Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
മുസ്ലീം ആയതിനാല്‍ വേട്ടയാടുന്നു, സംഘ്പരിവാറിനെതിരെ ആഞ്ഞടിച്ച് കമല്‍
കോഴിക്കോട്: സംഘ്പരിവാറിവാനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് കമല്‍. മുസ്ലീം ആയതിനാലാണ് സംഘ്പരിവാര്‍ തന്നെ വേട്ടയാടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഉത്തരേന്ത്യയില്‍ മാത്രം കണ്ടിരുന്ന അസഹിഷ്ണുതയാണ് കേരളത്തിലും ശക്തമായി വേരൂന്നുന്നത്. ഇത് ആശങ്കയുണ്ടാക്കുന്ന അവസ്ഥയാണുള്ളത്. സംഘപരിവാര്‍ ശ്രമം ദേശീയതയും ദേശസ്നേഹവും തങ്ങള്‍ക്ക് മാത്രമായി ഒതുക്കാനാണെന്നും കമല്‍ കുറ്റപ്പെടുത്തി.
എം.ടി.വാസുദേവന്‍ നായരെ പിന്തുണച്ച് സാംസ്കാരിക പ്രവര്‍ത്തകര്‍ കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിരോധകൂട്ടായ്മയിലാണ് കമലിന്റെ വിമര്‍ശനം. എം.ടി വാസുദേവന്‍ നായരോടുള്ള സംഘപരിവാറിന്റെ വിദ്വേഷത്തിന് പിന്നില്‍ 'നിര്‍മാല്യം' സിനിമ ചിത്രീകരിച്ചതാണ്. ഇന്നാണെങ്കില്‍ എം.ടിയ്ക്ക് നിര്‍മാല്യം എടുക്കാന്‍ കഴിയുമായിരുന്നില്ല. എം.ടിയെ അധിക്ഷേപിച്ചതില്‍ പ്രതിഷേധിക്കാന്‍ ഇങ്ങനെ ഒത്തുകൂടേണ്ടി വന്നത് തന്നെ ദൗര്‍ഭാഗ്യകരമാണെന്നും കമല്‍ കൂട്ടിച്ചര്‍ത്തു.
എം.ടി.ക്കെതിരായ ഭീഷണി കേരളത്തിന് തന്നെ നാണക്കേടാണ്. തിരൂര്‍ തുഞ്ചന്‍പറമ്പ് ഹൈന്ദവവത്കരിക്കാന്‍ കഴിയാത്തതാണ് അവരുടെ ദു:ഖത്തിന് കാരണം. നോട്ടു നിരോധനത്തിനെതിരായ എംടിയുടെ പരാമര്‍ശം അസഹിഷ്ണുതയുണ്ടാക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നോട്ടനിരോധനം കൊണ്ട് മോദി ലക്ഷ്യമിടുന്നത് സാമ്പത്തിക പരിഷ്കാരമോ കള്ളപ്പണം ഇല്ലാതാക്കലോ കള്ളനോട്ട് പിടിക്കലോ അല്ല, ഒരു ജനതയെ തന്റെ വരുതിയിലാക്കുക എന്ന ഫാസിസ്റ്റ് അജണ്ടയാണ് ഇതിന് പിന്നില്‍. എം.ടിയെ പോലുള്ള ദീര്‍ഘദര്‍ശികളായ എഴുത്തുകാര്‍ അതിനെയാണ് തിരിച്ചറിഞ്ഞ് പ്രതികരിച്ചത്.
സുരേഷ് ഗോപിക്കും പ്രധാനമന്ത്രിക്കുമെതിരെ സംസാരിച്ചു എന്നതിന്റെ പേരില്‍ തിരഞ്ഞെടുപ്പ് സമയത്തും എന്റെ വീട്ടുപടിക്കല്‍ സത്യാഗ്രഹമിരിന്നിട്ടുണ്ട്. താന്‍ രാജ്യദ്രോഹിയാണെന്നും ഈ ദേശം വിട്ടുപോവണമെന്നും ബോര്‍ഡ് വച്ചിരുന്നു. പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുമ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിക്കുകയാണ്. പ്രധാനമന്ത്രി നമ്മുടെ വോട്ട് നേടി അധികാരത്തിലെത്തിയ ആള് മാത്രമാണെന്നും കമല്‍ പറഞ്ഞു.
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?