Don't Miss!
- Lifestyle നൂറ് യാഗങ്ങള്‍ക്ക് തുല്യമായ ഫലം, മോക്ഷപ്രാപ്തിയോടെ ജീവിതം; കാമദ ഏകാദശി വ്രതം
- Finance സൂചിക ഇടിവ് തുടർന്നേക്കും, നേട്ടമുണ്ടാക്കണമെങ്കിൽ ഈ രണ്ട് ഓഹരി വാങ്ങാം, ബ്രോക്കറേജ് ശുപാർശ ഇതാണ്
- News ഇന്ന് ചുട്ടുപൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പ്; നാളെ ഈ 3 ജില്ലകളിൽ മഴയ്ക്ക് സാധ്യത
- Technology തുടരൻ ഹിറ്റുകൾ; മലയാള സിനിമ മാത്രമല്ല റിയൽമിയും മാസാണ്! നാർസോ 70x 5ജിയുടെ വില അങ്ങാടിപ്പാട്ട്!
- Sports IPL 2024: സഞ്ജു റിസ്കെടുക്കണം! അശ്വിന് ടീമില്‍ വേണ്ട, ഈ കാരണങ്ങള്‍, പകരം ഈ താരം
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
കമ്മട്ടിപ്പാടത്തിലെ കൃഷ്ണനാകാന്‍ ആദ്യം വിളിച്ചത് തന്നെയാണെന്ന് ഫഹദ്, എന്തുകൊണ്ട് ഉപേക്ഷിച്ചു ?
യാഥാര്‍ത്ഥ്യങ്ങള്‍ സിനിമയാക്കുന്ന രാജീവ് രവിയുടെ മറ്റൊരു ജീവിതമായിരുന്നു കമ്മട്ടിപ്പാടം എന്ന ചിത്രം. ദുല്‍ഖര്‍ സല്മാന്, വിനായകന്, മണികണ്ഠന് ആചാരി തുടങ്ങി ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അഭിനയിച്ചു ജീവിച്ചു മരിക്കുകയായിരുന്നു. ഈ കഥാപാത്രങ്ങള്‍ക്ക് പകരക്കാരായി മറ്റൊരാളെ സങ്കല്പിക്കാന് പോലും വയ്യ.
ആ സമയത്ത് ഒരുപാട് കഷ്ടപ്പെട്ടു, മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്ന് പോയി: ഫഹദ് വെളിപ്പെടുത്തുന്നു
എന്നാല്‍ ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന് അവതരിപ്പിച്ച കൃഷ്ണന് എന്ന കഥാപാത്രത്തിന് വേണ്ടി മലയാളത്തിലെ മറ്റൊരു പ്രമുഖ യുവ നടനെയാണ് ആദ്യം പരിഗണിച്ചിരുന്നത് എന്ന്. മറ്റാരുമല്ല ഫഹദ് ഫാസില്‍! എഫ് എമ്മിന് നല്കിയ അഭിമുഖത്തില്‍ ഫഹദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
റസൂലിനൊപ്പം കൃഷ്ണനും
രാജീവ് രവിയുടെ ആദ്യ സംവിധാനസംരംഭം 'അന്നയും റസൂലും' എന്ന ചിത്രത്തില്‍ റസൂല്‍ എന്ന നായകകഥാപാത്രത്തെ അവതരിപ്പിച്ചത് ഫഹദ് ആയിരുന്നു. റസൂലിനൊപ്പം കൃഷ്ണനെ അവതരിപ്പിക്കാനും ഓഫര്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അതൊഴിവാക്കാന് കാരണമുണ്ടായിരുന്നെന്നും ഫഹദ്.
എനിക്ക് താത്പര്യം റസൂലില്‍
കമ്മട്ടിപ്പാട'വും 'അന്നയും റസൂലും' ഒരേസമയം എനിക്ക് ഓഫര്‍ ചെയ്ത പടങ്ങളാണ്. കമ്മട്ടിപ്പാടത്തിലെ കൃഷ്ണന്റെ വേഷത്തിലേക്കായിരുന്നു ക്ഷണം. പക്ഷേ എനിക്ക് റസൂലിലായിരുന്നു താല്പര്യം- ഫഹദ് പറഞ്ഞു.
എന്തുകൊണ്ട് ചെയ്യില്ല
കൃഷ്ണനാവാന്‍ വീണ്ടും വിളിച്ചിരുന്നെങ്കിലും പോകുമായിരുന്നില്ലെന്ന് ഫഹദ് പറഞ്ഞു. ഒന്ന്, ഞാന്‍ ആ സമയത്തെ കൊച്ചി കണ്ടിട്ടില്ല. ഞാന്‍ കാണുമ്പോള്‍ കൊച്ചിയില്‍ പനമ്പള്ളി നഗറുണ്ട്. കടവന്ത്രയില്‍ വമ്പന്‍ ഫ്ളാറ്റുകളുണ്ട്. പിന്നെ ദുല്‍ഖറിനെപ്പോലെ എനിക്ക് കൃഷ്ണനാവാന്‍ പറ്റില്ല- ഫഹദ് പറയുന്നു.
വിനായകന്റെ അഭിനയം
കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരം നേടിയ വിനായകനെക്കുറിച്ചും ഫഹദ് പറയുന്നു. 'കമ്മട്ടിപ്പാടത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീനുണ്ട്. ഗംഗ രാത്രിയില്‍ ഉയരത്തില്‍ കയറിയിരുന്ന് കൃഷ്ണനെ വിളിക്കുന്നത്. 'എടാ കൃഷ്ണാ, ഗംഗയാടാ' എന്ന്. അതൊന്നും ഒരു സംവിധായകന് പറഞ്ഞുകൊടുത്ത് ചെയ്യിക്കാന്‍ പറ്റുന്നതല്ല..', ഫഹദ് പറഞ്ഞു.
വിനായകനോ ഫഹദോ?
അഭിനേതാക്കള്‍ എന്ന നിലയില്‍ വിനായകനെയും ഫഹദിനെയും മുന്നില്‍ നിര്‍ത്തിയാല്‍ വിനായകനെയാവും താന്‍ തിരഞ്ഞെടുക്കുയെന്നും ഫഹദ് പറഞ്ഞു. മഴ പെയ്യുന്നതും മോട്ടോര്‍കൊണ്ട് വെള്ളമടിക്കുന്നതും രണ്ടും രണ്ടാണ്. എന്റെ അഭിനയം മോട്ടോര്‍കൊണ്ട് വെള്ളമടിക്കുന്നത് പോലെയാണ്. വിനയന്റെ അഭിനയത്തില്‍ പക്ഷേ മഴ മാത്രമേയുള്ളൂ. അത് നാച്വറല്‍ ആണ്- ഫഹദ് പറഞ്ഞു
-
നിന്റെ അവസ്ഥ അവന് കണ്ടുകൂടെ, എത്രത്തോളം ഫ്രണ്ട്ഷിപ്പുണ്ടെന്ന് ഇപ്പോൾ അറിഞ്ഞോ; പവർ ടീമും ഗബ്രിയും വഴക്കിൽ
-
'താരപത്നിക്ക് എന്തുകൊണ്ടാണ് പെട്ടന്ന് ഒരു മനംമാറ്റം'; വിജയ് ഇല്ലാതെ ശങ്കറിന്റെ മകളുടെ വിവാഹത്തിനെത്തി സംഗീത!
-
'നായകനായി ഒരു സിനിമ ചെയ്ത് വെച്ചിട്ടുണ്ട്..., സിനിമാ അവസരം വരുമ്പോൾ മസിൽ കളയേണ്ട സാഹചര്യം വരാറുണ്ട്'; ജിന്റോ!