Don't Miss!
- News കോൺഗ്രസിന്റെ കുരുക്ക് മുറുകുന്നു; വീണ്ടും ആദായ നികുതി നോട്ടീസ്, 1700 കോടി അടയ്ക്കണമെന്ന് നിർദ്ദേശം
- Automobiles പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ചട്ടക്കാരിയ്ക്ക് രഹസ്യ വിലക്ക്
സാംസ്ക്കാരിക വകുപ്പു ക്ഷേമനിധിയിലേക്ക് ഓരോ സിനിമ ടിക്കറ്റില്‍ നിന്നും മൂന്നു രൂപ വച്ച് പിരിച്ചെടുക്കാന്‍ തീരുമാനിച്ചതാണ് രഹസ്യവിലക്കിന് കാരണമെന്നറിയുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവും ക്ഷേമനിധി ചെയര്‍മാനുമായ ജി സുരേഷ്കുമാറിന്റെ നടപടികള്‍ സിനിമാരംഗത്തിന് ദോഷമാവുകയാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. കഴിഞ്ഞ മാസം 30ന് കൊച്ചിയില്‍ ചേര്‍ന്ന കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് യോഗത്തില്‍ സുരേഷ് കുമാറിന്റെ ചിത്രം പ്രദര്ശിപ്പിക്കേണ്ടന്ന് തീരുമാനിക്കുകയായിരുന്നു.
2009ല്‍ നിയമസഭ പാസാക്കിയ നിയമം അനുസരിച്ചാണ് 25 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റിനൊപ്പം ക്ഷേമനിധി വിഹിതം പിരിക്കാന്‍ ഉത്തരവായത്. ഇതിന് പുറമേ ഓരോ കേബിള്‍ കണക്ഷനും രണ്ടു രൂപ വച്ച് പിരിക്കാനും നിര്‍ദേശമുണ്ട്. ഈ തുക ചലച്ചിത്രപ്രവര്‍ത്തകരുടെ ക്ഷേമത്തിനായി വിനിയോഗിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സുരേഷ് കുമാര്‍ ഈ ക്ഷേമനിധിയുടെ ചെയര്‍മാനായി എന്നത് മൂലമാണ് അദ്ദേഹത്തിന്റെ സിനിമയ്ക്ക് മേല്‍ വിലക്ക് വീഴാന്‍ കാരണം.
എന്നാല്‍ വിലക്കിനെ അവഗണിച്ച് മുന്‍ നിശ്്ചയിച്ച പ്രകാരം തന്നെ ചിത്രം റിലീസ് ചെയ്യാനാണ് സുരേഷ് കുമാറിന്റെ തീരുമാനം. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണെന്ന് ചില തീയേറ്റര്‍ ഉടമകള്‍ അറിയിച്ചിട്ടുണ്ടെന്നും സുരേഷ് കുമാര്‍ പറയുന്നു.
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്