Don't Miss!
- Sports IPL 2024: പുകഞ്ഞ കൊള്ളികള്‍ പുറത്ത്, രാഹുലും ക്രുണാലും മുംബൈയിലേക്ക്- നിര്‍ണ്ണായക നീക്കം
- News പൗരത്വ നിയമത്തിന് തല്ക്കാലം സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
- Automobiles കുറഞ്ഞ വിലയിൽ 592 കി.മീ. വരെ റേഞ്ചുള്ള ഇന്ത്യയുടെ ഇലക്ട്രിക് എസ്യുവി, ബുക്കിംഗ് തുടങ്ങി കമ്പനി
- Lifestyle ഗരുഡപുരാണം: കഷ്ടപ്പാടിന്റെ കുരുക്കില്‍നിന്ന് മോചനം, ഭാഗ്യം നിറഞ്ഞ ജീവിതത്തിന് വേണ്ട 7 കാര്യം
- Technology മാന്ത്രികൻ മഹാ, മാന്ത്രികൻ... ഇത് 'റിയൽ മറ്റത്ത് നാർസോ ടച്ചനാർ'! റിയൽമി നാർസോ 70 പ്രോ എത്തി
- Finance നിക്ഷേപത്തിന് നിങ്ങൾ തയ്യാറാണോ, മകളെയാക്കാം ലക്ഷപ്രഭു, ഇതാണ് കേന്ദ്രസർക്കാർ പദ്ധതി
- Travel തേക്കടിയിലെ ബോട്ടിങ്; ആനകളെയും മാൻകൂട്ടങ്ങളെയും കണ്ട് ഒരു യാത്ര, ഓൺലൈൻ ബുക്ക് ചെയ്യാം
അശ്ലീലം പറഞ്ഞതല്ല, സംവിധായകന് ജീന്‍ പോളിനെതിരെ കേസ് കൊടുത്തതിന്റെ യഥാര്‍ത്ഥ കാരണം!
സൂപ്പര്‍ഹിറ്റായ ഹണി ബീയുടെ രണ്ടാം ഭാഗത്തിന്റെ ലൊക്കേഷന്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. ഹണി ബീ 2ന്റെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് എറണാകുളം അത്താണിയില്‍ വെച്ച് യുവനടിയെ സംഘം ചേര്‍ന്ന് ...
സൂപ്പര്‍ഹിറ്റായ ഹണി ബീയുടെ രണ്ടാം ഭാഗത്തിന്റെ ലൊക്കേഷന്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. ഹണി ബീ 2ന്റെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് എറണാകുളം അത്താണിയില്‍ വെച്ച് യുവനടിയെ സംഘം ചേര്‍ന്ന് ആക്രമിച്ചത്. സംഭവത്തില്‍ നടന് ദിലീപിനെ പോലീസ് അറസ്റ്റു ചെയ്യുകയും തുടര്‍ അന്വേഷണങ്ങള്‍ കൊഴുക്കുമ്പോഴാണ് ഹണി ബീ ലൊക്കേഷനിലുണ്ടായ മോശം അനുഭവത്തില്‍ നടി പോലീസില്‍ പരാതി നല്‍കിയത്.
സംവിധായകന് ജീന്‍ പോള്‍ ലാല്‍, നടന് ശ്രീനാഥ് ഭാസി എന്നിവരുള്‍പ്പടെ ചിത്രത്തിലെ നാലു പേര്‍ക്കെതിരെയാണ് നടി പോലീസില്‍ പരാതി നല്‍കിയത്. ഇവര്‍ അശ്ലീലം പറഞ്ഞുവെന്ന് ആരോപിച്ചാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നടി നല്കിയ പരാതി അതിനായിരുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
യഥാര്‍ത്ഥ പരാതി
നടി പരാതി നല്‍കിയതിന്റെ കാരണം ഇപ്പോള്‍ പ്രചരിക്കുന്നതല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു സിനിമാ സൈറ്റാണ് നടിയുടെ പരാതിയുടെ യഥാര്‍ത്ഥ കാരണം ഇതാണെന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കാരണം ഇതായിരുന്നു
നടിയുടെ അനുവാദമില്ലാതെ ഡ്യൂപിനെ ഉപയോഗിച്ചതാണ് സംവിധായകന് ജീന്‍ പോള്‍ ലാലിനെതിരെ പരാതി നല്കാന് കാരണമെന്ന് മൂവി സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മറ്റാര്‍ക്കുമെതിരെ കേസില്ല
ചിത്രത്തില്‍ അഭിയിച്ച ശ്രീനാഥ് ഭാസി തുടങ്ങിയ സഹതാരങ്ങള്‍ക്കെതിരെ കേസില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പരാതി നല്കിയ നടിയെ ഈ സിനിമയിലേക്ക് കൊണ്ടുവന്നത് ശ്രീനാഥ് ഭാസിയാണെന്നും പറയുന്നു.
ഹോട്ടല്‍ റമദയില്‍
കൊച്ചിയിലെ ഹോട്ടല്‍ റമദയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് സംഭവം നടക്കുന്നതെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ട്. എല്ലാം ഓക്കെയാണെന്ന് പറഞ്ഞ വന്ന ഈ പെണ്‍കുട്ടി ക്യാമറയ്ക്ക് മുമ്പില്‍ എത്തിയപ്പോള്‍ അസ്വസ്തത പ്രകടിപ്പിക്കുകയായിരുന്നുവെന്ന് സംവിധായകന് ലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അഭിനയം പോരാ
അഭിനയം നന്നാകാത്തതിന്റെ പേരിലാണ് നടിയോട് പൊക്കോളാന്‍ പറഞ്ഞത്. അക്കാര്യം അസിസ്റ്റന്റ ഡയറക്ടര്‍ പറഞ്ഞതും പെണ്‍കുട്ടി ബാഗും എടുത്തോണ്ട് പോയി.
നഷ്ടപരിഹാരം വേണം
ഇപ്പോള്‍ നടി നഷ്ട പരിഹാരം വേണമെന്നാണ് പറയുന്നത്. 10 ലക്ഷം രൂപയെങ്കിലും വേണമെന്ന് പറയുന്നു. എന്തായാലും നിയമപരമായി മുന്നോട്ട് പോകാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് ലാല്‍ പറഞ്ഞിരിക്കുന്നത്.
-
ആവശ്യമില്ലാത്ത കാര്യം ചോദിക്കണ്ട! മീരയുടെ മണ്ടന്‍ ചോദ്യത്തിന് മോഹന്‍ലാലിന്റെ മാസ് മറുപടി
-
പ്രശസ്തിയ്ക്ക് വേണ്ടി കളിച്ചത് വൃത്തികെട്ട ഗെയിം; മാനുപ്പുലേഷന്‍ നടന്നില്ല; രതീഷിന്റെ പുറത്താകലില്‍ ജാസ്മിന്
-
'നിവിനെ നമുക്ക് കൺട്രോൾ ചെയ്യാൻ പറ്റില്ല, ചിരി വന്നിട്ട് തന്നെയാണ് ആ പ്രോഗ്രാമിൽ ചിരിക്കുന്നത് നിബന്ധനയില്ല'