Don't Miss!
- Sports IPL 2024: രോഹിത്തും ഹാര്‍ദിക്കും രണ്ട് തട്ടില്‍! ഫാന്‍സ് കലിപ്പില്‍- വീഡിയോക്ക് വിമര്‍ശനം
- Technology ഐപിഎൽ കാണാൻ നിങ്ങളെ ജിയോ സഹായിക്കും, ഇതാ രണ്ട് കിടിലൻ പ്ലാനുകൾ
- News 'അക്രമികളില്‍ മുസ്ലീങ്ങളും ഹിന്ദുക്കളുമുണ്ട്, വെറുപ്പ് പടര്‍ത്തുന്നതെന്തിന്?'; ബിജെപിയോട് ദിനേഷ് ഗുണ്ടു റാവു
- Finance കൊടുങ്കാറ്റായി സ്വർണ വില, ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ, ഇപ്പോൾ വാങ്ങാതിരിക്കുന്നതാണ് ബുദ്ധി
- Lifestyle ശനിയുടെ പ്രത്യേക അനുഗ്രഹം; ഈ തീയതികളില്‍ ജനിച്ചവര്‍ക്ക് ജീവിതം രാജകീയം
- Automobiles ഇന്ത്യ കാത്തിരുന്ന 4.10 ലക്ഷത്തിന്റെ സൂപ്പബൈക്ക്, അപ്രീലിയ RS 457 അടുത്ത മാസം നിരത്തിലേക്ക്
- Travel തേക്കടിയിലെ ബോട്ടിങ്; ആനകളെയും മാൻകൂട്ടങ്ങളെയും കണ്ട് ഒരു യാത്ര, ഓൺലൈൻ ബുക്ക് ചെയ്യാം
ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു! 33 സിനിമകളാണ് ഒഴിവാക്കിയത്! എആര്‍ റഹ്മാന്റെ വെളിപ്പെടുത്തല്‍!
ലോകമെങ്ങുമുള്ള സംഗീത പ്രേമികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന അതുല്യ പ്രതിഭകളിലൊരാളാണ് എആര്‍ റഹ്മാന്. ലോകമറിയപ്പെടുന്ന സംഗീതഞ്ജനായി മാറുന്നതിന് മുന്‍പ് അത്ര നല്ല അുഭവങ്ങളിലൂടെയായിരുന്നില്ല താന്‍ കടന്നുപോയതെന്ന് അദ്ദേഹം പറയുന്നു. കൃഷ്ണ തൃലോക് രചിച്ച നോട്ട്സ് ഓഫ് എ ഡ്രീം എന്ന എആര്‍ റഹ്മാന്റെ ജീവചരിത്രത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. കഷ്ടപ്പാട് നിറഞ്ഞ കുട്ടിക്കാലവും നിരാശയോടെ തള്ളി നീക്കിയ ബാല്യത്തെക്കുറിച്ചുമൊക്കെ റഹ്മാന് തുറന്നുപറഞ്ഞിട്ടുണ്ട് ഈ പുസ്തകത്തില്‍. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ തുറന്നുപറച്ചിലുകള്‍ വൈറലായിക്കൊണ്ടിരിക്കുകയുമാണ്.
ബിന്ദു പണിക്കറിനും സായ് കുമാറിനും ലാല്‍ ജോസിന്റെ ലൊക്കേഷനിലെന്താണ് കാര്യം? ചിത്രം വൈറലാവുന്നു!
അപ്രതീക്ഷിതമായി അച്ഛനെ നഷ്ടമായപ്പോള്‍ അതുള്‍ക്കൊള്ളാന്‍ തനിക്കോ കുടുംബത്തിനോ കഴിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ആ വിയോഗം സൃഷ്ടിച്ച ശൂന്യതയില്‍ നിന്നും കരകയറാന്‍ കുറേയധികം സമയമെടുത്തിരുന്നു. മരണമെന്ന വലിയ യാഥാര്‍ത്ഥ്യത്തെ അത്ര പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ നമുക്കൊരിക്കലും കഴിയാറില്ല. ജനിച്ചാല്‍ മരണമുണ്ടെന്നും അനിവാര്യമായ കാര്യങ്ങളിലൊന്നാണ് അതെന്നും മനസ്സിലാക്കാന്‍ വര്‍ഷങ്ങളെടുത്തുവെന്ന് അദ്ദേഹം പറയുന്നു. താങ്ങും തണലുമായി കൂടെയുണ്ടായിരുന്നവര്‍ പെട്ടെന്ന് യാത്രയാവുമ്പോള്‍ പലപ്പോഴും നമ്മള് യാഥാര്‍ത്ഥ്യത്തെ വിസ്മരിച്ചേക്കാം. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തെക്കുറിച്ചും അവയെ നേരിട്ടതിനെക്കുറിച്ചുമൊക്കെയാണ് റഹ്മാന് തുറന്നുപറഞ്ഞിട്ടുള്ളത്.
ഒരിടയ്ക്ക് ആത്മഹത്യയെക്കുറിച്ച് മാത്രമായിരുന്നു താന്‍ ചിന്തിച്ചതെന്ന് അദ്ദേഹം പറയുന്നു. 35 സിനിമകള്‍ ലഭിച്ചപ്പോള്‍ കേവലം 2 സിനിമയാണ് താന്‍ അന്ന് സ്വീകരിച്ചതെന്ന് എആര്‍ പറയുന്നു. ദിലീപ് കുമാര്‍ എന്ന തന്റെ പേരിനെയും താന്‍ വല്ലാതെ വെറുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആയിടയ്ക്കാണ് സൂഫിസത്തില്‍ ആകൃഷ്ടരായി കുടുംബം ഇസ്ലാമിലേക്ക് മതം മാറിയത്. റോജയിലൂടെ സംഗീത സംവിധാനത്തില്‍ തുടക്കം കുറിക്കുമ്പോള്‍ 20 വയസ്സായിരുന്നു അദ്ദേഹത്തിന്. കുട്ടിക്കാലം മുതലേ സംഗീതത്തോട് പ്രത്യേക താല്പര്യം കാണിച്ചിരുന്നു അദ്ദേഹം. ഏകാഗ്രതയില്‍ നിന്നാണ് സംഗീതം പിറവിയെടുക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പുലര്‍ച്ചെ എഴുന്നേറ്റും അതിരാത്രി വരെ ഇരുന്നുമൊക്കെയായിരുന്നു അദ്ദേഹം കംപോസിങ് പൂര്‍ത്തിയാക്കിയിരുന്നത്.
-
'നിവിനെ നമുക്ക് കൺട്രോൾ ചെയ്യാൻ പറ്റില്ല, ചിരി വന്നിട്ട് തന്നെയാണ് ആ പ്രോഗ്രാമിൽ ചിരിക്കുന്നത് നിബന്ധനയില്ല'
-
'ഒരാഴ്ച്ച കൊണ്ട് ഒരു പൂക്കാലം തന്നിട്ട് പോയി... ഷോ കാണാനുള്ള താൽപര്യം പോയി, അണ്ണനെ ഞങ്ങൾ മിസ് ചെയ്യും'
-
'കുറച്ച് ക്രിഞ്ചൊക്കെ ആളുകള്‍ക്ക് ഇഷ്ടമാവും'; സുലൈഖ മന്‍സിലിലെ ആ സീന്‍ ചെമ്പന്‍ ചേട്ടന്റെ ഐഡിയ !