Don't Miss!
- Lifestyle ആയുസ്സിനും ആരോഗ്യത്തിനും ചെറുധാന്യങ്ങള്‍ ശീലമാക്കാം
- News 89 സീറ്റുകള്‍, 55ലും ബിജെപി, രണ്ടാം ഘട്ടത്തില്‍ പോരാട്ടം ഈ സീറ്റുകളില്‍; കേസ് കൂടുതല്‍ കേരളത്തില്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ആമേന്റെ കഥ മോഷ്ടിച്ചതാണെന്ന് ആരോപണം
ഫഹദ് ഫാസിലിനെ നായകനാക്കി ലിജോ പല്ലിശേരി സംവിധാനം ചെയ്യുന്ന ആമേന്റെ കഥ മോഷ്ടിച്ചതാണെന്ന് ആരോപണം. ദേവസ്സിക്കുട്ടിയെന്ന നോവലിസ്റ്റാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
തന്റെ ആതിരാപ്പൂക്കള് എന്ന കഥ മോഷ്ടിച്ചാണ് സിനിമയൊരുക്കുന്നതെന്ന് ദേവസ്സിക്കുട്ടിയുടെ ആരോപണം. ആമേന്റെ കഥയും പശ്ചാത്തലവുമെല്ലാം തന്റെ മലയാളം നോവലുമായി ചേര്‍ന്നുപോകുന്നതാണെന്ന് ദേവസ്സിക്കുട്ടി ആരോപിയ്ക്കുന്നു.
സുബ്രഹ്മണ്യപുരം നായിക സ്വാതിയുടെ ആദ്യ മലയാളചിത്രമെന്ന വിശേഷണവുമായി വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രം ഇതോടെ വിവാദങ്ങളില്‍ അകപ്പെട്ടിരിയ്ക്കുകയാണ്.
ആതിരാപ്പൂക്കളിന്റെ സിനിമായാക്കാമെന്ന വാഗ്ദാനാവുമായി നിര്‍മാതാവ് പ്രദീപ് മേനോന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സമീപിച്ചിരുന്നതായി ദേവസ്സിക്കുട്ടി പറയുന്നു. അന്നത് നടന്നില്ല. ഈയടുത്താണ് ആമേന്‍ എന്ന സിനിമയെക്കുറിച്ച് കേട്ടത്. തന്റെ നോവലിന്റെ ആശയവുമായി ചേരുന്നതാണ് ചിത്രത്തിന്റെ പശ്ചാത്താലം.
ക്രൈസ്തവ സഭയുടെ ചട്ടക്കൂടുകള്‍ ലംഘിയ്ക്കുന്നതാണ് നോവലിലെ തന്റെ കഥാപാത്രങ്ങള്‍. ഇതു തന്നെയാണ് ആമേനിലുമുള്ളത്. ഇതേക്കുറിച്ച് ഞാന്‍ അന്വേഷിച്ചപ്പോള്‍ അവര്‍ കഥയില്‍ ചെറിയ തിരുത്തുലകളും ക്ലൈമാക്സില്‍ മാറ്റം വരുത്തുകയുമാണ് ചെയ്തതെന്ന് ദേവസ്സിക്കുട്ടി ആരോപിയ്ക്കുന്നു.
അതേസമയം, ഈ ആരോപണങ്ങളെല്ലാം ആമേന്റെ തിരക്കഥാകൃത്തായ റഫീക്ക് തള്ളുകയാണ്. മൂന്ന് വര്‍ഷം മുമ്പ് സംവധായകന് ലിജോ ആണ് ചിത്രത്തിന്റെ ആശയം എന്നോട് പങ്കുവച്ചത്. അന്നുതൊട്ട് ഇതിന്റെ തിരക്കഥാ ജോലികളിലായിരുന്നു ഞാന്‍.
മലയാളം നേരാവണ്ണം വായിക്കാനറിയാത്ത ലിജോ ഒരു നോവല്‍ വായിച്ചുവെന്ന് പറഞ്ഞാല്‍ എങ്ങനെ വിശ്വസിയ്ക്കുമെന്ന് റഫീക്ക് ചോദിയ്ക്കുന്നു. ദേവസ്സിക്കുട്ടിയെന്ന നോവലിസ്റ്റിനെക്കുറിച്ച് കേട്ടിട്ട് പോലുമില്ലെന്നും റഫീക്ക് വ്യക്തമാക്കിയിട്ടുണ്ട്.
എന്തായാലും ആമേന്റെ അണിയറക്കാര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് പരാതിക്കാരന്റെ തീരുമാനം. ആവശ്യമെങ്കില്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കോടതിയിലെത്തുമെന്നും ദേവസ്സിക്കുട്ടി പറയുന്നു.
-
മോഹന്‍ലാല്‍ സിനിമകള്‍ പ്രണവ് അധികം കണ്ടിട്ടില്ല; കാണാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞു; വിനീത്
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്