Don't Miss!
- Sports IPL 2024: ഹാര്‍ദിക് എന്തിന് ടീമില്‍? വീണ്ടും ഫ്ളോപ്പ്; ലോകകപ്പ് ടീമിലും വേണ്ട! ട്രോളി ഫാന്‍സ്
- News വഖഫ് ബോര്‍ഡ് അഴിമതി: എഎപി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്ത് ഇഡി; വീണ്ടും തിരിച്ചടി
- Lifestyle കുഞ്ഞിനെ പാലൂട്ടുമ്പോള്‍ പുറം വേദന കൂടുതലോ, കാരണമറിയാം
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ഓണ്‍ലൈനില്‍ മോഹന്‍ലാല്‍ ആക്രമിയ്ക്കപ്പെടുന്നു
ടിപി വധത്തില്‍ പ്രതിക്കൂട്ടിലാക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ അനുഭാവികള്‍ ശക്തമായ പ്രതികരണമാണ് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലൂടെയും മറ്റും മോഹന്‍ലാലിനെതിരെ നടത്തുന്നത്. ഇത്രയും കാലം കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ മറ്റും മൗനം പാലിച്ചിരുന്ന താരം ഇപ്പോള്‍ നടത്തുന്നത് ചില രാഷ്ട്രീയഉദ്ദേശങ്ങളോടെയാണെന്ന് അക്കൂട്ടര്‍ കുറ്റപ്പെടുത്തുന്നു. ഒരുപടി കടന്ന് കോണ്‍ഗ്രസിന്റെ കയ്യടി വാങ്ങാനാണ് ലാല്‍ ഇത് ചെയ്യുന്നതെന്നും സിപിഎം അനുഭാവികളുടെ ഫേസ്ബുക്ക് പേജുകളില്‍ കാണാം.
ഇതുമാത്രമല്ല, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മോഹന്‍ലാലടക്കമുള്ള സൂപ്പര്‍താരങ്ങള്‍ പാലിച്ച നിശബ്ദതയും ഇതിനോടൊപ്പം ഓണ്‍ലൈനിലെ ചൂടന്‍ ചര്‍ച്ചകളായി മാറിക്കഴിഞ്ഞു. തിലകനും സുരേഷ് ഗോപിയുമൊക്കെ പോലുള്ള പ്രതികരണം നടത്താന്‍ അന്നൊന്നും ലാല്‍ തുനിയാതിരുന്നത് എന്തുകൊണ്ടാണെന്നും വിമര്‍ശകര്‍ ചോദിയ്ക്കുന്നു.
ടിപി വധത്തില്‍ മോഹന്‍ലാലിന്റെ പ്രതികരണം സിപിഎമ്മിനെതിരെയാണെന്ന തരത്തില്‍ മാധ്യമങ്ങളിലും ഓണ്‍ലൈനിലും വ്യാഖ്യാനങ്ങളുണ്ടായതാണ് ലാലിനെതിരെ ഉണ്ടായ പ്രകോപനങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമാണ്.
എന്തായാലും തന്റെ പ്രതികരണം തെറ്റായ വിധത്തിലാണ് വ്യാഖ്യാനിയ്ക്കപ്പെട്ടതെന്ന കാര്യം ലാല്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. വ്യക്തമായ ഇടതുപക്ഷ ചായ്വുള്ള നെല്ല് ഓണ്‍ലൈന്‍ മാഗസിനിലെ ജീവിതനൗകയെന്ന കോളത്തിലൂടെ നല്കുന്ന വിശദീകരണത്തിലൂടെ ഡാമേജ് കണ്ട്രോളാണ് നടന് ലക്ഷ്യമിടുന്നത്.
എന്റെ അമ്മയെ പോലുള്ള ഒരമ്മ കരഞ്ഞ് കണ്ടപ്പോള്‍ അതില്‍ ഞാന്‍ വേദനിച്ചുപോയി. അതിനര്‍ത്ഥം മറ്റുള്ള അമ്മമാരുടെ കരച്ചിലില്‍ ഞാന്‍ വേദനിക്കുന്നില്ല എന്നതാണോ? ഇത്തരത്തില്‍ അര്‍ത്ഥങ്ങള്‍ ചമക്കുന്ന വിശാരദന്മാരെയാണ് ഞാന്‍ നേരത്തെ വിമര്‍ശിച്ചത്. ടിപി വധത്തില്‍ പൊടിഞ്ഞ കണ്ണുനീരിനെ വില്‍പ്പനയ്ക്കുവെക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ പാത 'എല്ലാവരും' ഉപേക്ഷിക്കണമെന്നും ആഹ്വാനം ചെയ്യുന്നതിലൂടെ വാ വിട്ടുപോയ വാക്കുകള്‍ വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ലാല്‍ നടത്തുന്നത്. എന്നാല്‍ ലാലിന്റെ ബ്ലോഗെഴുത്തിനെ ആഘോഷമാക്കിയ മാധ്യമങ്ങള്‍ വിശദീകരണത്തെ മുക്കിയെന്നതും ശ്രദ്ധയമാണ്.
ആദ്യപേജില്‍
ലാലിന്റെ കണ്ണുനീര് വിറ്റതെങ്ങനെ?
-
'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ
-
ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പറ്റിക്കുവാണോ? ദീപിക പദുക്കോണിന്റെ വയര്‍ കാണുന്നില്ലെന്ന് ആരോപണം! ഫോട്ടോ വൈറൽ