Just In
- 11 min ago
മോഹന്‍ലാല്‍ അഭിനയിക്കുന്നതിന്റെ സ്റ്റൈല്‍ എന്താണ്, ശ്രീകുമാരന്‍ തമ്പി പറയുന്നു,.
- 53 min ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 1 hr ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
- 1 hr ago
വാരണാസിയിലെ തട്ടുകടയില്‍ ആരാധകനൊപ്പം തല അജിത്ത്, വൈറലായി ചിത്രം
Don't Miss!
- News
അതിഥി തൊഴിലാളികൾക്ക് 2500 മുതൽ രണ്ട് ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ: എന്താണ് കേരള സർക്കാരിന്റെ ആവാസ്?
- Finance
ഇന്ത്യന്‍ സമ്പദ് ഘടന 25 ശതമാനം ഇടിയും! ഞെട്ടിക്കുന്ന നിരീക്ഷണവുമായി സാമ്പത്തിക വിദഗ്ധന്‍
- Sports
IND vs AUS: ഇന്ത്യക്കു ജയിക്കാന്‍ ഓസീസിനെ എത്ര റണ്‍സിന് എറിഞ്ഞിടണം? ഗവാസ്കര്‍ പറയുന്നു
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബാലു മലയാളിയുടെ സ്വന്തം സംവിധായകന്
യാത്ര എന്ന ഒറ്റ ചിത്രം മതി ബാലു മഹേന്ദ്രയെ മലയാളികള്‍ ഓര്‍ക്കാന്‍. മൂന്നു ചിത്രങ്ങളാണ് ബാലു മലയാളത്തില്‍ സംവിധാനം ചെയ്തത്. ഓളങ്ങള്‍, യാത്ര, ഊമക്കുയില്‍ എന്നിവ. എന്നാല്‍ യാത്രയാണ് എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്. മമ്മൂട്ടിയും ശോഭനയും പ്രധാനവേഷത്തില്‍ അഭിനയിച്ച ചിത്രത്തിനു തിരക്കഥയെഴുതിയത് ജോണ്‍ പോള്‍ ആയിരുന്നു.
മലയാളത്തിലൂടെയാണ് ബാലു സിനിമയിലെത്തുന്നതും. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ലിലൂടെയാണ് അദ്ദേഹം സ്വതന്ത്ര കാമറാമാന് ആയത്. നെല്ലിലൂടെ ആദ്യമായി അവാര്‍ഡും ലഭിച്ചു.
എഴുപതികളിലാണ് ബാലു സിനിമയിലെത്തുന്നത്. മലയാളത്തില്‍ നല്ല സിനിമകള്‍ക്കു തുടക്കമിട്ട സമയം. ഊമക്കുയില്‍ ആദ്യമായി സംവിധാനം ചെയ്തു. പിന്നീട് ഓളങ്ങളും.
മലയാളികളായ സംവിധായകര്‍ ചെയ്തതിനേക്കാളും ഭംഗിയായിട്ടാണ് അദ്ദേഹം തന്റെ മൂന്നാമത്തെ ചിത്രമൊരുക്കിയത്. പ്രണയത്തെ ഇത്രയധികം ഭംഗിയായി ആവിഷ്ക്കരിച്ച ചിത്രം വേറെയുണ്ടായിരുന്നില്ല അക്കാലത്ത്. മമ്മൂട്ടിയുടെ അതുവരെ കാണാത്ത ഗെറ്റപ്പായിരുന്നു യാത്രയില്‍. മുടിയെല്ലാം വെട്ടി ജയില്‍പുള്ളിയുടെ വേഷത്തില്‍. തിലകന്റെ ക്രൂരനായ ജയിലറും ശ്രദ്ധേയമായ വേഷമായിരുന്നു. വിവാഹമുറപ്പിച്ച ആള്‍ക്കായി എന്നും മണ്ചെരാതു കത്തിച്ച് കാത്തുനില്ക്കുന്ന പ്രണയിനിയായി ശോഭനയും ഗംഭീര പ്രകടനമായിരുന്നു.
സംവിധായകന് എന്ന നിലയില്അറിയപ്പെട്ടെങ്കിലും കെ.ജി. ജോര്‍ജിന്റെ ശോഭയുടെ മരണം ഒരു ഫഌഷ് ബാക്ക് എന്ന ചിത്രത്തിലൂടെ അദ്ദേഹം ഇവിടുത്തെ കുപ്രസിദ്ധനായ കാമുകനുമായി. അക്കാലത്തെ പ്രശസ്തയായ നടിയുമായി അദ്ദേഹം പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹിതനായ ബാലുവുമായുള്ള പ്രണയത്തിനൊടുവില്‍ നടി ആത്മഹത്യ ചെയ്യുകയായിരുന്നു. അതാണ് കെ. ജി. ജോര്‍ജ് സംവിധാനം ചെയ്തചിത്രത്തിനു പ്രമേയമായത്. ഈ ചിത്രത്തിനു ശേഷം അദ്ദേഹം മലയാള സിനിമ ചെയ്തില്ല.