Just In
- 17 min ago
ചെമ്പരത്തിയിലെ അരവിന്ദ് ഇനി സ്വാതിക്ക് സ്വന്തം, പ്രബിന് വിവാഹിതനായി, ചിത്രങ്ങള്‍ വൈറല്‍
- 58 min ago
ചില സിനിമകള്‍ ഒഴിവാക്കാന്‍ ഞാന്‍ കൂടുതല്‍ ചോദിച്ചിട്ടുണ്ട്, തുറന്നുപറഞ്ഞ് ലാല്‍
- 1 hr ago
മലയാളി പ്രേക്ഷകരോട് ഒരു അഭ്യർഥനയുമായി നടി ശരണ്യ ശശി, സ്കിപ് ചെയ്യരുത്, പുതിയ തുടക്കം
- 1 hr ago
വിവാഹത്തിലുള്ള വിശ്വാസം നഷ്ടമായിട്ടില്ലെന്ന് ബാല, ഇപ്പോഴും ആ പേടിയുണ്ട്, ഭക്ഷണമില്ലെങ്കിലും സ്നേഹമുണ്ടാവും
Don't Miss!
- Sports
ഇന്ത്യ ചില്ലറക്കാരല്ല, മികച്ച അഞ്ചു ടീമുകളെ അണിനിരത്താനാവും! പുകഴ്ത്തി ഗ്രെഗ് ചാപ്പല്‍
- Automobiles
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- Finance
കേന്ദ്ര ബജറ്റ് 2021: ബജറ്റ് ഇനി നിങ്ങളുടെ ഫോണിലും, ധനമന്ത്രി ആപ്പ് പുറത്തിറക്കി
- News
15 സീറ്റുകളിൽ പിസി ജോർജ് 'കിംഗ് മേക്കർ', പിസിയുമായി ചർച്ച നടത്തി ഉമ്മൻചാണ്ടി, ട്വിസ്റ്റ് ഉടൻ
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അന്ധനും ബധിരനും ജൂറിയാകരുത്; ജോയ് മാത്യു
മലയാള സിനിമ ന്യൂജനറേഷന് എന്ന തരംഗത്തിലൂടെ ഉയര്‍ത്തെഴുന്നേല്‍പ്പ് നടത്തുമ്പോള്‍ അതില്‍ നിന്നുകിട്ടിയ ലോകനിലവാരത്തിലേക്കുയര്‍ത്താന്‍ പറ്റിയ ചിത്രമാണ് ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടര്‍. നിരവധി ഫിലിം ഫെയര്‍ അവര്‍ഡുകള്‍ ലഭിച്ച ചിത്രം ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിക്കപ്പെട്ടെങ്കിലും ഒരു ദേശീയ അവാര്‍ഡ് ലഭിച്ചില്ല.
ബുസാന്‍ ഫിലിം ഫെസ്റ്റിവലിലും ഇന്ത്യന്‍ പനോരമയിലും തിരഞ്ഞെടുക്കപ്പെട്ട ഷട്ടര്‍ ദേശീയ അവാര്‍ഡിന് പരിഗണിക്കാന്‍ സാധിക്കാത്തവിധം നലവാരമില്ലാത്ത ചിത്രമാണോ എന്ന ജോയ് മാത്യു ചോദിക്കുന്നു. ഷട്ടര്‍ എന്ന സിനിമയ്ക്കല്ല, അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അവാര്‍ഡ് ലഭിക്കാത്തതിലാണ് എനിക്ക് വിഷമമെന്ന് ജോയ് മാത്യു പറയുന്നു. ഈ ചിത്രത്തിന് മികച്ച സംവിധായകനുള്ള ഓഡിയന്‍സ് പോള്‍ അവാര്‍ഡ് ജോയ് മാത്യുവിനാണ് ലഭിച്ചത്.
സിനിമ ഒരു ഓഡിയോ വിഷ്വല്‍ മീഡിയയാണ്. കണ്ണുകള്‍കൊണ്ട് കാണുകയും കാതുകള്‍ കൊണ്ട് കേള്‍ക്കുകയും ചെയ്യേണ്ടത്. ഇന്ന് മലയാള സിനിമയില്‍ ലോക നിലവാരത്തിലുള്ള ശബ്ദ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. വിഷ്വലുകള്‍ ലോകസിനമയോട് മത്സരിക്കുന്നു. കണ്ണിനും കാതിനും ആരോഗ്യമില്ലാത്തവര്‍ ജൂറിയിലിരുന്നാല്‍ ഒരു പക്ഷേ സിനിമയുടെ മഹത്വം ശരിക്കും അറിയാന്‍ കഴിഞ്ഞെന്നുവരില്ല. ജോയ് മാത്യു പ്രതികരിക്കുന്നു.
പ്രാദേശിക അവാര്‍ഡ് കമ്മിറ്റിയാണ് ഷട്ടര്‍ അവാര്‍ഡിന് പോരെന്ന് തീരുമാനിച്ചത്. അവാര്‍ഡിന് വേണ്ടി നടക്കുന്നയാളല്ല ഞാന്‍. ഏതാനും ചിലരുടെ തീരുമാനങ്ങളാണ് അാര്‍ഡിന് പിന്നിലെന്നറിയാവുന്നതുകൊണ്ട് പല അവാര്‍ഡുകളും നിരസിച്ചിട്ടുമുണ്ട്. ഒരു പടം അവാര്‍ഡ് നേടുന്നതിനെക്കാള്‍ നൂറു ദിവസം ഓടുന്നതാകണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. സിനിമയില്ലെങ്കില്‍ ഞാന്‍ വേറെ പണി നോക്കും. അല്പത്തരവും അസഹിഷ്ണുതയും എന്നോട് കാണിച്ചാല്‍ അത് ഞാന്‍ പകപോലെ കൊണ്ട നടക്കും- ജോയ് മാത്യു പറഞ്ഞു