Don't Miss!
- Sports IPL 2024: ലോകം മുഴുവന്‍ കണ്ടു, കണ്ണടച്ച് അംപയര്‍! മുംബൈക്കു മാത്രമല്ല ചെന്നൈയ്ക്കും പിന്തുണ
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Automobiles ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
ആസിഫ് അലിയുടെ കൗബോയി മീശക്കുരുക്കില്
ലെനിന് രാജേന്ദ്രന്റെ ഇടവപ്പാതിയില്‍ ജഗതിയ്ക്ക് പകരം പ്രശാന്ത നാരായണനെ തീരുമാനിച്ചപ്പോള്‍ ദിലീപിന്റെ മരുമകനില്‍ ബാബുരാജിനാണ് ആ നിയോഗം ഏറ്റെടുക്കേണ്ടി വന്നത്. ജഗതിയ്ക്ക് പകരം തമിഴ് കോമേഡിയന്‍ വിവേകിനെ അഭിനയിപ്പിയ്ക്കാനാണ് സംവിധായകന് ബാലചന്ദ്രകുമാറിന്റെ തീരുമാനം. ജഗതിയെപ്പോലൊരു മുതിര്‍ന്ന നടന്റെ അഭാവം നികത്താന്‍ പറ്റിയ താരമാണെന്നും സംവിധായകന് വിശദീകരിയ്ക്കുന്നു.
ചിത്രത്തിലെ നായകകഥാപാത്രമായ ആസിഫ് അലി, മൈഥിലി, ബാല എന്നിവരോടൊപ്പം ഒട്ടേറെ കോമ്പിനേഷന്‍ സീനുകള്‍ ജഗതിയ്ക്കുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിവേകിനെപ്പോലൊരു കോമേഡിയനെ പ്രൊജക്ടിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചതെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു., ഇന്‍ഡോര്‍ സീനുകള്‍ കേരളത്തില്‍ ചിത്രീകരിച്ച ശേഷം മലേഷ്യയിലേക്ക് ലൊക്കേഷന്‍ മാറ്റാനാണ് ആലോചന. എന്നാല്‍ ജഗതിയുടെ വിടവ് നികത്തിയിട്ടും കൗബോയിയെ പ്രശ്നങ്ങള്‍ വിട്ടൊഴിയുന്നില്ലെന്നതാണ് വര്‍ത്തമാനം.
മധുപാല്‍ ഒരുക്കുന്ന ഒഴിമുറിയില്‍ ആസിഫിന് ക്ലീന്‍ ഷേവ് ലുക്കാണുള്ളത്. കൗബോയിയില്‍ നേരെ തിരിച്ചും. ഈ സാഹചര്യത്തില്‍ ആസിഫിന് കൃത്രിമ മീശ വെച്ച് സിനിമ ചിത്രീകരിയ്ക്കേണ്ടതില്ലെന്നാണ് സംവിധായകന് തീരുമാനം.
ആസിഫിന്റെ സാധാരണ ഗെറ്റപ്പ് തന്നെ വേണമെന്നും മേക്കപ്പിലൂടെ താടിയും മീശയുമൊക്കെ മേക്കപ്പിലൂടെ സൃഷ്ടിച്ചാല്‍ സിനിമയ്ക്ക് തുടര്‍ച്ചയില്ലായ്മ അനുഭവപ്പെടുമെന്ന് ബാലചന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടുന്നു. ആസിഫ് പഴയരൂപത്തിലെത്തിയതിന് ശേഷം ജൂണില്‍ കൗബോയിയുടെ ഷൂട്ടിങ് പുനരാരംഭിയ്ക്കാനാണ് തീരുമാനം.