Don't Miss!
- Automobiles ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
- Lifestyle സ്പോഞ്ച് പോലുള്ള ഇഡ്ഡലിക്ക് വെറും ഗോതമ്പ് പൊടി മാത്രം
- Travel അവധിക്കാലത്തെ ഒറ്റദിവസം മതി; കറങ്ങിവരാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. ചതുരംഗപ്പാറ , റിപ്പിൾസ്, ആനയിറങ്കൽ...
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
- Technology സർവ്വവും എഐ മയം; വാട്സ്ആപ്പിലും എഐ ഫീച്ചറുകൾ എത്തുന്നു, ചാറ്റ്ബോട്ടും ഇമേജ് എഡിറ്ററും ഉടൻ എത്തും
മരണവാര്‍ത്തയ്ക്ക് പിന്നില്‍ പിതാവാണെന്ന് കനക
നടി കനകയ്ക്ക് കാന്‍സറാണെന്നും പിന്നീട് അവര്‍ മരിച്ചുവെന്നുമുള്ള തെറ്റായ വാര്‍ത്തകള്‍ എവിടെനിന്നാണ് വന്നതെന്നോ ആരാണ് ഇതിന് പിന്നിലെന്നോ അറിയാതെ വാര്‍ത്ത കൊടുത്തമാധ്യമങ്ങളും അത് കണ്ട ജനങ്ങളും ഇപ്പോഴും അമ്പരക്കുകയാണ്. എന്നാല്‍ താന്‍ മരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ വാര്‍ത്താസമ്മേളനം വിളിക്കേണ്ട ഗതികേടുവന്ന കനക പറയുന്നത് ഈ വാര്‍ത്തയുടെ ഉറവിടം തനിയ്ക്ക് വളരെ കൃത്യമായി അറിയാമെന്നാണ്.
തന്റെ പിതാവ് ദേവദാസാണ് താന്‍ മരിച്ചുവെന്ന് പ്രചരിപ്പിച്ചതെന്നാണ് കനക ആരോപിക്കുന്നത്. മലയാളത്തിലെ ഓണ്‍ലൈന്‍ പോര്‍ട്ടലായ വൈഗ ന്യൂസ് നടത്തിയ ടെലിഫോണ്‍ ഇന്റര്‍വ്യൂവിലാണ് കനക പിതാവ് ദേവദാസിനെതിരെ തിരിഞ്ഞിരിക്കുന്നത്.
തന്നോടും മരിച്ചുപോയ അമ്മയോടും അച്ഛന് വൈരാഗ്യമാണെന്നും തന്റെ കയ്യിലുള്ള സ്വത്ത് തട്ടിയെടുക്കുകയാണ് ഇപ്പോള്‍ അച്ഛന്റെ ലക്ഷ്യമെന്നുമാണ് കനക അഭിമുഖത്തില്‍ പറയുന്നത്. തമിഴ്മാധ്യമങ്ങളിലാണ് താന്‍ മരിച്ചുവെന്ന് ആദ്യം അച്ഛന് വാര്‍ത്ത കൊടുത്തതെന്നും അത് പിന്നീട് മലയാള മാധ്യമങ്ങള്‍ക്ക് ലഭിച്ചതായിരിക്കുമെന്നുമാണ് കനക പറയുന്നത്.
തന്നോട് സ്നേഹമാണെന്ന് അച്ഛന് പറയുന്നുണ്ടെങ്കിലും തന്നെയല്ല തന്റെ പണത്തെയാണ് പിതാവ് സ്നേഹിക്കുന്നതെന്നാണ് കനക പറയുന്നത്. മരണവാര്‍ത്തയറിഞ്ഞ് തന്നെ കാണാനെത്തിയ പിതാവിന് മുന്നില്‍ താന്‍ വീടിന്റെ വാതിലടച്ചുവെന്നും ഇനിയൊരിക്കലും ആ മനുഷ്യന് മുന്നില്‍ താന്‍ വാതിലുകള്‍ തുറക്കില്ലെന്നും കനക വ്യക്തമാക്കിയിട്ടുണ്ട്.
വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് അതൊരു അടഞ്ഞ അധ്യായമാണെന്നും അതിനെക്കുറിച്ച് സംസാരിക്കാന്‍ താല്പര്യമില്ലെന്നുമാണ് കനക മറുപടി നല്‍കിയത്. ഇതിന് മുമ്പ് വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിവസം തന്റെ ഭര്‍ത്താവിനെ ആരോ തട്ടിക്കൊണ്ടുപോയെന്നും അതിന് പിന്നില്‍ പിതാവാണെന്നും കനക ആരോപിച്ചിരുന്നു. അന്ന് ദേവദാസ് ഇക്കാര്യം നിഷേധിച്ചിരുന്നു.
-
ചിരിയും സ്നേഹവും കലഹവും നിറഞ്ഞ ഫാലിമിയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍
-
'ഫിനാഷ്യൽ ടൈറ്റ് വന്നപ്പോൾ വെഡ്ഡിങ് ഡേറ്റ് നീട്ടി, അത് നന്നായെന്ന് തോന്നുന്നു, അല്ലാതെ ഒന്നും ചെയ്തിട്ടില്ല'