Don't Miss!
- News എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പില്‍; പുതിയ പാര്‍ട്ടി 'കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്'
- Lifestyle ഉള്ളി കേടുകൂടാതെ ഫ്രഷ് ആയി കൂടുതല്‍ കാലം സൂക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
- Sports IPL 2024: 20ാം ഓവര്‍ എന്തുകൊണ്ട് യഷിന് നല്കി? രാഹുല്‍ ധോണിയെ സഹായിച്ചു! തെളിവ് ഇതാ
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
സക്കറിയയുടെ ഗര്‍ഭിണികള്‍ എങ്ങനെയുണ്ടായി?
കഥകള്‍ക്കും കവിതകള്‍ക്കും അന്നും ഇന്നും വിഷയമാകുന്നത് സ്ത്രീ കഥാപാത്രങ്ങളാണ്. അടുത്തകാലത്ത് സ്ത്രീപക്ഷ സിനിമകളും സജീവമായി തുടങ്ങി. ഈ അവസരത്തിലാണ് അനീഷ് അന്‍വര്‍ അഞ്ച് ഗര്ഭിനമികളെ വച്ച് സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രം ഒരുക്കിയത്. ഒരു സിനിമയെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നതു മുതല്‍ അത് തിയേറ്ററിലെത്തി ആദ്യത്തെ പ്രേക്ഷകന്റെ അഭിപ്രായം അറിയുന്നതുവരെ അതിനു പിന്നില്‍ എന്തൊക്കെ നടക്കുന്നു.
സ്ത്രീ കേന്ദ്രീകൃതമായ കഥാപശ്ചാത്തലിത്തിലുള്ള ഒരു സിനിമ സംവിധാനം ചെയ്യണം എന്ന ചിന്ത അന്‍വറിന്റെ മനസ്സിലുദിക്കുമ്പോള്‍ തന്നെയാണ് മലയാളത്തില്‍ അത്തരത്തിലുള്ള ഒത്തിരി ചിത്രങ്ങള്‍ ഇറങ്ങിയത്. ഇതില്‍ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും ആയിരിക്കണം എന്ന ചിന്തയില്‍ നിന്നാണ് ഗര്‍ഭിണി എന്ന വിഷയമെടുത്തത്. അത് തന്നെ ഒന്നില്‍ കൂടുതലുള്ളതാകുമ്പോള് ഒരു പുതുമയുണ്ടാകുമെന്ന് തോന്നി. അവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ഗൈനക്കോളജിസ്റ്റും. അങ്ങനെയാണ് സക്കറിയയുടെ ഗര്ഭിണികളുണ്ടായത്.
ചിത്രത്തെ കുറിച്ച് സംവിധായകന് അനീഷ് അന്‍വര്‍ സംസാരിക്കുന്നു
സക്കറിയയുടെ ഗര്‍ഭിണികള്‍ എങ്ങനെയുണ്ടായി?
യഥാര്‍ത്ഥ സഭംവങ്ങള്‍ തന്നെയാണ് കഥ. കേട്ടതും വായിച്ചതും കണ്ടതുമായ ഒത്തിരി അനുഭവങ്ങള്‍ കോര്‍ത്തിണക്കുകയാണ് ചിത്രത്തില്‍. ഗീത അഭിനയിച്ച അമ്പതുകാരിയായ ഗര്‍ഭിണി. ആശിച്ചു കിട്ടിയ മകള്‍ മരിച്ചുപോകുമ്പോഴുള്ള വേദന കെഎസ് ചിത്രയിലൂടെ നമ്മളറിഞ്ഞു. അത് പോലെ തന്നെയാണ് മറ്റ് കഥാപാത്രങ്ങളും. പക്ഷേ അതിനെ കുറിച്ചൊന്നും റിസേര്‍ച്ച് ചെയ്തില്ല. കേട്ടകാര്യങ്ങല് സിനിമയ്ക്ക് വേണ്ടി രൂപപ്പെടുത്തിയെടുത്തു.
സക്കറിയയുടെ ഗര്‍ഭിണികള്‍ എങ്ങനെയുണ്ടായി?
ചിത്രത്തില്‍ അമ്പതുകാരിയായ അമ്മ പ്രസവിക്കുന്ന കുഞ്ഞ് മരിച്ചു പോകുന്ന ഒരു രംഗമുണ്ട്. അത് കുറച്ചുകൂടെ കാര്യമായി കാണിക്കണം എന്നാണ് ആദ്യം ചിന്തിച്ചത്. പക്ഷേ കുഞ്ഞ് മരിക്കുന്ന ആ രംഗം അത് അനുഭവിച്ച അമ്മമാരുടെ വേദന മനസാക്ഷിക്ക് നിരക്കാത്തതാണെന്ന് തോന്നി. മാത്രമല്ല പലര്‍ക്കും അത് കണ്ട് നില്‍ക്കാനും കഴിയില്ല. അതുകൊണ്ടാണ് ഒരു ശ്വാസതടസം അനുഭവപ്പെട്ടതുപലെ അത് ചിത്രീകരിച്ചത്.
സക്കറിയയുടെ ഗര്‍ഭിണികള്‍ എങ്ങനെയുണ്ടായി?
രണ്ടോ മൂന്നോ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ അവര്‍ക്ക് ഓരോരുത്തര്‍ക്കും പിന്നില്‍ ഒരു കഥയുണ്ടായിരിക്കണം. അങ്ങനെ 12 കഥകള്‍ കേട്ടതില്‍ നിന്നാണ് നാല് കഥ തിരഞ്ഞെടുത്തത്. വ്യത്യസ്ത പ്രായക്കാര്‍ പുതുമയാണെന്ന് തോന്നി. അങ്ങനെ 52 കാരിയുടെയും 17 കാരിയുടെയും ഗര്‍ഭധാരണത്തെ കുറിച്ച് പറഞ്ഞു.
സക്കറിയയുടെ ഗര്‍ഭിണികള്‍ എങ്ങനെയുണ്ടായി?
പത്മരാജന്റെ എല്ലാ കഥകളും സൂക്ഷിക്കുന്ന അനീഷ് അന്‍വര്‍ അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കണ്ടിട്ടുമുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ കഥയും ചിത്രത്തിലെ പ്രധാനനഭാഗമായി മാറിയത്.
സക്കറിയയുടെ ഗര്‍ഭിണികള്‍ എങ്ങനെയുണ്ടായി?
സക്കറിയയുടെ ഗര്‍ഭിണികള്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നത് ആനിമേഷനിലൂടെയാണ്. ചിത്രത്തില്‍ സക്കറിയ പത്മരാജന്റെ കഥ വായിക്കുകയാണ്. വായിക്കുന്ന ആളിന്റെ ചിന്തയിലൂടെ വിഷ്വല്‍ ആനിമേഷന്‍ ചെയ്യുകയാണ്.
സക്കറിയയുടെ ഗര്‍ഭിണികള്‍ എങ്ങനെയുണ്ടായി?
ഗീത ഒഴികെ മറ്റെല്ലാരും ആദ്യ കാസ്റ്റിങ്ങില്‍ തന്നെ ഉണ്ടായിരുന്നു. ഗീതയ്ക്ക് പകരം ലക്ഷ്മിയെയാണ് കരുതിയതെങ്കിലും പിന്നീട് അവര്‍ക്ക് അസൗകര്യമുള്ളത്കൊണ്ടാണ് ഗീതയെ കാസ്റ്റ് ചെയ്തത്. ലാലാണ് സൈക്കറിയയെന്ന് ആദ്യമെ ഉറപ്പിച്ചിരുന്നു.
സക്കറിയയുടെ ഗര്‍ഭിണികള്‍ എങ്ങനെയുണ്ടായി?
പ്രസവം ചിത്രീകരിച്ചതുകൊണ്ട് വിവാദത്തില്‍പ്പെട്ട ബ്ലസി സംവിധാനം ചെയ്ത കളിമണ്ണുമായി മത്സരത്തിനില്ല. സത്യത്തില്‍ അത് തിയേറ്ററിലെത്തിയതിന്റെ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ സക്കറിയയുടെ ഗര്‍ഭിണികളും എത്തിയതില്‍ പേടിയുണ്ടായിരുന്നു. പിന്നെ അതും ഇതും തമ്മില്‍ വലിയ വ്യത്യാസമുള്ളതായിരുന്നു ആശ്വാസം.
സക്കറിയയുടെ ഗര്‍ഭിണികള്‍ എങ്ങനെയുണ്ടായി?
കളിമണ്ണും സക്കറിയയുടെ ഗര്‍ഭിണികളും താരതമ്യം ചെയ്യാന്‍ മുതിരുന്നില്ല. സിനിമയില്‍ പ്രസവം എപ്പോഴും ഉപയോഗിക്കുന്ന വിഷയമല്ല. യാദൃശ്ചികമായി രണ്ട് സിനിമകളില്‍ പ്രസവം വിഷയമായി വന്നപ്പോള്‍ പ്രേക്ഷകര്‍ അത് താരതമ്യം ചെയ്തു.
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'