഒന്ന് കാണിക്കണം. ജീവിച്ചിരിക്കുന്ന ബഷീറിനെയല്ല ഞാന്‍ അവതരിപ്പിക്കേണ്ടത്. തിരക്കഥ തന്നാല്‍ കൊളളാം, ഒരു എക്സപ്ഷന് ചെയ്യണമെന്ന് പറഞ്ഞു. മമ്മൂട്ടിയുടെ കാര്യത്തില്‍ ഒരു എക്സപഷ്ന്‍ എന്ന് പറഞ്ഞാണ് തിരക്കഥ വായിക്കാന്‍ കൊടുത്തത്. ഭയങ്കര ത്രില്‍ഡ് ആയിട്ടാണ് അദ്ദേഹം സ്ക്രിപ്റ്റ് മടക്കിതന്നത്.
ഒരു സിനിമയുടെ തിരക്കഥ എങ്ങനെയായിരിക്കണമെന്ന് അറിയണമെങ്കില്‍ ഈ സ്ക്രിപ്റ്റ് വായിച്ചുനോക്കിയാല്‍ മതിയെന്ന് മമ്മൂട്ടി പല തിരക്കഥാകൃത്തുകളോടും പറയുകയും ചെയ്തു. മതിലുകളില്‍ അഭിനയിക്കാന്‍ മമ്മൂട്ടി അത്രയേറെ എക്സൈറ്റഡായിരുന്നു. ബഷീര്‍ ആ കൃതിയില്‍ തന്നെ വളരെ സുന്ദരനായാണ് അവതരിപ്പിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ മമ്മൂട്ടി വളരെ നാച്ചുറലായി വന്ന നടനാണ്. ആ രീതിയില്‍ സൗന്ദര്യമുളള വ്യക്തി എന്ന നിലയില്‍ കൂടാതെ ബഷീറിന്റെ കൃതികള്‍ വായിച്ച ധാരണയുമായാണ് മമ്മൂട്ടി വന്നത്. അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
മതിലുകള്‍ക്ക് പുറമെ അനന്തരം, വിധേയന് തുടങ്ങിയ സിനിമകളും മമ്മൂട്ടി അടൂര്‍ ഗോപാലകൃഷ്ണന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളാണ്. വിധേയനിലെ പ്രകടനത്തിനും മമ്മൂട്ടിക്ക് മികച്ച നടനുളള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. കൂടാതെ മികച്ച മലയാള ചിത്രത്തിനുളള പുരസ്കാരവും വിധേയനാണ് ലഭിച്ചത്. 1994ലാണ് മമ്മൂട്ടി സിനിമ പുറത്തിറങ്ങിയത്.
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ