Don't Miss!
- Sports T20 World Cup 2024: മൂന്നാമനായി കോലി വേണ്ട! പകരം റിഷഭ് കളിക്കട്ടെ. കാരണം പറഞ്ഞ് മുന്‍ പേസര്‍
- News ചെയ്യാത്ത കുറ്റത്തിന് അപവാദം കേള്‍ക്കേണ്ടി വരും, മുൻകോപം മൂലം സുഹൃത്തുക്കൾ അകലും, രാശിഫലം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മന്നാര്‍ മത്തായിക്കൊപ്പം അപര്ണയുമെത്തുന്നു
ഉര്‍വശി തിയേറ്റേഴ്സിന്റെ ഓണറായി മന്നാര്‍ മത്തായി വീണ്ടും വരുന്ന വാര്‍ത്ത അറിഞ്ഞിരിക്കുമല്ലോ? പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച് ഇന്നസെന്റും മുകേഷും സായിക്കുമാറും നിറഞ്ഞു നിന്ന ചിത്രത്തിന്റ മൂന്നാം ഭാഗം എത്തുമ്പോള്‍ അതില്‍ പുതുമുഖ താരം അപര്‍ണാ ഗോപിനാഥും കാണും.
പാപ്പി അപ്പച്ച, സിനിമാ കമ്പനി തുടങ്ങിയ ചിത്രങ്ങളൊരുക്കിയ മമ്മാസാണ് മാന്നാര്‍ മത്തായിയുടെ മൂന്നാം ഭാഗം ചെയ്യുന്നത്. പതുമുഖതാരമായ അപര്‍ണ ഗോപിനാഥ് ചിത്രത്തില്‍ ബാംഗ്ലൂരില്‍ നിന്നെത്തിയ ഒരു പെണ്‍കുട്ടിയുടെ വേഷമാണ് ചെയ്യുന്നത്. അപര്ണയ്ക്ക് ഇതില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രൂപവും ഭാവവുമായിരിക്കുമെന്ന് സംവിധായകന് പറയുന്നു.
ഇന്നസെന്റും മുകേഷും സായിക്കുമാറും വിജയരാഘവനുമെല്ലാം അതേ വേഷത്തിലുണ്ടാകും. കൊച്ചിയിലും വാഗമണ്ണിലുമായി ഒക്ടോബര്‍ 26ന് ചിത്രീകരണം ആരംഭിക്കും. ഹാസ്യത്തിന് കൂടുതല്‍ ശ്രുതിപകരാന് ബ്ലാസിം, ഷെമ്മി തിലകന്, കലാഭവന്‍ മണി, കലാഭവന്‍ നവാസ്, കലാഭവന്‍ ഷാജോണ്‍ എന്നിവരും എത്തുന്നു.
റാംജിറാവു സ്പീക്കിങ് എന്ന പേരില്‍ 1989ലാണ് സീക്വിലിന്റെ ആദ്യഭാഗം എത്തിയത്. പിന്നീട് 1995ല്‍ മന്നാര്‍ മത്തായി സ്പീക്കിങ് എന്ന പേരില്‍ രണ്ടാം ഭാഗവുമെത്തി. രണ്ട് ചിത്രങ്ങളെയും പ്രേക്ഷകര്‍ ചിരിച്ചുകൊണ്ട് സ്വീകരിച്ചു. ഈ പ്രതീക്ഷയിലാണ് മൂന്നാം ഭാഗവും ഒരുങ്ങുന്നത്.
-
ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി, പ്രണയം പൊക്കിയത് ഞാനും ബേസിലും; വൈറല്‍ ആയി വിനീതിന്റെ വാക്കുകള്‍
-
തുടക്കക്കാരാകുമ്പോൾ ഉപയോഗിക്കാൻ ശ്രമിക്കും; സ്ഥാനത്തെത്തുമ്പോൾ മാറ്റം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
-
'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ