Don't Miss!
- Automobiles 10 പേര്‍ക്ക് സുഖമായി പോകാം, കിലോമീറ്ററിന് ചെലവ് വെറും 3.5 രൂപ! 'മാജിക്' തുടരാന്‍ ടാറ്റ വാന്‍
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Lifestyle വെള്ളത്തില്‍ ഇട്ടുവെക്കാതെ മാങ്ങ കഴിച്ചാല്‍ എന്താണ് പ്രശ്നം, ഇങ്ങനെ പറയാനുള്ള കാരണമെന്ത്?
- News 'തിരഞ്ഞെടുപ്പിന് ശേഷം ഹർജി നൽകൂ'; രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന ഹർജി തള്ളി
- Sports IPL 2024: ഇനി ആറു മല്‍സരം, പ്ലേഓഫ് കളിക്കാന്‍ മുംബൈ എന്തു ചെയ്യണം?
- Finance ആദ്യ സെഷനിൽ നേട്ടം കൊയ്ത രണ്ട് കമ്പനികൾ, മുന്നേറ്റം 5 ശതമാനം വരെ, വിപണിയിലും ഉണർവ്വ്
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ആമേന്‍ കോപ്പിയടിയല്ലെന്ന് പിഎസ് റഫീഖ്
ഗുക്കയെന്ന സെര്‍ബിയന്‍ ചിത്രം ഞാന്‍ കണ്ടിട്ടില്ല. അധികം വിദേശചിത്രങ്ങള്‍ കാണുന്ന കൂട്ടത്തിലല്ല ഞാന്‍. ചിലപ്പോള്‍ ആമേന്‍ ഗുക്കയുമായി സാദൃശ്യം കാണും, ഇല്ലെന്ന് പറയുന്നില്ല. പക്ഷേ അത് തികച്ചും യാദൃശ്ചികം മാത്രമാണ്- റഫീക്ക് പറയുന്നു.
പള്ളിയുമായി ബന്ധപ്പെടുത്തിയുള്ള ഒരു കഥയുടെ സാധ്യത എന്നോട് ആദ്യം പറഞ്ഞത് സംവിധായകന് ലിജോ ആണ്. അതില്‍ തരികിടയായ ഒരു പള്ളീലച്ചനായിരുന്നു കേന്ദ്ര കഥാപാത്രം. ഇടവകക്കാര് എല്ലാവരും അദ്ദേഹത്തെ മാറ്റണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഈ സന്ദിഗ്ദ്ധ ഘട്ടത്തില്‍ തന്റെ ഇടവക മാറ്റം ഒഴിവാക്കാനായി അച്ചന് പള്ളി പൊളിച്ചു പണിയാനുള്ള തന്ത്രങ്ങള്‍ മെനയുന്നതായിരുന്നു ആദ്യം രൂപപ്പെട്ട കഥ. പിന്നീട്, ഈ കഥയിലേക്ക് മറ്റ് കഥാപാത്രങ്ങളെ കൊണ്ടു വരികയായിരുന്നു.
ആമേന്റെ കഥ വിദേശചിത്രം കോപ്പിയടിച്ച് എഴുതിയതാണെന്ന് ആരോപിക്കുന്നവര്‍ താനെഴുതിയ ചെറുകഥകള്‍ വായിക്കട്ടെയെന്നും റഫീഖ് പറയുന്നു. ആമേന്‍ കോപ്പിയടിയാണെന്ന പ്രചാരണത്തിനു പിന്നില്‍ സിനിമയ്ക്കകത്തുള്ളവര്‍ തന്നെയാണെും അദ്ദേഹം ആരോപിച്ചു.