Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
അഞ്ചുപേരെ കൊന്ന ഭീകരനായി ഗിന്നസ് പക്രു
വീണ്ടും ഒരു ഫുട്ബോള്‍ സിനിമ വരുന്നു പെനാല്‍റ്റി. ജയിലറകളിലെ ജീവിതമാണ് പെനാല്‍റ്റിക്ക് പ്രമേയമാകുന്നത്. സാറ്റലൈറ്റ് നെറ്റ് വര്‍ക്ക് ലിമിറ്റഡിനുവേണ്ടി മുഹമ്മദ് സാദിഖ് ഹുസൈന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനു ശ്രീകണ്ഠാപുരമാണ്.
ജയിലറക്കുള്ളിലെ കിടിലനാണ് അഞ്ചുപേരെകൊന്ന ഭീകരന് ഗിന്നസ്പക്രു. ഒരു പ്രത്യേകലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായാണ് ജയിലില്‍ ഒരു സെവന്‍സ് ഫുട്ബോള്‍ ടീം രൂപീകരിക്കുന്നത്. ഫുട്ബോള്‍ മത്സരങ്ങളും ജയിലുകള്‍ തമ്മിലാണ്. കണ്ണൂര്‍ സെന്റര്‍ ജയിലിനു സമാനമായി നിര്‍മ്മിക്കുന്ന സെറ്റിലാണ് ചിത്രത്തിന്റെ നല്ല പങ്കും ചിത്രീകരിക്കുന്നത്.
ജയില്‍ ഫുട്ബോള്‍ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത് പ്രമുഖ ഫുട്ബോളര്‍മാരായ ഐ.എം.വിജയന്, വി. പി. ഷാജി, ജോപോള്‍ അഞ്ചേരി എന്നിവരാണ്. ലോകസിനിമയില്‍ കോരിത്തരിക്കുന്ന ഫുട്ബോള്‍ സിനിമകള്‍ നിരവധി നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ലോകം മുഴവന്‍ ഏറ്റവും കാഴ്ചക്കാരുള്ളതും ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനാണ്.
മലയാളത്തില്‍ ഫുട്ബോളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒന്നും ഫുട്ബോളിന്റെ സ്പിരിറ്റ് മുന്‍നിര്‍ത്തി നിര്‍മ്മിക്കപ്പെട്ടവയല്ല. കമലിന്റെ ഗോള്‍, ജോഷിയുടെ സെവന്‍സ് എന്നിവയൊന്നും അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തതുമില്ല. പെനാല്‍റ്റി എങ്ങിനെ ഒരുങ്ങിയിറങ്ങുമെന്ന് പറയാറായിട്ടില്ല.
വിഖ്യാതമായ ടു ഹാഫ് ടൈംസ് ഇന്‍ ദി ഹെല് എന്ന ചിത്രമാണ് ഫുട്ബോള്‍ സിനിമയുടെ മാസ്റ്റര്‍ പീസ്. അത് ഹിറ്റ്ലര്‍ തടവുകാരുടെ ടീമായിരുന്നു തടവുപുള്ളികളാണ് കളിക്കാര്‍. പെനാല്‍റ്റിയുടെ തിരക്കഥ സംഭാഷണം ഹനീഫ അമ്പാടിയാണ്. ഛായാഗ്രഹണം മനോജ്കുമാര്‍, മുന്മന്ത്രിപന്തളം സുധാകരന് പാട്ടെഴുതുന്നു ഒപ്പം കൈതപ്രത്തിന്റെ വരികളും.
ഉണ്ണി, ഗിരിശങ്കര്‍, സായ്കുമാര്, സലീംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, തലൈവാസല്‍ വിജയ്, ശിഹാബ്, ഷിബു ലാല്‍, ഊര്‍മ്മിള ഉണ്ണി, മായാമൌഷ്മി, മങ്കാ മഹേഷ്, മാസ്റര്‍ ജോസ്ഹുസൈന്, തുടങ്ങിയവരാണ് അഭിനേതാക്കള്‍. കണ്ണൂരും പരിസരങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
-
ആ പ്രണയം തകർന്നത് നന്നായി, പ്രസന്നയെ പോലൊരു ഭർത്താവിനെ കിട്ടി; ആ വർഷം കഠിനമായിരുന്നെന്നും സ്നേഹ
-
നിന്റെ അവസ്ഥ അവന് കണ്ടുകൂടെ, എത്രത്തോളം ഫ്രണ്ട്ഷിപ്പുണ്ടെന്ന് ഇപ്പോൾ അറിഞ്ഞോ; പവർ ടീമും ഗബ്രിയും വഴക്കിൽ
-
എന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി പല്ലിറുമ്മി; ആ സംവിധായകന് ആദ്യമായി ദേഷ്യപ്പെടുന്നത് കണ്ടു: ശ്രീദേവി