Don't Miss!
- Sports IPL 2024: ടീം ഒന്നാകെ ജയിക്കാന്‍ കളിച്ചു, പക്ഷെ നായകന്! ഹാര്‍ദിക്കിനെ വിമര്‍ശിച്ച് ഇര്ഫാന്
- Travel ചില്ലറ നോക്കി സമയം കളയേണ്ട! യുപിഐ വഴി ഇനി ട്രെയിനിൽ ജനറൽ ടിക്കറ്റ് എടുക്കാം...
- Automobiles മാരുതി സുസുക്കിയുടെ തലപ്പത്ത് അഴിച്ചുപണി, ശശാങ്ക് ശ്രീവാസ്തയ്ക്ക് പകരം വരുന്നത് ഇദ്ദേഹമോ
- Lifestyle നിഗൂഢമായ ജീവിതങ്ങള്‍! ലോകം ഇന്നും അറിയാത്ത കാശി നഗരത്തിന്റെ ചില രഹസ്യങ്ങള്‍
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
- News അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും; ഹർജി തള്ളി ഹൈക്കോടതി, എഎപിക്ക് ആശ്വാസം
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
മോഹന്‍ലാല്‍ വരും മുന്‍പേ ശങ്കറിനെ നായകനായി തീരുമാനിച്ചിരുന്നു, നരേന്ദ്രനെക്കുറിച്ച് ഫാസില്‍
മോഹന്‍ലാലെന്ന നടന്റെ ആദ്യത്തെ റിലീസ് ചിത്രമാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. ഫാസില്‍ സംവിധാനം ചെയ്ത ഈ സിനിമ റിലീസ് ചെയ്തിട്ട് 4 പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. 1980 ലെ ക്രിസ്മസ് സമയത്തായിരുന്നു ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്.
സംവിധാനം മുതല്‍ സംഗീത സംവിധാനം വരെ പുതുമുഖങ്ങളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലേയും മോഹന്‍ലാലിനെ കണ്ടെത്തിയതിനെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് ഫാസില്‍. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.
സ്ത്രൈണ സ്വഭാവത്തിലുള്ള വില്ലനെയാണ് ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്. വല്ലാത്തൊരു വില്ലനാണല്ലോ ഇതെന്ന് എല്ലാവരും പറഞ്ഞിരുന്നു. അതിനിടയിലായിരുന്നു മോഹന്‍ലാല്‍ എത്തിയത്. ലേഡീസ് കുടയും പിടിച്ചായിരുന്നു ആ വരവ്. എനിക്കും ജിജോയ്ക്കും അത്തരത്തിലുള്ള ഒരു വില്ലനെയായിരുന്നു ആവശ്യം. ഞങ്ങളുടെ മനസിലെ സ്ത്രൈണഭാവമുള്ള വില്ലന്റെ ഓർമ്മ അപ്പോൾ ഉണർന്നു. ഇതോടെയായിരുന്നു നരേന്ദ്രനായി മോഹന്‍ലാല്‍ തന്നെ മതിയെന്ന് ഉറപ്പിച്ചതെന്ന് ഫാസില്‍ പറയുന്നു.
മോഹന്‍ലാല്‍ വരുന്നതിന് മുന്‍പ് തന്നെ നായകനായി ശങ്കറിനെ തീരുമാനിച്ച് കഴിഞ്ഞിരുന്നു. പിന്നെ വേണ്ടിയിരുന്നത് വില്ലനെയാണ്. നരേന്ദ്രനെ തപ്പിയുള്ള ഒരു യാത്രയിലെ ഇന്റർവ്യൂ ആയിരുന്നു. അപ്പോഴാണ് മോഹൻലാൽ വരുന്നത്. നരേന്ദ്രനായിട്ടു തന്നെയാണ് ലാലിനെ ഇന്റർവ്യു ചെയ്തതെന്നും ഫാസില്‍ പറയുന്നു.
മോഹൻലാലിന് കിട്ടിയ ഒരനുഗ്രഹമെന്നത് ഒരു കാരക്ടർ ഉണ്ടാകുമ്പോൾ അതിനുള്ള എല്ലാ സാഹചര്യവും ഒരുങ്ങുന്നതുപോലെ ലാൽ വരുമ്പോൾ നരേന്ദ്രൻ എന്നൊരു കഥാപാത്രം അയാളെ കാത്ത് അവിടെ ഇരിപ്പുണ്ടായിരുന്നു. ഒരു തുടക്കക്കാരനായ എനിക്കും ലാലിനും നേട്ടമായത് മഞ്ഞിൽവിരിഞ്ഞ പൂക്കൾ സിനിമ കാണുന്ന അതെ ഓർഡറിൽ ചിത്രീകരിക്കാൻ സാധിച്ചുവെന്നതാണ് .
ഇരുപത്തൊന്നു ദിവസം വരെ ലാലിന് സെറ്റിൽ വെറുതെ നോക്കിനിൽക്കേണ്ടിവന്നു. അത്രയും ദിവസം ലാൽ ഷൂട്ട് കണ്ട് കണ്ട് തഴമ്പിക്കുകയായിരുന്നു. അവസാനം എങ്ങനെയെങ്കിലും എനിക്കൊന്ന് അഭിനയിച്ചാൽ മതി, എന്റെയൊരു ഷോട്ട് എടുത്താൽ മതിയെന്ന ചിന്തയിലേക്ക് ലാൽ വന്നു.ഉൽക്കടമായ ആ ആഗ്രഹം ലാലിന്റെ മനസിൽ വന്ന് തിങ്ങുമ്പോഴാണ് ഞങ്ങൾ ഷൂട്ട് ചെയ്യുന്നത്. ഞാനിതിന് വേണ്ടി ജനിച്ചവനാണെന്നത്ര അനായസേനയാണ് ലാൽ ആ കഥാപാത്രത്തെ ഡെലിവർ ചെയ്തത്. വളരെ ഫ്ളെക്സിബിൾ ആയിരുന്നു അദ്ദേഹമെന്നും സംവിധായകന് പറയുന്നു.
Recommended Video
പിൽക്കാലത്ത് മോഹൻലാലിനെ ഏറ്റവും ഹെൽപ്പ് ചെയ്തത് ആ ഈസിനെസും ഫ്ളെക്സിബിലിറ്റിയുമാണ്. ഒരു പക്ഷെ ആദ്യ ദിനങ്ങളിൽത്തന്നെ ആ രംഗങ്ങൾ എടുത്തിരുന്നെങ്കിൽ ഒരു അങ്കലാപ്പും സങ്കോചവുമൊക്കെ ലാലിന് ഉണ്ടായേനെ.പാകം വന്നശേഷമാണ് മോഹൻലാലിന്റെ ഷോട്ടെടുത്തത്. അത് വിധി മോഹൻലാലിനെ ഹെൽപ്പ് ചെയ്ത ഒന്നാണെന്നും ഫാസില്‍ പറയുന്നു.
-
16 വര്‍ഷമോ എന്ന് ചോദിച്ചു; ആടുജീവിതത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞെട്ടിത്തരിച്ച് അക്ഷയ് കുമാര്‍
-
തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ! ബിഗ് ബോസിനോട് ആരാധകരുടെ അപേക്ഷ
-
കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതല്ല, ബിഗ് ബോസിനകത്ത് നടക്കുന്ന ഹണിമൂണ്‍ ആഘോഷമാണ്