Just In
- 32 min ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 1 hr ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 1 hr ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 2 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
സംസ്ഥാനത്ത് നിയന്ത്രണം കര്‍ശനമാക്കും; ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വജയന്
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തന്നെ സീരിയസ് വേഷങ്ങളില്‍ മാത്രം ഒതുക്കാന്‍ ശ്രമിച്ചെന്ന് സലീം കുമാര്‍
മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച് ശേഷം തന്നെ സീരിയസ് കഥാപാത്രങ്ങളില്‍ മാത്രം ഒതുക്കാന്‍ ശ്രമിച്ചെന്ന് സലീം കുമാര്‍. തന്നെ സിനിമയ്ക്കായി സമീപിച്ചവരില്‍ അധികവും സീരിയസ് കഥാപാത്രങ്ങളെയാണ് നല്‍കിയത്.
എന്നാല്‍ ഇവയില്‍ പലതും നല്ല വേഷങ്ങളായിരുന്നില്ലെന്നും പേരില്‍ മാത്രമേ 'സീരിയസ്' ആയിരുന്നുള്ളൂവെന്നും സലീം കുമാര്‍. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അവാര്‍ഡിന് ശേഷം കോമഡി കഥാപാത്രങ്ങള്‍ ലഭിയ്ക്കുന്നത് കുറവായി. ഹാസ്യ നടനെന്ന നിലയില്‍ മലയാളത്തില്‍ പേരെടുത്ത ശേഷമാണ് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിയ്ക്കുന്നത്. ആദാമിന്റെ മകന് അബു എന്ന സലീം അഹമ്മദ് ചിത്രത്തിലെ പ്രകടനത്തിനാണ് സലീം കുമാറിന് ദേശീയ അവാര്‍ഡ് ലഭിയ്ക്കുന്നത്.
അടുത്തിടെ സംസ്ഥാന അവാര്‍ഡ് നിര്‍ണയ സമിതിയ്ക്കെതിരെ ആരോപണവുമായി സലീം കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. എല്ലാ ചിത്രങ്ങളും കാണാതെയാണ് ജൂറി അവാര്‍ഡ് നിര്‍ണയം നടത്തിയതെന്നാണ് സലീം കുമാറിന്റെ വാദം. മാത്രമല്ല തന്റെ ചിത്രമായ മൂന്നാം നാള് ഞായറാഴ്ച എന്ന ചിത്രം അവാര്‍ഡിന് പരിഗണിയ്ക്കാത്തതിനെ ന്യായീകരിയ്ക്കാനാവില്ലെന്നും സലീം കുമാര്‍.