Don't Miss!
- Automobiles വിദേശത്ത് തരംഗമായി മെയിഡ് ഇന്‍ ഇന്ത്യ കാറുകള്‍! ജപ്പാനില്‍ എലിവേറ്റ് വാങ്ങാൻ അപ്രതീക്ഷിത തള്ളിക്കയറ്റം
- Lifestyle ജോലിയില്‍ പതിവായി പ്രശ്നങ്ങളോ? വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ലേ? വാസ്തുവിലുണ്ട് പരിഹാരം
- News പേഴ്സണൽ ലോൺ കൈയെത്തും ദൂരത്ത്; കെഎസ്എഫ്ഇ ഇല്ലേ പിന്നെന്തിന് ടെൻഷൻ, പലിശ ഇത്രയും കുറവോ?
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Finance വിലയിലെ ചാഞ്ചാട്ടം തുടർന്ന് സ്വർണം, ഇന്ന് നേരിയ കുറവുണ്ട്, വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഉത്തരമില്ലാത്ത ചോദ്യമായി സൗന്ദര്യയുടെ വില്‍പ്പത്രം
താരത്തിന്റെ മരണം സംഭവിച്ച് എട്ട് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അവരുടെ സമ്പത്ത് വിഭജിയ്ക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബത്തില്‍ തര്‍ക്കവും കലഹവും തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് പല കേസുകളിലും കോടതികളില്‍ ഫയല്‍ ചെയ്യപ്പെട്ടു. എല്ലാ പ്രശ്നത്തിന്റെയും ഹേതുവായി മാറിയത് സൗന്ദര്യ തയ്യാറാക്കിവച്ചിരുന്നുവെന്ന് പറയപ്പെടുന്ന വില്‍പ്പത്രം ആയിരുന്നു. കുടുംബത്തിലെ രണ്ട് അംഗങ്ങള്‍ ഈ വില്‍ യഥാര്‍ത്ഥമാണെന്നും സൗന്ദര്യതന്നെ തയ്യാറാക്കിയതാണെന്നും വാദിച്ചപ്പോള്‍ മറ്റു രണ്ട് അംഗങ്ങള്‍ ഇത് കെട്ടിച്ചമച്ചതാണെന്നാണ് ആരോപിച്ചത്.
എന്തായാലും ഒടുക്കം ബന്ധുക്കള്‍ത്തന്നെ ഒരു തീരുമാനത്തില്‍ എത്തുകയും പരസ്പരം ഫയല്‍ ചെയ്ത പരാതികള്‍ ഇവര്‍ പിന്‍വലിയ്ക്കുകയും ചെയ്തു. സൗന്ദര്യയുടെ അമ്മ മഞ്ജുള, ഭര്‍ത്താവ് രഘു, സഹോദരന് അമര്‍നാഥിന്റെ ഭാര്യ നിര്‍മ്മല, മകന് സാത്വിക് എന്നിവരാണ് ഇപ്പോള്‍ സൗന്ദര്യയുടെ സ്വത്തിന് അവകാശമുള്ള ജീവിച്ചിരിക്കുന്നവര്‍. ഇവര്‍ തന്നെയാണ് ഭാഗം തിരിഞ്ഞ് സ്വത്തിന്റെ പേരില്‍ നിയമയുദ്ധത്തിനൊരുങ്ങിയതും.
സൗന്ദര്യയുടേതെന്ന് പറയപ്പെടുന്ന വില്‍പ്പത്രം, 2003 ഫെബ്രുവരി 15നാണ് തയ്യാറാക്കിയിരിക്കുന്നത്. അവരുടെ മരണത്തിന് ഒരു വര്‍ഷം മുമ്പും, വിവാഹത്തിന് രണ്ടു മാസം മുമ്പുമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ബാംഗ്ലൂരിലും ഹൈദരാബാദിലുമുള്ള കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളുടെയും പണം, ഷെയര്‍, ആഭരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവയും എത്തരത്തില്‍ വിഭജിച്ചിരിക്കുന്നുവെന്നാണ് വില്ലില്‍ പറയുന്നത്. ഈ നാലുപേര്ക്കുമായിട്ടാണ് വില്ലില്‍ ഈ വസ്തുക്കളെല്ലാം വിഭജിച്ചിരിക്കുന്നത്.
2009ല്‍ സൗന്ദര്യയുടെ സഹോദരഭാര്യ നിര്‍മ്മല ഭര്‍തൃമാതാവിനും സൗന്ദര്യയുടെ ഭര്‍ത്താവിനുമെതിരെ കേസ് ഫയല്‍ ചെയ്തതോടെയാണ് സൗന്ദര്യയുടെ സ്വത്തുവിഭജനം സംബന്ധിച്ച നിയമയുദ്ധം തുടങ്ങിയത്. സ്വത്തുതര്‍ക്കത്തിനൊപ്പം തന്നെ ഭര്‍തൃമാതാവിനു രഘുവിനുമെതിരെ നിര്‍മ്മല ഗാര്‍ഹിക പീഡനം ആരോപിച്ചും കേസുകള്‍ ഫയല്‍ ചെയ്തു. സ്വത്തു തര്‍ക്കത്തിന്റെ പേരിലുള്ള ഗാര്‍ഹിക പീഡനമായിരുന്നു പരാതികളില്‍ ആരോപിച്ചിരുന്നത്. നിര്‍മ്മലയാണ് ഇത്തരത്തിലൊരു വില്‍പ്പത്രം ഉണ്ടെന്നുള്ള കാര്യം വാദിയ്ക്കുകയും അത് ഹാജരാക്കുകയും ചെയ്തത്. എന്നാല്‍ ഈ വില്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു സൗന്ദര്യയുടെ അമ്മയുടെയും ഭര്‍ത്താവിന്റെയും വാദം. കേസ് പലമാനങ്ങളില്‍ മുന്നോട്ടുപോകുന്നതിനിടെയാണ് സ്വത്തു തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ പ്രതിഭാഗവും വാദിഭാഗവും തമ്മില്‍ തീരുമാനമുണ്ടായത്. ഇത്തരത്തില്‍ കെട്ടിടങ്ങളും ബാങ്ക് നിക്ഷേപവുമുള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വിഭജിയ്ക്കുകയും ചെയ്തു.
പക്ഷേ ഇപ്പോഴും മരണത്തിന് മുമ്പ് സൗന്ദര്യ തയ്യാറാക്കി വച്ചിരുന്നുവെന്ന് പറയപ്പെടുന്ന വില്പ്പത്രംസത്യമാണോ അല്ലയോ എന്നചോദ്യത്തിന് മാത്രം ഉത്തരമില്ല. കേസ് ഒത്തുതീര്പ്പായകൂട്ടത്തില് നിര്‍മ്മല ഗാര്‍ഹിക പീഡനക്കേസുകള്‍ പിന്‍വലിച്ചതോടെ സൗന്ദര്യയുടെ അമ്മയും ഭര്‍ത്താവും അവര്‍ വില്‍ കെട്ടിച്ചമച്ചതാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് നല്കിയ കേസും പിന്‍വലിച്ചിരുന്നു. സൗന്ദര്യ സമ്പാദിച്ച സ്വത്തുക്കളുടെയെല്ലാം വിഭജനം തര്‍ക്കങ്ങള്‍ക്കിടയില്ലാതെ നടന്നുവെങ്കിലും വില്‍പ്പത്രത്തിന്റെ കാര്യം മാത്രം അവരുടെ മരണം പോലെതന്നെ ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിയ്ക്കുകയാണ്.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍