Don't Miss!
- News കോടികള്‍ ലാഭിച്ച് മുകേഷ് അംബാനി, ഉപയോഗിച്ചത് 500 വര്‍ഷം പഴക്കമുള്ള ഈ തന്ത്രം
- Lifestyle സ്ത്രീകളെ അപകടത്തിലാക്കും അണുബാധകള്‍: അറിയേണ്ടത് ഇതെല്ലാം
- Sports T20 World Cup 2024: രാഹുലിനെ തഴയും ? വന്‍ ട്വിസ്റ്റ്, ജിതേഷിനൊപ്പം സഞ്ജു ലോകകപ്പിന്, ഈ കാരണം
- Automobiles കേന്ദ്ര ഇവി പോളിസിയിൽ സന്തോഷം അറിയിച്ച് ബ്രാൻഡുകൾ, ടെസ്ല എത്താൻ ഇനി വൈകില്ല
- Technology രണ്ടെണ്ണം സൂപ്പറാണ്! ഇൻഫിനിക്സ് നോട്ട് 40 സീരീസ് ലോഞ്ച് ചെയ്തു
- Finance നിക്ഷേപത്തിന് ഉയർന്ന പലിശ വേണോ, നൽകാൻ പോസ്റ്റ് ഓഫീസ് റെഡിയാണ്, നോക്കുന്നോ
- Travel മലയാളികളേക്കാൾ പ്രിയം കർണ്ണാടകക്കാർക്ക്, കടലിനു നടുവിലെ കുളം!
ആര്‍ക്കും കഥ ഇഷ്ടപ്പെട്ടില്ല, സ്ക്രീനിലെത്തിയപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയുടെ അണിയറ കഥ അറിയൂ
സൂപ്പര്‍ഹിറ്റ് ചിത്രമായ വെള്ളിമൂങ്ങയുടെ കഥ ആര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല. സംവിധായകനെ തിരഞ്ഞെടുക്കുന്നതിന് സഹായിക്കുന്നതിനിടയില്‍ അത് സംവിധാനം ചെയ്യേണ്ടി വന്ന കഥയുമായി ജിബു ജേക്കബ്.
സൂപ്പര്‍ഹിറ്റ് ചിത്രമായ വെള്ളിമൂങ്ങയുടെ കഥയുമായി തിരക്കഥാകൃത്തായ ജോജി കുറേ സംവിധായകരെ സമീപിച്ചിരുന്നു. ചിത്രത്തിന്റെ ത്രെഡുമായി ആദ്യം വന്നത് എന്റെ അരികിലേക്ക് ആയിരുന്നു. പിന്നീട് ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് അത് ഒരു തിരക്കഥ രൂപത്തിലേക്ക് മാറ്റിയത്. സംവിധായകനെ തിരഞ്ഞെടുക്കുന്നതിനുള്ള സഹായം നല്‍കേണ്ട ഞാന്‍ തന്നെ അവസാനം ആ ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മനോരമയുടെ മി മൈ സെല്‍ഫ് പരിപാടിക്ക് നല്കിയ അഭിമുഖത്തിലാണ് ജിബു ജേക്കബ് വെള്ളിമൂങ്ങയുടെ അനുഭവത്തെക്കുറിച്ച് സംസാരിച്ചത്.
ഫോട്ടോഗ്രാഫിയില്‍ അതീവ തല്പരനായ ജിബു ജേക്കബ് അപ്രതീക്ഷിതമായാണ് വെള്ളിമൂങ്ങയുടെ സംവിധായകനായത്. സിനിമ സംവിധാനം ചെയ്യണമെന്ന സ്വപ്നം ഉള്ളിലുണ്ടായിരുന്നുവെങ്കിലും ഇത്ര പെട്ടെന്ന് അതു സംഭവിക്കുമെന്ന് താന്‍ കരുതിയില്ലെന്നാണ് സംവിധായകന് പറയുന്നത്. എന്തായാലും ചിത്രം സൂപ്പര്‍ ഹിറ്റാവുകയും സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനോടൊപ്പം മറ്റൊരു ഹിറ്റ് ചെയ്യാനും ജിബുവിന് സാധിച്ചു.
കഥ ആര്‍ക്കും ഇഷ്ടപ്പെട്ടില്ല
വെള്ളിമൂങ്ങയുടെ കഥയുമായി ജോജി തന്നെ സമീപിച്ചപ്പോള്‍ അത് താന്‍ സംവിധാനം ചെയ്യേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. മറ്റു സംവിധായകരെ പരിചയപ്പെടുത്തി അവര്‍ക്ക് മുന്നില്‍ കഥ അവതരിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം സമീപിച്ചത്. കഥയുടെ പശ്ചാത്തലവും മാമച്ചന് എന്ന കഥാപാത്രത്തെയും നിലനിര്‍ത്തി ചെറിയ മാറ്റങ്ങള്‍ വരുത്തിയതിന് ശേഷമാണ് തിരക്കതുമായി ജോജി സംവിധായകരെ സമീപിച്ചത്.
ജോജിയെ സമാധാനിപ്പിച്ചു
കുറേ സംവിധായകരോട് കഥ പറഞ്ഞുവെങ്കിലും അവര്‍ക്കാര്‍ക്കും കഥ ഇഷ്ടപ്പെട്ടില്ല. നിരാശനായ ജോജിയെ സമാധാനിപ്പിക്കാന്‍ വേണ്ടിയാണ് ആരും ചെയില്ലെങ്കില്‍ ഇത് ഞാന്‍ ചെയ്യുമെന്ന് വാക്കു കൊടുത്തത്.
മാമച്ചനായി മനസ്സില്‍ കണ്ടത് ബിജു മേനോനെ
കൗശലക്കാരനായ രാഷ്ട്രീയക്കാരനായ മാമച്ചനെ അവതരിപ്പിക്കുന്നതിനായി മനസ്സില്‍ കണ്ടത് ബിജുവിനെയായിരുന്നു. കഥ കേട്ട ശേഷം ബിജു ഒകെ പറയുകയും ചെയ്തു. ഹ്യൂമര്‍ രംഗങ്ങള്‍ കൊഴുപ്പിക്കാന്‍ ബിജുമേനോനും അജുവും ഒന്നിനൊന്ന് മികച്ച കാര്യങ്ങളാണ് ചെയ്തത്.
വിജയിക്കുമെന്ന വിശ്വാസം ഉണ്ടായിരുന്നു
ബിജുമേനോന് കഥ ഇഷ്ടപ്പെട്ടതോടെയാണ് സംവിധാനം ചെയ്യാനുള്ള ആത്മവിശ്വാസം ലഭിച്ചത്. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന സിനിമയാക്കി മാറ്റാന്‍ കഴിയുമെന്ന വിശ്വാസമാണ് മുന്നോട്ട് നയിച്ചത്. സിനിമ തിയേറ്ററുകളിലെത്തിക്കാന്‍ രണ്ടു വര്‍ഷമെടുത്തു.
-
'കുറച്ച് ക്രിഞ്ചൊക്കെ ആളുകള്‍ക്ക് ഇഷ്ടമാവും'; സുലൈഖ മന്‍സിലിലെ ആ സീന്‍ ചെമ്പന്‍ ചേട്ടന്റെ ഐഡിയ !
-
'ഇല്ലാത്ത കേസുണ്ടാക്കി ഉമ്മയേയും ഉപ്പയേയും നോറ കുടുക്കി, വലിയൊരു കോംപൻസേഷൻ അവൾ ആവശ്യപ്പെട്ടു'; മുൻ ഭർത്താവ്
-
കല്യാണം കഴിഞ്ഞിട്ട് 27 വര്‍ഷം, ഇതുവരെ കുട്ടികളില്ല! ഭര്‍ത്താവ് തനിക്ക് മുന്‍പേ സിനിമയിലെത്തിയതാണെന്ന് സോന നായർ