Don't Miss!
- News പാലക്കാട് ചുട്ടുപൊള്ളുന്നു; 'മനുഷ്യശരീരത്തിന് താങ്ങാവുന്നതിലും അധികം ചൂട്',കളക്ടറുടെ മുന്നറിയിപ്പ്
- Automobiles ഥാറിന്റെ 'അപ്പൻ തമ്പുരാൻ'; മുഖംമിനുക്കി ജീപ്പ് റാങ്ലറിന്റെ എഴുന്നള്ളത്ത്; വില കേട്ടാൽ ഞെട്ടും
- Lifestyle ചാണക്യനീതി: ദൈവം സൃഷ്ടിച്ചത് വെറുതേയല്ല; പക്ഷികളില്‍ നിന്ന് മനുഷ്യന് പഠിക്കേണ്ട 3 ഗുണങ്ങള്‍
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സംവിധായകന് ഒരിക്കലും തോന്നാന്‍ പാടില്ലാത്ത കാര്യം,മോഹന്‍ലാല്‍ കരയിപ്പിച്ചതിനെ കുറിച്ച് സിബി മലയില്‍
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അഭിനയം കണ്ട് ഒരു നിമിഷം കണ്ണു നിറഞ്ഞ് പോയതിനെ കുറിച്ച് സംവിധായകന് സത്യന് അന്തിക്കാട് അടുത്തിടെ പറഞ്ഞിരുന്നു. ഒരു സംവിധായകന് ആഗ്രഹിച്ചതിനുമപ്പുറം ഒരു നടനില്‍ നിന്ന് ലഭിക്കുമ്പോഴുള്ള സന്തോഷമായിരുന്നു സത്യന് അന്തിക്കാട് പങ്കു വച്ചത്. ഇപ്പോഴിതാ മോഹന്‍ലാലില്‍ നിന്നുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് സംവിധായകന് സിബി മലയില്‍.
1991ല്‍ സംവിധാനം ചെയ്ത ഭരതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തായിരുന്നു സംഭവം. ഒരു സംവിധായകന് ഒരിക്കലും തന്റെ സാങ്കേതിക നിലപാടില്‍ നിന്ന് വഴുതി മാറാന്‍ പാടില്ലാത്തതാണ്. പക്ഷേ ഭരതത്തിലെ ലാലിന്റെ അഭിനയം കണ്ട് താന്‍ വെറുമൊരു കാഴ്ചക്കാരനായി പോയെന്ന് സിബിമലയില്‍ പറയുന്നു.
പോലീസ് സ്റ്റേഷനിലെ രംഗം
അപകടത്തില്‍ മരിച്ചത് തന്റെ ജേഷ്ഠനാണോ എന്ന് സ്ഥിരീകരിക്കാന്‍ ലാല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ ഇരിക്കുന്ന ഒരു രംഗമുണ്ട്. ആ സമയത്ത് ഒരു പോലീസുകാരന് ജേഷ്ഠന് മരണ സമയത്ത് ഇട്ടിരുന്നു ഡ്രസും എടുത്തുക്കൊണ്ട് വരാന്‍ പോകുന്നു. അയാള്‍ക്ക് പിറകെ ക്യാമറ പോകാതെ മോഹന്‍ലാലിന്റെ ക്ലോസപ്പ് ഷോട്ടാണ് താന്‍ തീരുമാനിച്ചിരിക്കുന്നത്. ആ പോലീസ് തിരിച്ചു വരുമ്പോള്‍ താന്‍ ഭയപ്പെട്ടത് പോലെ സംഭവിക്കരുതെന്നും ഒപ്പം തന്റെ ചേട്ടനാണോ എന്ന ഭയവും അയാളുടെ മുഖത്ത് ഉണ്ടായിരിക്കണം. സിബി മലയില്‍ പറയുന്നു.
ഞാന്‍ കരഞ്ഞു പോയി
ഈ രംഗം ലാല്‍ അഭിനയിച്ചത് കണ്ട് ഞാന്‍ കരഞ്ഞു പോയെന്ന് ലാല്‍ പറയുന്നു. ഒരു ആക്ടറെ സംബന്ധിച്ച് രണ്ട് മാനസിക വ്യവഹാരങ്ങളിലൂടെ കടന്നു പോകേണ്ട സമയം. ഇളകിയാട്ടത്തിന് അവിടെ യാതൊരു സ്പേസുമില്ല. പകരം വളരെ സൂക്ഷ്മമായ ഭാവവ്യത്യാസംകൊണ്ടാണ് അദ്ദേഹം ആ രംഗം ഉജ്ജ്വലമാക്കിയിരിക്കുന്നതെന്ന് സിബി മലയില്‍ പറയുന്നു.
കട്ട് പറയാന്‍ മറന്നു പോകും
ലാലിന്റെ പെര്‍ഫോമന്‍സ് കാണുമ്പോള്‍ ചിലപ്പോള്‍ കട്ട് പറയാന്‍ പോലും താന്‍ മറന്നു പോയെന്ന് സിബി മലയില്‍ പറഞ്ഞു. അത്ര രസകരമാണ് ആ അഭിനയത്തിന്റെ വശ്യത എന്ന് സിബി മലയില്‍ പറയുന്നു.
പൂര്‍ണതയുടെ പര്യായം
ചിത്രത്തില്‍ രാമകഥാഗാനലയം എന്ന ഗാനമുണ്ട്. സ്വന്തം ജേഷ്ഠന് മരിച്ചു എന്നറിഞ്ഞിട്ടും എല്ലാം ഉള്ളിലൊതുക്കി പെങ്ങളുടെ കല്യാണ തലേന്നിരുന്നിട്ട് പാടുകയാണ്. ചുറ്റിനും വിറക് കത്തിച്ച് ഒരല്പം ഉയര്‍ന്ന പീഠത്തില്‍ ഇരുന്നാണ് ലാല്‍ പാടുന്നത്. ഗാനരംഗത്തിന് ശേഷം ലാല്‍ പുറത്തേക്ക് വന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ ശരീരത്തിലെ രോമങ്ങളെല്ലാം ചൂടേറ്റ് കരിഞ്ഞു പോയിരുന്നു. എന്നിട്ടും അതൊന്നും വകവയ്ക്കാതെ അദ്ദേഹം ആ ഷോട്ട് പൂര്‍ത്തിയാക്കുകയായിരുന്നു. എന്തു കര്‍മ്മങ്ങളും അതിന്റെ ഏറ്റവും പെര്ലഫക്ഷനില് ചെയ്യണമെന്ന നിര്‍ബന്ധം ലാലിനുണ്ട്. അതിന് വേണ്ടി അദ്ദേഹം എന്ത് ത്യാഗവും ചെയ്യും. ഒരര്‍ത്ഥത്തില്‍ പൂര്‍ണതയുടെ പര്യായമാണ് മോഹന്‍ലാല്‍. സിബി മലയില്‍ പറയുന്നു.
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു