Don't Miss!
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Automobiles കറങ്ങുന്ന കസേരയ്ക്ക് മുടക്കിയ കാശ് ഖുദാ ഹവാ; നവകേരള ബസ് ഇനി റൂട്ടിലോടും
- News 'തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദൻ
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
മാനഭംഗത്തിന് വധശിക്ഷ പരിഹാരമല്ല: കമല്ഹാസന്
സംഭവം നടന്നത് എന്റെ രാജ്യത്താണ്. എന്റെ സഹോദരിയാണു പീഡനത്തിനിരയായത്. ചെയ്തത് എന്റെ സഹോദരനും. ഇത്തരമൊരു ക്രൂരത ചെയ്യാനുള്ള ധൈര്യം ഇവര്ക്കെങ്ങനെയുണ്ടായെന്നാണു ഞാന്‍ ചിന്തിക്കുന്നത്. തെറ്റുചെയ്തവരെ തൂക്കിലേറ്റണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കുന്നതിന് പ്രധാന കാരണം പ്രതികള്‍ക്കു ലഭിക്കുന്ന രാഷ്ട്രീയ സുരക്ഷയാവാം. ഇതിനു മാറ്റമുണ്ടായെങ്കിലേ ജനാധിപത്യത്തിനു നിലനില്‍പ്പുണ്ടാകൂ.
സംഭവത്തെ മാധ്യമങ്ങളും ജനങ്ങളും പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്ന മാര്‍ഗത്തില്‍ സന്തോഷമുണ്ട്. എന്നാല്‍, പ്രതികള്‍ക്കു വധശിക്ഷ നല്കണമെന്നതിനോടു യോജിപ്പില്ല. നിയമവിധേയമായ കൊലപാതകമാണ് വധശിക്ഷയെന്ന് ജസ്റ്റിസ് കൃഷണയ്യരെ പോലുള്ള നിയമവിദഗ്ധര്‍ പറഞ്ഞിട്ടുണ്ട്. ഒരു കുറ്റകൃത്യത്തിനു ന്യായീകരിക്കാന്‍ മറ്റൊരു കുറ്റകൃത്യം ആവര്‍ത്തിക്കുന്നതിനു സമമാണിതെന്നും കമല്‍ പറഞ്ഞു.
പലസ്തീനിലായാലും എവിടെയാണെങ്കിലും യുദ്ധത്തിനെതിരാണ്. ഉപേക്ഷിക്കേണ്ട ഒരു പഴയ മുറയാണു യുദ്ധം. ക്രോധംകൊണ്ട് ഒന്നും നേടാന്‍ കഴിയില്ല. യുദ്ധത്തിന്റെ കാര്യത്തില്‍ അമേരിക്കയും വിഭിന്നമല്ല. ഗാന്ധിജിയുടെ ചിത്രമുള്ള നോട്ടുകള്‍ ഇറക്കിയശേഷം ഹിറ്റ്ലറിന്റെ കാലഘട്ടത്തിലേക്കാണു നാം നീങ്ങുന്നത്. തന്റെ പുതിയ ചിത്രമായ വിശ്വരൂപത്തില്‍ യുദ്ധത്തെ വിമര്ശിച്ചിട്ടുണെ്ടന്നും കമല്‍ വിശദീകരിച്ചു.