Don't Miss!
- News കണ്ണൂരിനെ ആവേശക്കടലാക്കി രാഹുല്‍ ഗാന്ധിയെത്തി
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
അന്ധനും ബധിരനും ജൂറിയാകരുത്; ജോയ് മാത്യു
മലയാള സിനിമ ന്യൂജനറേഷന് എന്ന തരംഗത്തിലൂടെ ഉയര്‍ത്തെഴുന്നേല്‍പ്പ് നടത്തുമ്പോള്‍ അതില്‍ നിന്നുകിട്ടിയ ലോകനിലവാരത്തിലേക്കുയര്‍ത്താന്‍ പറ്റിയ ചിത്രമാണ് ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടര്‍. നിരവധി ഫിലിം ഫെയര്‍ അവര്‍ഡുകള്‍ ലഭിച്ച ചിത്രം ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിക്കപ്പെട്ടെങ്കിലും ഒരു ദേശീയ അവാര്‍ഡ് ലഭിച്ചില്ല.
ബുസാന്‍ ഫിലിം ഫെസ്റ്റിവലിലും ഇന്ത്യന്‍ പനോരമയിലും തിരഞ്ഞെടുക്കപ്പെട്ട ഷട്ടര്‍ ദേശീയ അവാര്‍ഡിന് പരിഗണിക്കാന്‍ സാധിക്കാത്തവിധം നലവാരമില്ലാത്ത ചിത്രമാണോ എന്ന ജോയ് മാത്യു ചോദിക്കുന്നു. ഷട്ടര്‍ എന്ന സിനിമയ്ക്കല്ല, അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അവാര്‍ഡ് ലഭിക്കാത്തതിലാണ് എനിക്ക് വിഷമമെന്ന് ജോയ് മാത്യു പറയുന്നു. ഈ ചിത്രത്തിന് മികച്ച സംവിധായകനുള്ള ഓഡിയന്‍സ് പോള്‍ അവാര്‍ഡ് ജോയ് മാത്യുവിനാണ് ലഭിച്ചത്.
സിനിമ ഒരു ഓഡിയോ വിഷ്വല്‍ മീഡിയയാണ്. കണ്ണുകള്‍കൊണ്ട് കാണുകയും കാതുകള്‍ കൊണ്ട് കേള്‍ക്കുകയും ചെയ്യേണ്ടത്. ഇന്ന് മലയാള സിനിമയില്‍ ലോക നിലവാരത്തിലുള്ള ശബ്ദ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. വിഷ്വലുകള്‍ ലോകസിനമയോട് മത്സരിക്കുന്നു. കണ്ണിനും കാതിനും ആരോഗ്യമില്ലാത്തവര്‍ ജൂറിയിലിരുന്നാല്‍ ഒരു പക്ഷേ സിനിമയുടെ മഹത്വം ശരിക്കും അറിയാന്‍ കഴിഞ്ഞെന്നുവരില്ല. ജോയ് മാത്യു പ്രതികരിക്കുന്നു.
പ്രാദേശിക അവാര്‍ഡ് കമ്മിറ്റിയാണ് ഷട്ടര്‍ അവാര്‍ഡിന് പോരെന്ന് തീരുമാനിച്ചത്. അവാര്‍ഡിന് വേണ്ടി നടക്കുന്നയാളല്ല ഞാന്‍. ഏതാനും ചിലരുടെ തീരുമാനങ്ങളാണ് അാര്‍ഡിന് പിന്നിലെന്നറിയാവുന്നതുകൊണ്ട് പല അവാര്‍ഡുകളും നിരസിച്ചിട്ടുമുണ്ട്. ഒരു പടം അവാര്‍ഡ് നേടുന്നതിനെക്കാള്‍ നൂറു ദിവസം ഓടുന്നതാകണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. സിനിമയില്ലെങ്കില്‍ ഞാന്‍ വേറെ പണി നോക്കും. അല്പത്തരവും അസഹിഷ്ണുതയും എന്നോട് കാണിച്ചാല്‍ അത് ഞാന്‍ പകപോലെ കൊണ്ട നടക്കും- ജോയ് മാത്യു പറഞ്ഞു
-
സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ