Don't Miss!
- Lifestyle സ്വര്‍ണ്ണ നിക്ഷേപം സുരക്ഷിത നിക്ഷേപം തന്നെ; പക്ഷേ ഇക്കാര്യങ്ങള്‍ കൂടി ഓര്‍ത്തിരിക്കണം
- News ഇന്ത്യന്‍ കറിമസാലകള്‍ക്ക് നിരോധനം: നടപടിയെടുത്ത് കേന്ദ്രം, സാമ്പിളുകള്‍ ശേഖരിക്കാന്‍ നിര്‍ദേശം
- Automobiles കേരളത്തിൽ കിട്ടിയില്ലെങ്കിൽ തമിഴ്നാട്ടിലോട്ട് പോകണ്ട, തമിഴ്നാട് എംവിഡി കട്ട കലിപ്പിലാണ്
- Sports IPL 2024: 10 പന്തില്‍ 10, 2 റിവ്യൂവും പാഴാക്കി; ഹാര്‍ദിക് വന്‍ ദുരന്തം! ലോകകപ്പ് ടീമിലെടുക്കരുത്
- Technology ഈ രണ്ട് ജില്ലകളിലെ ഏത് റബർതോട്ടത്തിലോ കാട്ടിലോ ഇനി പോകാം! ഫുൾ റേഞ്ച് കിട്ടുമെന്ന് എയർടെൽ
- Finance ‘പോളിസി മാറ്റാം’; കടബാധ്യത കൈകാര്യം ചെയ്യാൻ ഇൻഷുറൻസ്, വിശദമായി അറിയാം
- Travel കേരളത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന യാത്ര; കൊച്ചിയിൽ നിന്ന് ഈ നഗരത്തിലേക്ക് വെറും 630 രൂപ
മോനിഷയുടെ കരിയര്‍ ബ്രേക്ക് ചിത്രം, കമലദളം പിറന്നിട്ട് കാല്‍നൂറ്റാണ്ട്
ചിത്രം 25 വര്‍ഷം തികയ്ക്കുന്നതിനിടെ അരങ്ങിലും അണിയറയിലുമായി എത്ര പേരാണ് ഈ ലോകത്തു നിന്നും മണ്മറഞ്ഞു പോയിട്ടുള്ളത്.
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയുടെ മോനിഷയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ കമലദളം റിലീസ് ചെയ്തിട്ട് 25 വര്‍ഷം പിന്നിട്ടു. ലോഹിതദാസ് സിബിമലയില്‍ കൂട്ടുകെട്ടിനൊപ്പം മോഹന്‍ലാലും മോനിഷയും കൂടി ഒരുമിച്ചപ്പോള്‍ അത് മലയാളിക്ക് എന്നും ഓര്‍ത്തിരിക്കാവുന്ന മികച്ചൊരു ചിത്രമായി മാറുകയായിരുന്നു.
സംഗീതവും നൃത്തവും തുല്യപ്രാധാന്യത്തോടെ സമന്വയിപ്പിച്ച കാവ്യ വിസ്മയം തന്നെയായിരുന്നു കമലദളം. മികച്ച നര്‍ത്തകി കൂടിയായ മോനിഷയ്ക്ക് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലെ മാളവിക. നെടുമുടി വേണു, പാര്‍വതി, വിനീത്, മുരളി, ഒടുവില്‍ ഉണ്ണികൃഷ്ണന്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, സുകുമാരി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.
നൃത്തത്തെ ആസ്പദമാക്കി ഒരുക്കി
മലയാള സിനിമയില്‍ത്തന്നെ നൃത്തത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നതാണ് കമലദളമെന്ന സിനിമയും. ഇന്നും പ്രേക്ഷകര്‍ ഈ ചിത്രവും ഇതിലെ ഗാനങ്ങളും ഓര്‍ത്തിരിക്കുന്നുണ്ട്.
നന്ദഗോപന് അവിസ്മരണീയമാക്കി
കമലദളം കണ്ടവരെല്ലാം നന്ദഗോപനെന്ന നൃത്താധ്യാപകനെയും ഓര്‍ത്തിരിക്കുന്നുണ്ട്. ഭാര്യയുടെ മരണം അയാളില്‍ ഏല്‍പ്പിച്ച ആഘാതവും നിരാശയിലേക്ക് കൂപ്പുകുത്തിയ അയാളുടെ ജീവിതവുമെല്ലാം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.
എന്നും ഓര്‍ത്തിരിക്കാവുന്ന നിരവധി കഥാപാത്രങ്ങള്‍
കമലദളത്തിലെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. നന്ദഗോപനും മാളവികയേയും കൂടാതെ പാര്‍വതിയുടെ സുമംഗലിയും ഇന്നും പ്രേക്ഷക മനസ്സിലുണ്ട്. മാധവനുണ്ണിയായി മുരളിയും സോമശേഖരനുണ്ണിയായി വിനീതും തകര്‍ത്ത് അഭിനയിച്ചു. വിനീതിന്റെ വില്ലന്‍ വേഷം മറ്റൊരു പ്രധാന ഹൈലൈറ്റ് തന്നെയായിരുന്നു.
പലരും ഇന്നില്ല
ചിത്രം കാല്‍നൂറ്റാണ്ട് തികയ്ക്കുന്നതിനിടയില്‍ അരങ്ങിലും അണിയറയിലുമായി ഉണ്ടായിരുന്നവരില്‍ പലരും ഇന്ന് ഈ ലോകത്തില്ല. മോനിഷ, ലോഹിതദാസ്, മുരളി, സുകുമാരി, ഒടുവില്‍ ഉണ്ണികൃഷ്ണന്, രവീന്ദ്രന് മാസ്റ്റര്‍ ,ആനന്ദക്കുട്ടന് എന്നിവര്‍ ഈ ലോകത്തു നിന്നും യാത്രയായതും ഈ അവസരത്തില്‍ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നു.
-
മീര ജാസ്മിന്റെ ഉപ്പയാകണം, എന്നെ കളിയാക്കുകയാണോ എന്ന് ചോദ്യം; മാമുക്കോയ സെറ്റില്‍ സീരിയസായി; കമല്‍
-
ജാസ്മിനൊപ്പമുള്ള ഗബ്രിക്ക് അവളുടെ പകുതി സൈബര്‍ അറ്റാക്ക് കിട്ടിയില്ല! ബിഗ് ബോസിലെ പെണ്ണുങ്ങളെ പറ്റി കുറിപ്പ്
-
രജിനികാന്തിന് മമ്മൂട്ടിയുടെ ഭ്രമയുഗം പോലൊരു സിനിമ ചെയ്യാനാവില്ല, അതിന് കാരണമുണ്ട്; വൈ ജി മഹേന്ദ്ര