Don't Miss!
- News ഇസ്രായേല്‍ മിസൈല്‍ ഇറാന് വിമാനത്താവളത്തില്‍ പതിച്ചു: ഇനി തുറന്ന യുദ്ധമോ? ആശങ്ക
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
- Sports IPL 2024: മുംബൈ 11 അല്ല 12, നിതിന്‍ മേനോന് അംബാനിയുടെ അടിമ! അംപയറെ ട്രോളി ഫാന്‍സ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
വെടിവെപ്പ് കേസ് തീര്‍പ്പാക്കാനോ മാത്തുക്കുട്ടി?
ജര്‍മനിയിലേക്ക് നടന് മോഹന്‍ലാലിനെ കൊണ്ടുപോകാനാണ് കുരുടംചാലില്‍ മാത്യുജോര്‍ജ് എന്ന മാത്തുക്കുട്ടി നാട്ടിലേക്കു വരുന്നത്. മോഹന്‍ലാലും മാത്തുക്കുട്ടിയും തമ്മില്‍ ബന്ധം എന്താണെന്നു ചോദിച്ചാല്‍ പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. പത്തനംതിട്ടയിലെ പല്മൂട്ടില് എന്ന ഗ്രാമത്തില്‍ നിന്ന് ജോലി തേടി ജര്‍മനിയിലെത്തിയവരുടെ സംഘടനയുടെ വാര്ഷികാഘോഷത്തിനു ലാലിനെ ക്ഷണിക്കണം. ലാല്‍ വരാമെന്നേറ്റിന്നു. പക്ഷേ സ്പോണ്സര് പാര വച്ചു. മലയാളി എവിടെയാണെങ്കിലും പാരയുണ്ടാകുമല്ലോ.
അപ്പോള്‍ ലാലിനെ നേരിട്ടു ക്ഷണിക്കാന്‍ അസോസിയേഷന് മുത്തുക്കുട്ടിയെ പറഞ്ഞയച്ചു. അങ്ങനെ കൊച്ചിയിലെത്തിയ മാത്തുക്കുട്ടി ലാലിനെ ക്ഷണിക്കാന്‍ ചെന്നു. പക്ഷേ ലാല്‍ വരില്ല. മുടിഞ്ഞ ജാട. പിന്നെ ദിലീപിനെ ക്ഷണിച്ചു നോക്കി. പക്ഷേ ആ ദിവസത്തിലാണ് ദിലീപ് അമേരിക്കയില്‍ പോകുന്നത്. അങ്ങനെ ദിലീപും വരില്ലെന്നായി. തന്നെ പറഞ്ഞയച്ചവരെ പറ്റിച്ച് കുറച്ചുദിവസം നാട്ടില്‍ നില്ക്കാന് മാത്തുക്കുട്ടിയൊരു വിദ്യ കണ്ടെത്തുന്നു. ദിലീപിന്റെ കാര്യം രണ്ടുദിവസം കഴിഞ്ഞേ പറയാന്‍ പറ്റൂ എന്നു തട്ടിവിട്ടു. അങ്ങനെ മാത്തുക്കുട്ടി ദീര്‍ഘകാലത്തിനു ശേഷം സ്വന്തം നാട്ടില്‍ വരികയാണ്.
പഠിപ്പിച്ചു വലുതാക്കിയ തോമസ് മാഷിന് (നെടുമുടി) പേന സമ്മാനിച്ചുകൊണ്ടാണ് അയാള്‍ വരുന്നത്. മുന്‍പ് വിവാഹം കഴിക്കാതെ പോയ കാമുകിയെ(അലീഷ) മാത്തുക്കുട്ടി കാണുന്നു. അതറിഞ്ഞ് അവളുടെ സഹോദരന് (ബാലചന്ദ്രന്) തോക്കുമായി വരുന്നു. അയാള്‍ വെടിവയ്ക്കുമ്പോള്‍ കൊള്ളുന്നത് മറ്റൊരാള്‍ക്കും. പിന്നീട് മാത്തുക്കുട്ടിയുടെ ദിനങ്ങള്‍ ആ കേസ് ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടിയായി. ഗുണ്ടകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പൊലീസിനും ചാനലുകാരനുമായി അയാള്‍ 20 ലക്ഷം ചെലവാക്കുന്നു.
ആ പണം ദിലീപിന് അഡ്വാന്‍സ് കൊടുക്കാന്‍ ജര്‍മനിയിലെ അസോസിയേഷന്കാര് തന്നതായിരുന്നു. ഒടുവില്‍ മാത്തുക്കുട്ടി വഞ്ചിച്ചതാണെന്ന് സംഘാടകര്‍ കണ്ടെത്തുന്നു. ഭാര്യയുടെയും സുഹൃത്തുക്കളുടെയും മുന്പില് അയാള്‍ കള്ളനായി. ഒടുവില്‍ വിഷണ്ണനായാണ് മാത്തുക്കുട്ടി തിരിച്ചുപോകുന്നത്. വന്ന കാര്യങ്ങളൊന്നും നടന്നതുമില്ല.
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'
-
'തനിക്ക് നെഗറ്റീവാണെന്ന് രസ്മിൻ പുറത്ത് നിന്ന് മനസിലാക്കി, ലാലേട്ടനോട് സോറി പറഞ്ഞു, ഇപ്പോൾ മിണ്ടാട്ടവുമില്ല'