Don't Miss!
- Sports IPL 2024: ബോള്ട്ടുണ്ടായിട്ടും എന്തിന് ഞാന്‍? സഞ്ജു മുത്താണ്; ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് ആവേശ്
- News ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ, വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ്
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ഓസ്കാറിനായി 'ദി ഗുഡ് റോഡ്'
ദില്ലി: ഇത്തവണത്തെ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള മത്സരത്തില്‍ ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ഒരു ഗുജറാത്തി ചിത്രമാണ്. 'ദി ഗുഡ് റോഡ്'. ഗ്യാന്‍ കൊറിയ എന്ന സംവിധായകന്റെ ആദ്യ സിനിമയാണിത്. ദേശീയപാതക്കിരുവശങ്ങളിലും ഉള്ളവരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.
ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യ ചുമതലപ്പെടുത്തിയ സമിതിയാണ് ദി ഗുഡ് റോഡിനെ ഓസ്കാര്‍ പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തത്. ബംഗാളി സിനിമ സംവിധായകനായ ഗൗതം ഘോഷ് ആയിരുന്നു സമിതിയുടെ ചെയര്മാന്. മികച്ച അന്യഭാഷ സിനിമ വിഭാഗത്തിലാണ് ദി ഗുഡ് റോഡ് മത്സരിക്കുക.
മലയാളത്തില്‍ നിന്നുള്ള സെല്ലുലോയ്ഡ് അടക്കം അഞ്ച് ചിത്രങ്ങളായിരുന്നു ദി ഗുഡ് റോഡിന് വെല്ലുവിളി ഉയര്‍ത്തിയത്. ദി ലഞ്ച് ബോക്സ്, ഭാഗ് മില്‍ഖാ ഭാഗ്, ഇംഗ്ലീഷ് വിംഗ്ലീഷ്, വിശ്വരൂപം എന്നിവയായിരുന്നു മറ്റ് ചിത്രങ്ങള്‍. 22 സിനിമകളില്‍ നിന്നാണ് ദി ഗുഡ് റോഡിനെ ഓസ്കാറിലെ ഇന്ത്യന്‍ പ്രിതനിധിയായി തിരഞ്ഞെടുത്തത്.
ദി ഗുഡ് റോഡിന്റെ വിശേഷങ്ങള്‍ അറിയാം
ഓസ്കാറിനായി 'ദി ഗുഡ് റോഡ്'
ഗ്യാന്‍ കൊറിയയാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സൊണാലി കുല്‍ക്കര്‍ണിയും അജയ് ഗെഹിയും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഓസ്കാറിനായി 'ദി ഗുഡ് റോഡ്'
നല്ലവണം പഠനം നടത്തിയാണ് ഗ്യാന്‍ കൊറിയ ഈ സിനിമ എടുത്തിട്ടുള്ളത്. രാജ്യം മുഴുവന്‍ സഞ്ചരിച്ച് ദേശീയ പാതകളോട് ചേര്‍ന്നുള്ള ആളുകളും ജീവിതം കണ്ട് മനസ്സിലാക്കിയതിന് ശേഷമാണ് ഗ്യാന്‍ കൊറിയ സിനിമ ചെയ്യാന്‍ തുടങ്ങിയത്.
ഓസ്കാറിനായി 'ദി ഗുഡ് റോഡ്'
മലയാളത്തില്‍ രഞ്ജിത്ത് അണിയിച്ചൊരുക്കിയ കേരള കഫേ പോലെയാണ് ദി ഗുഡ് റോഡിന്റേയും അവതരണ രീതി എന്ന് പറയുന്നു. വ്യത്യസ്തങ്ങളായ കഥകള്‍ പറയുന്ന സിനിമയില്‍ ദേശീയ പാതായാണ് എല്ലാത്തിനേയും ബന്ധിപ്പിക്കുന്നത്.
ഓസ്കാറിനായി 'ദി ഗുഡ് റോഡ്'
പ്രമുഖ സംഗീത സംവിധായകനായ രജത് ധൊലാക്കിയ ആണ് സിനിമയുടെ സംഗീതം ചെയ്തിരിക്കുന്നത്.
ഓസ്കാറിനായി 'ദി ഗുഡ് റോഡ്'
മലയാളിയുടെ പ്രിയപ്പെട്ട ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ ലേഖനം നിര്‍വ്വഹിച്ചിരിക്കുന്നത്.
ഓസ്കാറിനായി 'ദി ഗുഡ് റോഡ്'
സംവിധാനയകനം എഡിറ്ററും ആയ പരേഷ് കംദാര്‍ ആണ് ദി ഗുഡ് റോഡിന്റെ എഡിറ്റിങ് ചെയ്തിരിക്കുന്നത്.
ഓസ്കാറിനായി 'ദി ഗുഡ് റോഡ്'
മികച്ച ഗുജറാത്തി സിനിമക്കുള്ള ദേശീയ പുരസ്കാരം ഇത്തവണ ദി ഗുഡ് റോഡിനായിരുന്നു. 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഗുജറാത്തി സിനിമക്ക് ദേശീയ പുരസ്കാരം ലഭിക്കുന്നത്.മലയാള സിനിമയായ സെല്ലുലോയ്ഡിനെ മത്സരിച്ച് തോല്പിച്ചാണ് ദി ഗുഡ് റോഡ് ഓസ്കാര്‍ നോമിനേഷന് നേടിയത്
ഓസ്കാറിനായി 'ദി ഗുഡ് റോഡ്'
ദേശീയ ചലച്ചിത്ര വികസന കോര്പ്പറേഷന്(എന്‍എഫ്ഡിസി) ആണ് സിനിമക്ക് സാമ്പത്തിക സഹായം നല്‍കിയത്.
ഓസ്കാറിനായി 'ദി ഗുഡ് റോഡ്'
42 വയസ്സുകാരനായ ഗ്യാന്‍ കൊറിയയുടെ ആദ്യത്തെ ഫീച്ചര്‍ ഫിലിം ആണ് ദി ഗുഡ് റോഡ്
ഓസ്കാറിനായി 'ദി ഗുഡ് റോഡ്'
ചില്ലര്‍ പാര്‍ട്ടി, ഖോസ്ല കാ ഖോസ്ല തുടങഅങിയ സിനിമകളിലൂടെ പ്രസിദ്ധനായ അമിതാഭ് സിങ് ആണ് ക്യാമറ ചലിപ്പിച്ചിട്ടുള്ളത്.
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്