Don't Miss!
- Automobiles ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- Sports IPL 2024: 42ലും കിങ്, ഒരൊറ്റ ഓവറില്‍ ധോണിക്ക് ഫിഫ്റ്റി! അപ്പോള്‍ നേരത്തേ ഇറങ്ങിയാല്‍ എന്താവും?
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- News ഗോൾഡ് ലോണിനും ഇഎംഐയോ? കെഎസ്എഫ്ഇ എന്നാ സുമ്മാവാ, ആശ്വാസമേകാൻ ജനമിത്രം പദ്ധതി
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
ചിരഞ്ജീവിയുടെ ചരിത്ര സിനിമയില്‍ എആര്‍ റഹ്മാന് പകരം ബോളിവുഡ് സംഗീത സംവിധായകന്!
ഇന്ത്യന്‍ സ്വാന്തത്ര്യ സമരകാലത്തെ തെലുങ്ക് സമര നായകന്റെ കഥ പറയുന്ന ചിത്രമാണ് സെയ് റാ നരസിംഹ റെഡ്ഡി. ചിരഞ്ജീവി നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രയിലറും ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനമായ തിങ്കളാഴ്ച പുറത്ത് വന്നു. ബിഗ് ബജറ്റിലൊരുങ്ങുന്ന ഈ ചരിത്ര സിനിമ നിര്‍മിക്കുന്ന ചിരഞ്ജീവിയുടെ മകനായ റാം ചരണ്‍ ആണ്.
സെയ് റാ നരസിംഹ റെഡ്ഡി പ്രഖ്യാപിച്ചപ്പോള്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നത് എആര്‍ റഹ്മാന് ആയിരിക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് തെന്നിന്ത്യന്‍ സംഗീത സംവിധായകന് തമന് ആയിരിക്കും സംഗീതമൊരുക്കുക എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ എആര്‍ റഹ്മാന് പകരക്കാരന് ബോളിവുഡില്‍ നിന്നുമായിരിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ഡിയര്‍ സിന്ദഗി, ഉഠുത പഞ്ചാബ് എന്നീ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ അമിത് ത്രിവേദിയാണ് ഈ ചരിത്ര സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്. ഓഗസ്റ്റ് 21ന് ട്രെയിലര്‍ പുറത്ത് വരുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചതെങ്കിലും ട്രെയിലര്‍ 20ന് രാത്രി തന്നെ റിലീസ് ചെയ്തു. തെലുങ്ക്, തമിഴ്, കന്നട, മലയാളം ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. പരുചുരി സഹോദരന്മാര് തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുരേന്ദര്‍ റെഡ്ഡിയാണ്.
നയന്‍താരയാണ് ചിത്രത്തിലെ നായിക. അമിതാഭ് ബച്ചന്, ജഗപതി ബാബു, കിച്ച സുധീപ്, വിജയ് സേതുപതി, തമന്ന എന്നിവരും ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളാകുന്നു.
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'