Don't Miss!
- News ഖത്തര്‍ കടുത്ത തീരുമാനത്തിലേക്ക്; പശ്ചിമേഷ്യ കൂടുതല്‍ വെട്ടിലാകും, ഹമാസ് ഓഫീസ് മാറ്റുമെന്ന് സൂചന
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
മൊട കാണിച്ച നടന് വിജയകുമാറിന് പണികിട്ടി
ശ്രീനിവാസനും ലാലും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട്ട് നടക്കുന്നതിനിടയില്‍ നിര്‍മ്മാതാവിന്റെ സ്വന്തമാളാണെന്ന് പറഞ്ഞ് നടന് വിജയകുമാര്‍ സെറ്റിലെത്തി. തുടര്‍ന്ന് മധുസൂദനന് വിജയകുമാറിന് ചിത്രത്തിലൊരു നല്ല വേഷവും നല്കി. എന്നാല്‍ പിന്നീട് വിജയകുമാര്‍ നിര്‍മ്മാതാവിന് പകരം ഷൂട്ടിങ് കാര്യങ്ങളില്‍ ഇടപെടുകയും അധികച്ചെലവെന്ന് ആരോപിച്ച് പലകാര്യങ്ങളും വെട്ടിച്ചുരുക്കുകയും ചെയ്തു.
അനാവശ്യകാര്യങ്ങളില്‍ വിജയകുമാര്‍ തലയിടാന്‍ തുടങ്ങിയതോടെ പ്രശ്നങ്ങളായി. തുടര്‍ന്ന് ചിത്രത്തിന്റെ എഡിറ്ററായി തീരുമാനിച്ചിരുന്ന ബീന പോളിനെ മാറ്റി തനിയ്ക്ക് അടുപ്പമുള്ള ഒരാളെ വെയ്ക്കണമെന്ന് വിജയകുമാര്‍ ആവശ്യപ്പെട്ടതോടെ പ്രശ്നങ്ങള്‍ രൂക്ഷമായി. ഇക്കാര്യത്തെ മധുസൂദനന് എതിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് അഭിനയിച്ചവര്‍ക്ക് പണം കൊടുക്കാതെയും ചിത്രീകരണആവശ്യങ്ങള്ക്ക് പണം അനുവദിക്കാതെയും വന്നതോടെ സംവിധായകന് ചിത്രീകരണം നിര്‍ത്തിവെയ്ക്കേണ്ടിവന്നു.
ഇതിന് പിന്നാലെ സംവിധായകനെ ആരെല്ലാമോ ചേര്‍ന്ന് ഒളിപ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞ് വിജയകുമാര്‍ പൊലീസില്‍ പരാതി നല്കി. എന്നാല്‍ തന്നെ ആരും ഒളിപ്പിച്ചിട്ടില്ലെന്നും തനിയ്ക്കെതിരെ വിജയകുമാര്‍ തന്നെയാണ് വധഭീഷണി ഉയര്‍ത്തിയിരിക്കുന്നതെന്നും കാണിച്ച് സംവിധായകന് കോഴിക്കോട്ടും തൃപ്പൂണിത്തുറയിലും പൊലീസിന് പരാതി നല്കി. പരാതി നല്‍കിയതിന്റെ പേരില്‍ വിജയകുമാര്‍ വീണ്ടും വധഭീഷണി ഉയര്‍ത്തിയപ്പോള്‍ മധുസൂദദന് പ്രശ്നം ഫെഫ്കയെ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ നടന് വിജയകുമാറിനെ ചിത്രത്തില്‍ നിന്നും നീക്കുകയും അയാള്‍ അഭിനയിച്ച രംഗങ്ങള്‍ നീക്കം ചെയ്യാന്‍ ഫെഫ്ക നിര്ദ്ദേശിയ്ക്കുകയും ചെയ്തു.
ഇനി കണ്ണാടി ടാക്കീസില്‍ യാതൊരു വിധത്തിലും വിജയകുമാറിനെ സഹകരിപ്പിക്കില്ലെന്ന് ഫെഫ്ക താരസംഘടനയായ അമ്മയെ അറിയിച്ചുകഴിഞ്ഞു. ഫെഫ്കയിലെ അംഗങ്ങള്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലും വിജയകുമാറിനെ അഭിനയിപ്പിക്കേണ്ടെന്നാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് തീരുമാനിച്ചിരിക്കുന്നത്. കണ്ണാടി ടാക്കീസ് പുതിയ നിര്‍മ്മാതാവ് ഏറ്റെടുക്കുകയും ചിത്രീകരണം പുനരാരംഭിയ്ക്കുകയും ചെയ്തിട്ടുണ്ട്.
-
വീണ്ടും വിളിച്ചാല്‍ വരില്ലേ? അന്ന് ലാല്‍ ചോദിച്ചു, വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയെത്തുന്നു ലാലിനൊപ്പം
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
ആ തെറ്റിദ്ധാരണ മൂലം അവസരങ്ങള്‍ വരാതായി, കാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ പോലും വരാതായി: അനന്യ