Don't Miss!
- Automobiles സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- Lifestyle നാല്‍പ്പതുകളിലെ ഗര്‍ഭധാരണം: സ്ത്രീകളറിയേണ്ട അപകടങ്ങള്‍
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- News തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളിൽ തകരാർ എന്ന് വ്യാജവാർത്ത: ജില്ലാ കളക്ടർക്ക് പരാതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
നടിയെ തട്ടിക്കൊണ്ടുപോയതില്‍ പ്രമുഖനടന് പങ്കുണ്ടെന്ന് സംവിധായകന് ബൈജു കൊട്ടാരക്കര
നടിയെ ആക്രമിച്ചതിന് പിന്നില്‍ സിനിമാക്കാര്‍ക്ക് ബന്ധമുണ്ടോ ന്നെ തരത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നത്. അല്ലെങ്കില്‍ പള്‍സര്‍ സുനിയെ പോലൊരു ക്രിമിനലിനെ എങ്ങിനെ സിനിമയില്‍ വച്ചു പൊറുപ്പുച്ചു എന്ന ചോദ്യത്തിന് സിനിമാക്കാര് തന്നെ ഉത്തരം പറയണം.
നടിയെ ആക്രമിച്ച സംഭവം പ്രമുഖ നടന്റെ പകവീട്ടല്‍ ക്വട്ടേഷന്‍; അന്വേഷണം നടനിലേക്ക്.. പിടിമുറുകുമോ?
ഇപ്പോഴിതാ, നടിയെ ആക്രമിച്ചതിന് പിന്നില്‍ പ്രമുഖ നടന് പങ്കുണ്ടെന്ന് പറഞ്ഞ് സംവിധായകന് ബൈജു കൊട്ടാരക്കര രംഗത്തെത്തിയിരിയ്ക്കുന്നു. പള്‍സര്‍ സുനിയുമായി മലയാളത്തിലെ പ്രമുഖ നടന് ബന്ധമുണ്ടെന്ന് സംവിധായകന് പറഞ്ഞു.
ഗോവിയില്‍ സംഭവിച്ചത്
അടുത്തിടെ ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നടി പള്‍സര്‍ സുനിക്കൊപ്പം ഗോവയില്‍ പോയിരുന്നു. പ്രമുഖ നടനും പള്‍സര്‍ സുനിയുമായുള്ള ബന്ധം അവിടെ വച്ച് മനസിലാക്കിയ നടി ഇയാളെ ഒഴിവാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള മാര്ട്ടിന് നടിയുടെ ഡ്രൈവറായി എത്തുന്നത്.
പ്രൊഡക്ഷന്‍ മാനേജര്‍ക്കും ബന്ധമുണ്ട്
മാര്ട്ടിന് ഫെഫ്കയില്‍ അംഗത്വമില്ല. നടി ഇപ്പോള്‍ അഭിനയിച്ച് വരുന്ന സിനിമയില്‍ പ്രൊഡക്ഷന്‍ കണ്ട്രോളര് അറിയാതെ ഒരു വണ്ടിയും ചിത്രീകരണ സ്ഥലത്ത് നിന്ന് പോവില്ല. ഈ സാഹചര്യത്തില്‍ ഒരു പ്രമുഖ പ്രൊഡക്ഷന്‍ മാനേജറിനും സംഭവത്തില്‍ പങ്കുണ്ടെന്ന് മാക്ട സെക്രട്ടറി പദവി വഹിക്കുന്ന ബൈജു കൊട്ടാരക്കര പറഞ്ഞു.
അവസരങ്ങള്‍ കുറച്ചതിന് കാരണം
മലയാള സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ ഒരു സൂപ്പര്‍ താരം ശ്രമിക്കുന്നതായി നടി നേരത്തേ പറഞ്ഞിരുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളറിനു ഈ നടനുമായി അടുത്ത ബന്ധമുണ്ടെന്നും പറയപ്പെടുന്നു. കളമശേരി മജിസ്ട്രേട്ടിന് നടി നല്കിയ രഹസ്യ മൊഴിയില്‍ ഈ നടന്റെ പേര് ഉണ്ടെന്നും സൂചനയുണ്ട്.
പള്‍സര്‍ സുനി എന്ന ക്രിമിനല്‍
സിനിമാ മേഖലയില്‍ മയക്ക് മരുന്ന് വില്പന നടത്തിയിരുന്ന കൊടും ക്രിമിനയാണ് പള്‍സര്‍ സുനി. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ മറ്റൊരു പ്രമുഖ നടിയെ സമാനമായ രീതിയില്‍ ഉപദ്രവിച്ചിരുന്നു. നടിയെ ബലമായി വാഹനത്തില്‍ കയറ്റി നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ആ സംഭവം പുറംലോകം അറിഞ്ഞില്ലെങ്കിലും സിനിമാക്കാര്‍ക്കിടയില്‍ പാട്ടാണ്. എന്നിട്ടും ഇത്തരമൊരു ക്രിമിനിലിനെ സിനിമയില്‍ പിടിച്ചു നിര്‍ത്തിയത് ഇപ്പോള്‍ ആരോപണത്തില്‍ പെട്ട ഈ നടനാണത്രെ. മേനകയെ ഇയാള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി ഭര്‍ത്താവും നിര്‍മാതാവുമായി സുരേഷ് കുമാര്‍ കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയ്ക്കിടെ വെളിപ്പെടുത്തിയിരുന്നു.
-
പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'
-
'ജാസ്മിൻ ബാത്ത്റൂമിൽ ചെരുപ്പിടാതെ പോകുന്നു... സോഫയിൽ കാലുവെച്ച് ഇരിക്കുന്നു, ടിഷ്യു പേപ്പറുകൾ വലിച്ചിടുന്നു'