Don't Miss!
- Lifestyle രോഗശാന്തിക്ക് ഓടിയെത്തുന്ന ഭക്തര്‍, മന്ത്രവാദവും ആത്മാക്കളെയും ഒഴിപ്പിക്കുന്ന ക്ഷേത്രം
- Automobiles ബ്രെസയും നെക്സോണും പോലെ കമ്പനിയിട്ട പേരുകളല്ല! സ്കോഡ എസ്യുവിക്ക് ജനങ്ങള്‍ നിര്‍ദേശിച്ച 10 പേരുകള്‍ കണ്ടോ...
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Finance തിരിച്ചുകയറി സ്വർണവില, പവന്റെ വില വീണ്ടും 53,000 കടന്നു, അഡ്വാൻസ് ബുക്കിംഗ് നല്ലതാണ്
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
മകന് ജയിലില്‍; കണ്ണീരൊഴുക്കി ജാക്കി ചാന്
ബെയ്ജിംഗ്: തന്റെ മകന് ഒരു ജയില്പുള്ളിയാകണമെന്ന് ഒരിക്കലും ഒരു പിതാവും ആഗ്രഹിക്കില്ല. പ്രത്യേകിച്ചും സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായ നടന് ജാക്കി ചാന്. മകനെ മയക്കുമരുന്നുകേസില്‍ പിടികൂടിയശേഷം എല്ലാം തന്റെ പിഴയാണെന്ന് അദ്ദേഹം പലകുറി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിട്ടുള്ളതുമാണ്. ഒടുവില്‍ കേസില്‍ ആറുമാസം മകന് ശിക്ഷ ലഭിക്കുമ്പോള്‍ നിശബ്ദനായി കണ്ണീരൊഴുക്കുകയാണ് ലോകമെങ്ങും ആരാധകരുള്ള ജാക്കി ചാന് എന്ന കുറിയ മനുഷ്യന്.
കഴിഞ്ഞ ഓഗസ്തില്‍ മയക്കുമരുന്ന കേസില്‍ പിടിയിലായ ജാക്കി ചാന്റെ മകന് ജെയ്സി ചാനെ(32)യാണ് ബെജീംഗിലെ ഈസ്റ്റേണ്‍ ജില്ലാകോടതി ആറുമാസം തടവിന് ശിക്ഷിച്ചിരിക്കുന്നത്. 2,000 യുവാന്‍ പിഴയടക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജെയ്സിക്കൊപ്പം തായ്വാന് നടനുമായ കൈ കോയെയും പോലീസ് പിടികൂടിയിരുന്നു.
സുഹൃത്തായ കൈകോയെയ്ക്കൊപ്പം വീട്ടിലിരുന്ന് മയക്കുമരുന്ന് ഉപയോഗിക്കുമ്പോഴായിരുന്നു ജെയിസിയെ പോലീസ് പിടികൂടിയത്. വീട്ടില്‍ നടത്തിയ തിരച്ചിലില്‍ 100 ഗ്രാം മയക്കു മരുന്ന് കണ്ടെടുക്കുകകൂടി ചെയ്തതോടെ ജെയ്സിക്ക് ശിക്ഷ ലഭിക്കുമെന്ന് ഉറപ്പായിരുന്നു. അച്ഛന്റെ പാതയില്‍ അല്ലെങ്കിലും ടിവി പരിപാടികളിലൂടെ ചൈനീസ് പ്രേക്ഷകര്‍ക്ക് ജെയ്സി സുപരിചിതനാണ്.
മയക്കുമരുന്ന് കേസുകളില്‍ വധശിക്ഷ വരെ നല്കുന്ന ചൈനയില്‍ ജെയ്സിയുടെ ശിക്ഷ താരമ്യേന ചെറുതാണെന്നു പറയാം. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മകനെ ജാക്കി ചാന് രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നെങ്കിലും അദ്ദേഹം അതിന് ശ്രമിച്ചിരുന്നില്ല. എല്ലാ മക്കള്‍ക്കും മാതാപിതാക്കള്‍ക്കും തന്റെ മകന് ഒരു പാഠമാകണമെന്നായിരുന്നു താരം പറഞ്ഞിരുന്നത്. ചൈനയില്‍ 2009 ല്‍ രൂപം കൊണ്ട മയക്കുമരുന്ന് വിരുദ്ധ പ്രചാരണ സമിതിയുടെ അംബാസിഡര്‍ കൂടിയാണ് ജാക്കി ചാന്.
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ