Don't Miss!
- Automobiles 'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
'അവാര്‍ഡുകളെ കുറിച്ച് ചിന്തിക്കാതെ സിനിമയെടുക്കണം'
കൊച്ചി: അവാര്‍ഡുകളെ കുറിച്ച് ചിന്തിക്കാതെ സിനിമയെടുക്കണമെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്. സംസ്ഥാന ചലചിത്ര അക്കാദമിയും മാക്ടയും ചേര്‍ന്ന് കൊച്ചിയില്‍ നടത്തിയ സിനമാ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബാലചന്ദ്ര മേനോന്
അവാര്‍ഡുകളെ കുറിച്ച് ചിന്തിക്കാതെ വേണം സിനിമയെടുക്കാനെന്നും ജനങ്ങളുടെ പിന്തുണയാണ് ഏറ്റവും വലിയ അവാര്‍ഡെന്നും മേനോന് പറഞ്ഞു. ആദ്യ സിനിമ മുതലുള്ള അനുഭവങ്ങള്‍ ശില്പശാലയില് പങ്കുവച്ച ബാലചന്ദ്രമേനോന് പുതുതലമുറക്കാരെ അഭിനന്ദിക്കുകയും ചെയ്തു.
സിനിമാ രംഗത്തുള്ള പുതിയ തലമുറയെ കുറിച്ച് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ പുത്തന്‍ പരീക്ഷണങ്ങള കുറിച്ചും പുതുതലമുറയെ കുറിച്ചും ബാലചന്ദ്രമേനോന് വാചാലനായി. അഞ്ച് ദിവസമായി എറണാകുളം ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ശില്പശാലയില് തിരക്കഥയെ കുറിച്ചുള്ള ക്ലാസെടുക്കാന്‍ വേണ്ടിയാണ് ബാലചന്ദ്ര മേനോന് എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 58 പേരാണ് ശില്പശാലയില് പങ്കെടുത്തത്.
'ഉത്രാടരാത്രി' എന്ന ചിത്രത്തിലൂടെ സംവിധായകനായി മലയാള സിനിമയിലെത്തിയ ബാല ചന്ദ്രമേനോന്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു. സംവിധാനത്തിനൊപ്പം അഭിനയവും തുടര്‍ന്ന മേനോന് ഒടുവില്‍ സംവിധാനം ചെയ്ത 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നിരിക്കിലും തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകന് എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും കഴിവ് തെളിയിച്ച കലാകാരനാണ് ബാലചന്ദ്ര മേനോന്.
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!