Don't Miss!
- Automobiles ആക്ടിവയും ഷൈനും വാങ്ങാൻ ആളുകളുടെ ക്യൂ, ഹോണ്ട ഇതുവരെ വിറ്റത് 6 കോടി ഇരുചക്ര വാഹനങ്ങൾ
- Lifestyle ഒരു പ്രായത്തിന് ശേഷം അടിവയറ്റില്‍ വേദന കൂടുതല്‍: പതിയേ ക്യാന്‍സര്‍ വളരുന്നു?
- Sports IPL 2024: സഞ്ജുവും റിഷഭും നേര്‍ക്കുനേര്‍, തോറ്റ ക്ഷീണത്തില്‍ ഡല്‍ഹി- ടോസ് 7 മണിക്ക്
- News 'എന്നേയും ആം ആദ്മിയേയും ഇല്ലാതാക്കുകയാണ് ഇഡിയുടെ ലക്ഷ്യം'; കോടതിയിൽ ഇഡിക്കെതിരെ കെജ്രിവാൾ
- Travel ചില്ലറ നോക്കി സമയം കളയേണ്ട! യുപിഐ വഴി ഇനി ട്രെയിനിൽ ജനറൽ ടിക്കറ്റ് എടുക്കാം...
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
കുട്ടികളുടെ ജീവന് അപകടപ്പെടുത്തരുത്; ഇന്ത്യന്‍ ഗവണ്മെന്റിനോട് അപേക്ഷയുമായി സോനു സൂദ്
ഈ കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയില്‍ നീറ്റ്, ജെ ഇ ഇ പരീക്ഷകള്‍ പ്രഖ്യാപിച്ചത് ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. പല സമൂഹിക പ്രവര്‍ത്തകരും വിഷയത്തോട് പ്രതികരിക്കുകയും ചെയ്തു. ഈ ഒരു സാഹചര്യത്തില്‍ കുട്ടികളുടെ ജീവന് വച്ച് കളിക്കരുത് എന്ന അപേക്ഷയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടന് സോനു സൂദ്.
ട്വിറ്ററിലൂടെയാണ് സോനു സൂദ് പരീക്ഷകള്‍ മാറ്റി വയ്ക്കണം എന്ന ആവശ്യം ഉന്നയിച്ചിരിയ്ക്കുന്നത്. 'ഇത് ഇന്ത്യന്‍ ഗവണ്മെന്റിനോടുള്ള എന്റെ അപേക്ഷയാണ്. രാജ്യത്തെ നിലവിലുള്ള സാഹചര്യങ്ങളെ പരിഗണിച്ച് നീറ്റ്, ജെ ഇ ഇ പരീക്ഷകള്‍ മാറ്റി വയ്ക്കണം. ഈ കോവിഡ് 19 കാലത്ത് നമ്മള് അതീവ ജാഗ്രത പുലര്‍ത്തണം, കുട്ടികളുടെ ജീവന് അപകടത്തില്‍ പെടുത്തരുത്' എന്നാണ് സോനു സൂദ് ട്വിറ്ററില്‍ എഴുതിയത്.
സംഭവത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്ന ഒരു ബ്രോഷറും സോനു സൂദ് പങ്കുവച്ചിട്ടുണ്ട്. ഭയമാണ് യഥാര്‍ത്ഥം എന്നാണ് തലക്കെട്ട്. കോവിഡ് കേസുകള്‍ ഉയരുകയും, ബീഹാറിലും ആസാമിലും ഗുജറാത്തിലും വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ 26 ലക്ഷം കുട്ടികള്‍ നീറ്റ്, ജെ ഇ ഇ പരീക്ഷ എങ്ങിനെ എഴുതും എന്ന ആശങ്ക ബ്രോഷറില്‍ കാണാം. നോട്ട് ബുക്ക് പേജിന്റെ രൂപത്തിലാണ് ബ്രോഷര്‍ ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത് എന്നതും ശ്രദ്ധേയം.
നീറ്റ് ജെ ഇ ഇ പരീക്ഷകള്‍ നീട്ടിവയ്ക്കണം എന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. സെപ്റ്റബര്‍ 13 നാണ് നീറ്റ് പരീക്ഷ നിശ്ചയിച്ചിരിയ്ക്കുന്നത്. ജെ ഇ ഇ പരീക്ഷകള്‍ അടുത്ത മാസം ആദ്യവാരം നടത്തും. കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികളുടെ വിലപ്പെട്ട സമയം പാഴാക്കി കളയാനാവില്ല എന്നും ജീവിതം മുന്നോട്ട് പോകുകയുമാണെന്നാണ് കോടതി വാദം. ഇനിയും പരീക്ഷ നീട്ടി വച്ചാല്‍ മെഡിക്കല്‍ പഠനം താറുമാറാവും എന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പറയുന്നു.
ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു. വന്ദേ ഭാരത് മിഷന്റെ ഭാഗമായി നാട്ടിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 14 ദിവസത്തെ ക്വാറന്റൈയിന് ഇളവ് അനുവദിയ്ക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാം എന്നാണ് കോടതി നിര്‍ദ്ദേശം.
-
ടെലിവിഷന്‍ പ്രീമിയറായി ഫാലിമിയും വാലാട്ടിയും! ഏഷ്യാനെറ്റിലെ ഈസ്റ്റര്‍ സ്പെഷ്യല്‍ പരിപാടികള്‍
-
'ഇങള് മൊയന്താണോ?, ചിലപ്പോൾ അമ്പി മറ്റ് ചിലപ്പോൾ റെമോ അല്ലെങ്കിൽ അന്യൻ'; ജിന്റോയുടെ ഫേക്ക് മുഖം മനസിലാക്കി നോറ
-
'ഫിനാഷ്യൽ ടൈറ്റ് വന്നപ്പോൾ വെഡ്ഡിങ് ഡേറ്റ് നീട്ടി, അത് നന്നായെന്ന് തോന്നുന്നു, അല്ലാതെ ഒന്നും ചെയ്തിട്ടില്ല'