Don't Miss!
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Automobiles ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- Lifestyle എത്ര കഠിനമായ താരനും അകറ്റും, ചൊറിച്ചിലില്ലാത്ത തല ഉറപ്പു നല്‍കും കൂട്ട്
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
വീരപ്പനെകുറിച്ച് സിനിമ; സംവിധാനം രാം ഗോപാല്‍ വര്‍മ
ചെന്നൈ: കുപ്രസിദ്ധനായ കാട്ടുകള്ളന് വീരപ്പനെക്കുറിച്ച് സിനിമവരുന്നു. ബോളിവുഡിലെ ഹിറ്റ് സിനിമകളുടെ സംവിധായകന് രാം ഗോപാല്‍ വര്‍മയാണ് വീരപ്പിന്റെയും വീരപ്പനെ കൊല ചെയ്ത ദൗത്യസേന തലവന്‍ കെ വിജയകുമാറിന്റെയും ജീവിതത്തെ അഭ്രപാളിയിലെത്തിക്കുന്നത്. വീരപ്പനെ ലോകത്തെ ഏറ്റവും ക്രൂരനായ വില്ലനായാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്.
സിനിമയില്‍ നായകനാകുന്നത് വീരപ്പന് തട്ടിക്കൊണ്ടുപോവുകയും 108 ദിവസം കാട്ടില്‍ ബന്ദിയാക്കുകയും ചെയ്ത കന്നഡ സൂപ്പര്‍താരം രാജ്കുമാറിന്റെ മകനും സാന്‍ഡല്‍വുഡ് സൂപ്പര്‍സ്റ്റാറുമായ ശിവ് രാജ്കുമാര് ആണ്. ശിവരാജ് കുമാറിനെ വീരപ്പന് ദൗത്യസേന തലവനാക്കുന്നതിനും രാം ഗോപാല്‍ വര്‍മയ്ക്ക് ന്യായീകരണമുണ്ട്. സ്വന്തം അച്ഛനെ തട്ടിക്കൊണ്ടുപോയ വീരപ്പനെ കൊലചെയ്ത് പകരം വീട്ടാനുള്ള അവസരമാണിതെന്നാണ് രാം ഗോപാല്‍ വര്‍മ പറയുന്നത്.
തെന്നിന്ത്യ മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന കഥ ആയതുകൊണ്ടുതന്നെ കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായിട്ടാണ് ബിഗ് ബജറ്റ് ചിത്രമെടുക്കുന്നത്. വളരെക്കാലമായി വീരപ്പന്റെ കഥ സിനിമയാക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി രാം ഗോപാല്‍ വര്‍മ പറഞ്ഞു. എന്നാല്‍ ഇപ്പോഴാണ് വീരപ്പന് സംഭവവുമായി നീതിപുലര്‍ത്തുന്ന തിരക്കഥ ലഭിക്കുന്നത്.
വീരപ്പന് അല്ല, യഥാര്‍ഥത്തില്‍ സിനിമ കേന്ദ്രീകരിക്കുക വീരപ്പന് ദൗത്യ സേനാ തലവനായിരുന്ന വിജയകുമാറിന്റെ ജീവിതമായിരിക്കും. തിരക്കഥയുടെ അവസാന മിനുക്കു പണിയിലാണ് ഇപ്പോള്‍. ഉടന്‍ ചിത്രീകരം ആരംഭിക്കുന്ന സിനിമയ്ക്ക് കില്ലിങ് വീരപ്പന് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അതേസമയം, വീരപ്പന് ആയി ആരാണ് വേഷമിടുന്നതെന്ന കാര്യം ഇപ്പോഴും രഹസ്യമാണ്.
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ