Don't Miss!
- Technology പോക്കറ്റ് കാലിയാക്കാത്ത ഒരു എഐ ക്യാമറാ ഫോൺ; മോട്ടോ എഡ്ജ് 50 പ്രോയുടെ ഇന്ത്യൻ ലോഞ്ച് സ്ഥിരീകരിച്ചു
- Automobiles സ്കോഡയുടെ ബജറ്റ് ഇവി; വരാനിരിക്കുന്ന എപിക്കിന്റെ ഹൈലൈറ്റുകൾ ഇവയൊക്കെ
- News 'നന്നായി ഒലത്തിക്കോ, വെള്ള പൂശി പടവും എടുത്ത് നടപ്പാണ് ഷണ്ഡൻ'; ഡീൻ കുര്യാക്കോസിനെ അധിക്ഷേപിച്ച് എംഎം മണി
- Travel മംഗലാപുരത്ത് നിന്ന് രാമേശ്വരത്തേയ്ക്ക് നേരിട്ട് ട്രെയിൻ; പഴനി, മധുരൈ, കൊടൈക്കനാൽ യാത്രകൾ ഇനി എളുപ്പം
- Sports IPL 2024: രോഹിത് ഫാന്‍സ് അതിരുവിടുന്നോ? ഹാര്‍ദിക്കിന് ചിലത് പറയാനുണ്ട്! മുന്നറിയിപ്പോ?
- Lifestyle സ്ത്രീകളെ അപകടത്തിലാക്കും അണുബാധകള്‍: അറിയേണ്ടത് ഇതെല്ലാം
- Finance നിക്ഷേപത്തിന് ഉയർന്ന പലിശ വേണോ, നൽകാൻ പോസ്റ്റ് ഓഫീസ് റെഡിയാണ്, നോക്കുന്നോ
ലെനിന് രാജേന്ദ്രന് ഇനിയില്ല എന്ന് പറയുമ്പോള്‍ മലയാളത്തിന് നഷ്ടപ്പെടുന്നത്....
സംവിധായകന് ലെനിന് രാജേന്ദ്രന് ഇനിയില്ല... ലെനിനൊപ്പം മലയാള സിനിമയ്ക്ക് നഷ്ടപ്പെടുന്നത് സിനിമയെ എന്നും ഒരുമികച്ച കലാരൂപമായി കണ്ട, 'നല്ല സിനിമകളുടെ' സംവിധായകനെയാണ്. സിനിമയില്‍ നിന്ന് ഒരു ലാഭവും ഇച്ഛിക്കാതെ, സിനിമയെ സ്നേഹിച്ച സംവിധായകനാണ് ലെനിന് എന്ന് ഒരു സംശയവും കൂടാതെ പറയാം.
ഒരിക്കലും മാര്‍ക്കറ്റിങിന്റെ പുറകെയോ സൂപ്പര്‍താരങ്ങളുടെ പുറകെയോ ലെനിന് പോയിട്ടില്ല. മികച്ച സിനിമകള്‍ ഉണ്ടാക്കണം എന്ന ഉറ്റ നിബന്ധനമാത്രമേ ലെനിന് ഉണ്ടായിരുന്നുള്ളൂ. തന്റെ സാമൂഹിക - രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ എന്നും സിനിമയിലൂടെ വിളിച്ചു പറയാനും ലെനിന് ശ്രമിച്ചിട്ടുണ്ട്.
പി എ ബക്കറിന്റെ സഹ സംവിധായകനായി സിനിമയില്‍ എത്തിയ ലെനിന് 198 2 ല്‍ വേനല്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സ്വതന്ത്ര സവിധായകനായത്. പിന്നീട് വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും അവയെല്ലാം തന്നെ കലാപരമായി മികച്ചതാണ്.
ചില്ല്, പ്രേം നസീറിനെ കാണ്മാനില്ല, മീനമാസത്തിലെ സൂര്യന്, സ്വാതി തിരുന്നാള്‍, പുരാവൃത്തം വചനം, ദൈവത്തിന്റെ വികൃതികള്‍, കുലം, മഴ, അന്യര്‍, രാത്രിമഴ, മകരമഞ്ഞ്, ഇടവപ്പാതി എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. അഞ്ച് തവണ സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരത്തിന് അര്‍ഹനായിട്ടുണ്ട് ലെനിന്.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച ഒരു പാര്‍ട്ടി അനുഭാവി കൂടെയാണ ്ലെനിന് രാജേന്ദ്രന്. 1985 ല്‍ റിലീസ് ചെയ്ത മീനമാസത്തിലെ സൂര്യന് എന്ന ചിത്രത്തില്‍ തന്റെ കമ്യൂണിസ്റ്റ് കാഴ്ചപ്പാടുകള്‍ ലെനിന് പറഞ്ഞുവച്ചിട്ടുണ്ട്.
ജനുവരി 14 ന് 8.45 ഓടെയാണ് ലെനിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. കരള്‍ മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലായിരുന്നു. ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലില്‍ വച്ചാണ് അന്ത്യം. 67 വയസ്സായിരുന്നു.
-
'ഇല്ലാത്ത കേസുണ്ടാക്കി ഉമ്മയേയും ഉപ്പയേയും നോറ കുടുക്കി, വലിയൊരു കോംപൻസേഷൻ അവൾ ആവശ്യപ്പെട്ടു'; മുൻ ഭർത്താവ്
-
ആളുകളെ കബളിപ്പിക്കുകയാണ്! ലവ് ട്രാക്കിനെ മോഹന്‍ലാലും പ്രോത്സാഹിപ്പിച്ചു, മത്സരാർഥികളെ പറ്റി കുറിപ്പ്
-
അഭിഷേക് ഞങ്ങളെ മരത്തിൽ കെട്ടിയിട്ടു; എന്റെ അമ്മയ്ക്ക് പിറക്കാതെ പോയ മകൾ; ശ്വേതയെക്കുറിച്ച് കരൺ