Don't Miss!
- Sports T20 World Cup 2024: മൂന്നാമനായി കോലി വേണ്ട! പകരം റിഷഭ് കളിക്കട്ടെ. കാരണം പറഞ്ഞ് മുന്‍ പേസര്‍
- News ചെയ്യാത്ത കുറ്റത്തിന് അപവാദം കേള്‍ക്കേണ്ടി വരും, മുൻകോപം മൂലം സുഹൃത്തുക്കൾ അകലും, രാശിഫലം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഹിറ്റ്ലിസ്റ്റുമായി ബാല
നിര്‍മ്മാതാവും സംവിധായകനുമായ അഛന് ജയകുമാറിന്റെ അരുണാചലം സ്റുഡിയോ വീണ്ടും ചലച്ചിത്ര നിര്‍മ്മാണവുമായി രംഗത്തിറങ്ങുകയാണ് മകന് ബാലയുടെ സംവിധാനനിര്വ്വഹണത്തിലൂടെ.
തെന്ന്യന്ത്യന്‍ ഭാഷകളിലൂടെ അഭിനയരംഗത്ത് നിറഞ്ഞുനില്ക്കുന്ന ബാല മലയാളസിനിമകളെ കൂടുതല്‍ സ്നേഹിക്കുന്നു. അതുകൊണ്ടുതന്നെയാണ് തന്റെ ആദ്യത്തെ നിര്‍മ്മാണ സംവിധാന സംരംഭം ഹിറ്റ്ലിസ്റ്റ് എന്ന മലയാളചിത്രത്തിലൂടെയാവട്ടെയെന്ന് തീരുമാനിച്ചത്.
അച്ഛന്റെ നിര്‍മ്മാണകമ്പനിയുടെ പേരില്‍ ആരംഭിക്കുന്ന പുതുസംരംഭത്തിന് മലയാള തമിള്‍ ചലച്ചിത്രവേദി സര്‍വ്വപിന്തുണയുമായി ബാലക്കൊപ്പമുണ്ട്. മലയാള തമിള്‍ ചലച്ചിത്രവേദിയിലെ നിരവധിതാരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ശബ്ദസാന്നിദ്ധ്യം അകമ്പടിസേവിക്കുന്നു.
കഴിഞ്ഞദിവസം നടന്ന ഓഡിയോ റിലീസിംഗ് ചടങ്ങിനും മോഹന്‍ലാലുള്‍പ്പെടെ നിരവധി ചലച്ചിത്രപ്രതിഭകള്‍ പങ്കടുത്തു. വിക്രം എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ബാല സംവിധാനം നിര്‍വ്വഹിക്കുന്ന ഹിറ്റ്ലിസ്റ്റ് സസ്പെന്‍സ് ത്രില്ലര്‍ മൂവിയാണ്.
സമുദ്രകനി, തലൈവാസല്‍ വിജയ് തുടങ്ങിയവരോടൊപ്പം ഉണ്ണി മുകുന്ദന്, നരേന്, ടിനിടോം, റിയാസ് ഖാന്, കലിംഗ ശശി, കിരണ്‍ രാജ്, ചെമ്പില്‍ അശോകന്, ശ്രീജിത്ത് രവി, കാതല്‍ സന്ധ്യ, ഐശ്വര്യ, രഞ്ജുമേനോന് തുടങ്ങി നീണ്ടതാരനിരതന്നെയുണ്ട് ചിത്രത്തില്‍.
സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫ് സംഗീതം നല്കുന്നു. ഛായാഗ്രഹണം നീലകണ്ഠന്, തമിഴ് സിനിമയില്‍ ഒരുപാട് പേരുടെ വളര്‍ച്ചയില്‍ ഗണ്യമായി പങ്കുവഹിച്ച അരുണാചലം പിക്ച്ചേഴ്സ് വീണ്ടും നിര്മ്മാണരംഗത്തെത്തുമ്പോള് പലരുടേയും അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങുകയാണ്, ബാല തന്റെ പുതിയ നിയോഗത്തിലൂടെ.
-
'അച്ഛനൊരു പൂവാലനായിരുന്നിരിക്കണം... ജീവിതത്തിൽ കോഴിയായ ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു'
-
'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ
-
'സിബിന്റെ അച്ഛൻ നെഞ്ച് വേദന മൂലം ആശുപത്രിയിൽ, സ്നേഹമുള്ള പയ്യനാണ്, ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിച്ചില്ല'