തുള്ളലിന്റെ കുലപതി മാത്രമല്ല! മലയാള സിനിമയ്ക്കും ഗീതാനന്ദൻ പ്രിയപ്പെട്ടത്....
32 ഓളം ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
ഇരിങ്ങാലകുട: മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച ഒരു സംഭവമായിരുന്നു ഓട്ടൻതുളളൽ ആചാര്യൻ ഗീതാനന്ദന്റെ മരണം. അരങ്ങിൽ വച്ചു തന്നെയാകണം തന്റെ ജീവിതത്തിനു തിരശ്ശീല വീഴണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. അത് തന്നെയാണ് സംഭവിച്ചതെ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കല്യാണ സൗഗന്ധികം അരങ്ങിൽ അവതരിപ്പിച്ച് കൊണ്ടിരിക്കവെയാണ് അദ്ദേഹത്തിന്റെ മരണം.

ഒൻപാതാം വയസു മുതലാണ് ശീതാനന്ദൻ അരങ്ങിൽ സജീവമാകുന്നത്. അച്ഛന്റേയും ചേട്ടന്റേയും ചുവട് പിടിച്ച് തട്ടകത്തിൽ കയറി. അച്ഛന്റെ താളവും ചേട്ടന്റെ പാട്ടിനൊപ്പം താളം ചവിട്ടി ശീതാനന്ദൻ അരങ്ങിൽ ശോഭിച്ചു. തുള്ളലിൽ മാത്രമല്ല അദ്ദേഹം തന്റെ കഴിവ് തെളിയിച്ചത്. അഭിനയത്തിലും അദ്ദേഹം തന്റെ കഴിവുകൾ തെളിയിച്ചിരുന്നു.
സിനിമയിൽ അദ്ദേഹത്തിനെ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഭാഷ ശൈലിയാണ്. കമലദളം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേയ്ക്ക് എത്തിയത്. 'തൂവൽ കൊട്ടാരം', 'മനസ്സിനക്കരെ', നരേന്ദ്രൻ മകൻ ജയകാന്തൻ വക തുടങ്ങിയ നിരവധി സിനിമകളിൽ ചെറുതു വലുതുമായ വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്. 32 ഓളം ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.


Click it and Unblock the Notifications











