Don't Miss!
- Sports T20 World Cup 2024: ഈ 8 പേരെ ടീമിലെടുക്കൂ, ഇന്ത്യക്കു കപ്പുറപ്പ്! അഞ്ചും റോയല്‍സുകാര്‍
- Automobiles ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
- News ഡബിള്‍ രാജയോഗം പോക്കറ്റ് നിറയ്ക്കും, അടിപൊളി നേട്ടങ്ങള്‍ ലഭിക്കും; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം
- Lifestyle നിങ്ങളുടെ അമ്മ ഇങ്ങനെയാണോ, രാശിപ്രകാരം അമ്മമാരറിയേണ്ട കാര്യങ്ങള്‍
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
എന്നെ നായകനാക്കി സിനിമ സംവിധാനം ചെയ്യൂ! അന്ന് മോഹന്‍ലാല്‍ പറഞ്ഞതിനെക്കുറിച്ച് അര്ജുന്!
തമിഴകത്തിന്റെ പ്രിയതാരങ്ങളിലൊരാളാണ് അര്ജുന് സര്‍ജ. ആക്ഷനും റൊമാന്‍സുമൊക്കെ ഒരുപോലെ വഴങ്ങുന്ന താരത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനയം മാത്രമല്ല നിര്‍മ്മാണവും സംവിധാനവുമൊക്കെ തനിക്ക് വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു. തമിഴില്‍ മാത്രമല്ല തെലുങ്കിലും കന്നഡയിലുമൊക്കെ അര്ജുന് സാന്നിധ്യമറിയിച്ചിരുന്നു. ആക്ഷന്‍ കിംഗായാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. ആക്ഷന്‍ രംഗങ്ങളിലെ അദ്ദേഹത്തിന്റെ അസാമാന്യ അഭിനയമികവിന് ആരാകരേറെയാണ്. നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ അവതരിച്ചിരിക്കുകയാണ് അദ്ദേഹം. ദിലീപിനെ നായകനാക്കി ജയസൂര്യ സംവിധാനം ചെയ്ത ജാക്ക് ഡാനിയിലൂടെയാണ് അര്ജുന് വീണ്ടും എത്തിയിട്ടുള്ളത്.
മലയാളത്തില്‍ അഭിനയിക്കാനിഷ്ടമാണെങ്കിലും അത്ര സജീവമല്ല അര്ജുന്. അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. മലയാളം കേട്ടാല്‍ വ്യക്തമാവുമെങ്കിലും തിരിച്ച് മറുപടി നല്‍കാനോ കൃത്യമായി സംസാരിക്കാനോ അറിയില്ലെന്നും താരം പറയുന്നു. ദിലീപിനൊപ്പം മാത്രമല്ല മോഹന്‍ലാലിനൊപ്പവും അര്ജുന് എത്തുന്നുണ്ട്. പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നായ മരക്കാര്‍ അറബിക്കടലിന്‍രെ സിംഹത്തിലും താരം അഭിനയിക്കുന്നുണ്ട്. അടുത്തിടെ നല്കിയ അഭിമുഖത്തിനിടയില്‍ മോഹന്‍ലാലുമായുള്ള ബന്ധത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു.
ജാക്ക് ഡാനിയലിന് മുന്‍പ് മറ്റൊരു മലയാള സിനിമയില്‍ അര്ജുന് സര്‍ജ അഭിനയിച്ചിരുന്നു. മലയാളത്തിലും തമിഴിലുമായൊരുക്കിയ വന്ദേമാതരവുമായാണ് താരമെത്തിയത്. 2010ലായിരുന്നു ഈ സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. ടി അരവിന്ദ് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. പിന്നീടും മലയാളത്തില്‍ നിന്നുള്ള അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും താരം അത് സ്വീകരിച്ചിരുന്നില്ല. മലയാള സിനിമയും താരങ്ങളേയുമെല്ലാം ഇഷ്ടമായിരുന്നുവെങ്കിലും ഭാഷ അറിയാത്ത പ്രശ്നം തന്നെ അലട്ടിയിരുന്നതായി അര്ജുന് വ്യക്തമാക്കിയിരുന്നു. ദിലീപിനെക്കുറിച്ച് നേരത്തെ അറിയാം, സൗഹൃദവുമുണ്ട്. തെങ്കാശിപ്പട്ടണം ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്.
മോഹന്‍ലാലുമായുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഒരുമിച്ച് സിനിമ ചെയ്യണമെന്ന കാര്യത്തെക്കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. മോഹന്‍ലാലും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. അഭിനയത്തിന് പുറമെ സംവിധാനത്തിലും അര്ജുന് ചുവടുവെച്ചിരുന്നു. അതിനാല്‍ത്തന്നെ തന്നെ നായകനാക്കിയൊരു സിനിമയൊരുക്കൂയെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞതെന്നും അര്ജുന് പറയുന്നു. ഇതിനുള്ള മറുപടിയും അര്ജുന് നല്‍കിയിരുന്നു.
ഭാവനയുടെ തുറന്നുപറച്ചിലില്‍ വിങ്ങലോടെ വേദി! പുണ്യയെ ചേര്‍ത്തുപിടിച്ച് താരം! വീഡിയോ വൈറല്‍!
നിരവധി താരങ്ങളെ വെച്ച് സിനിമയൊരുക്കിയിരുന്നുവെങ്കിലും മോഹന്‍ലാലിനെപ്പോലൊരാളെ വെച്ച് ചെയ്യാനുള്ള തിരക്കഥ തന്റെ കൈയ്യിലില്ല. അത്തരത്തിലൊരു തിരക്കഥ ലഭിച്ചാല്‍ താന്‍ ചെയ്യുമെന്നും അദ്ദേഹം പറയുന്നു. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലേക്ക് എത്തിയപ്പോഴും ഗംഭീര സ്വീകരണമായിരുന്നു കംപ്ലീറ്റ് ആക്ടറിന് ലഭിച്ചത്. വീണ്ടുമൊരു ചരിത്ര വിസ്മയവുമായി എത്താനുള്ള തിരക്കിലാണ് അദ്ദേഹം.
ജിജിനാണ് പ്രണയം തുറന്നുപറഞ്ഞത്! വീട്ടലറിഞ്ഞപ്പോള്‍ പൊട്ടിത്തെറിയുണ്ടായെന്നും ശ്രീലക്ഷ്മി!
മോഹന്‍ലാലിനൊപ്പമുള്ള സിനിമ ചെയ്യുന്നതിനായി കാത്തിരിക്കുന്നതിനിടയിലാണ് മരക്കാറില്‍ നിന്നുള്ള വിളിയെത്തിയത്. കഥ കേട്ടപ്പോള്‍ത്തന്നെ ഈ സിനിമ സ്വീകരിക്കുകയായിരുന്നു. കൂട്ടുകാരനായ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം കൂടിയാണ് മരക്കാറിലൂടെ ലഭിച്ചത്. ഇതുവരെ വര്‍ക്ക് ചെയ്തതില്‍ വെച്ച് ഏറ്റവുമധികം പ്ലാനിംഗുള്ള സംവിധായകനാണ് പ്രിയദര്ശന്. എല്ലാ സിനിമകളിലും സ്വന്തമായ മേക്കിംഗ് ശൈലി കൊണ്ടുവരാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.
-
അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ