Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
'സംസ്ഥാന പുരസ്കാരം കിട്ടിയ ആ കഥ എന്റേതാണ്, പൊലീസില്‍ കേസ് കൊടുക്കും'
ഈ വര്‍ഷത്തെ സംസ്ഥാന പുരസ്കാരം പ്രഖ്യാപിച്ചതു മുതല്‍, പുരസ്കാരത്തിന് പുറമെ വേറെയും ചില പ്രശ്നങ്ങള്‍ തല പൊക്കുകയാണ്. മികച്ച കഥാകാരനുള്ള പുരസ്കാരം സ്വന്തമാക്കിയ ഹരി കുമാറിനെതിരെയാണ് ഇപ്പോള്‍ പ്രശ്നം. ഹരികുമാറിന് പുരസ്കാരം നേടിക്കൊടുത്ത കാറ്റും മഴയും എന്ന ചിത്രത്തിന്റെ കഥ തന്റേതാണ് എന്ന് പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നജീം കോയ.
സംഭവത്തെ കുറിച്ച് നജീം പറയുന്നത് ഇപ്രകാരമാണ്; എന്റെ കഥ അല്പം വിവാദം നിറഞ്ഞ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ ആരും ഈ കഥ സിനിമയാക്കാന്‍ തയ്യാറായില്ല. 2013 ലാണ് ഞാന്‍ ഹരികുമാറിനോട് ഈ കഥ പറയുന്നുത്. ഇത് സിനിമയാക്കാന്‍ താത്പര്യമുണ്ടെന്നും തിരക്കഥ എഴുതണമെന്നും ഹരികുമാര്‍ എന്നോട് ആവശ്യപ്പെട്ടു.
അന്ന് മറ്റ് ചില പ്രൊജക്ടുകളുമായി ഞാന്‍ തിരക്കിലായതുകാരണം കുറച്ച് സമയം ആവശ്യപ്പെട്ടു. കുറച്ച് നാള് കഴിഞ്ഞപ്പോഴാണ് അറിയുന്നത്. സന്തോഷ് ഏച്ചിക്കാനം എന്റെ കഥയ്ക്ക് തിരക്കഥ എഴുതുന്നു എന്ന്. ഞാന്‍ സന്തോഷ് ഏച്ചിക്കാനത്തെ വിളിച്ച് സംസാരിച്ചു. ആ കഥതന്നെയാണെന്നും എന്നാല്‍ അത് തന്റെ സ്വന്തം കഥയാണ് എന്നുമാണ് ഹരികുമാര്‍ തന്നോട് പറഞ്ഞതെന്നും സന്തോഷ് ഏച്ചിക്കാനം എന്നെ അറിയിച്ചു.
തുടര്‍ന്ന് ഞാന്‍ ഹരികുമാറിനെ വിളിച്ചു. 'നീ അന്ന് ആ തിരക്കഥ എഴുതാന്‍ മുന്നോട്ട് വന്നില്ലല്ലോ' എന്നായിരുന്നു ഹരികുമാറിന്റെ പ്രതികരണം. പിന്നീട് ഞാന്‍ ഫെഫ്കയില്‍ പരാതി നല്‍കുകയും രണ്ട് പേരെയും അതോറിറ്റി വിളിപ്പിയ്ക്കുകയും ചെയ്തു. ഫെഫ്ക വിളിപ്പിച്ചപ്പോള്‍ ഹരികുമാര്‍ വരാന്‍ ആദ്യം വിസമ്മതം കാണിച്ചിരുന്നു.
സന്തോഷ് ഏച്ചിക്കാനും പ്രശ്നം എന്താണെന്ന് ഫെഫ്കയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇരുഭാഗവും കേട്ട ശേഷം സത്യം എന്റെ ഭാഗത്താണെന്ന് ഫെഫ്ക വിധിച്ചു. എന്നോട് ക്ഷമാപണം ആവശ്യപ്പെട്ട് കൊണ്ട് ഒരു ഡോക്യുമെന്ററി എഴുതി നല്കാന് ഹരികുമാറിനോട് അന്ന് ആവശ്യപ്പെട്ടു. കഥ മോഷ്ടിച്ചതിന് പൊലീസില്‍ പരാതി നല്‍കാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആദ്യം ഈ ഡോക്യുമെന്ററി സമര്‍പ്പിക്കട്ടെ എന്ന് ഫെഫിക് നിര്‍ദ്ദേശിച്ചു.
അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചത്. സിനിമ റിലീസ് പോലും ചെയ്യാത്ത സാഹചര്യത്തില്‍, കഥ ആരുടേതാണെന്ന് പോലും വ്യക്തമായി അറിയാത്ത ജൂറി എങ്ങനെ പുരസ്കാരം നിര്‍ണയിക്കും എന്നാണ് നജീം ജോയയുടെ ചോദ്യം. എന്തായാലും ഈ വിഷയത്തില്‍ താന്‍ പൊലീസില്‍ പരാതി നല്‍കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍