Don't Miss!
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Automobiles ക്രാഷ് ടെസ്റ്റിൽ ഹോണ്ടയുടെ 'മാരുതി'യായി അമേസ്; ഇടിപ്പരീക്ഷയിൽ കിട്ടിയത് വെറും 2-സ്റ്റാർ റേറ്റിംഗ്
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Finance തിരിച്ചുകയറി സ്വർണവില, പവന്റെ വില വീണ്ടും 53,000 കടന്നു, അഡ്വാൻസ് ബുക്കിംഗ് നല്ലതാണ്
- Lifestyle ദാമ്പത്യത്തില്‍ വഴക്കുകള്‍ പതിവ്, പരസ്പര വിയോജിപ്പ് അവസാനിപ്പിക്കാന്‍ വേണ്ടത് ഈ 7 കാര്യം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
ബാലു മലയാളിയുടെ സ്വന്തം സംവിധായകന്
യാത്ര എന്ന ഒറ്റ ചിത്രം മതി ബാലു മഹേന്ദ്രയെ മലയാളികള്‍ ഓര്‍ക്കാന്‍. മൂന്നു ചിത്രങ്ങളാണ് ബാലു മലയാളത്തില്‍ സംവിധാനം ചെയ്തത്. ഓളങ്ങള്‍, യാത്ര, ഊമക്കുയില്‍ എന്നിവ. എന്നാല്‍ യാത്രയാണ് എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്. മമ്മൂട്ടിയും ശോഭനയും പ്രധാനവേഷത്തില്‍ അഭിനയിച്ച ചിത്രത്തിനു തിരക്കഥയെഴുതിയത് ജോണ്‍ പോള്‍ ആയിരുന്നു.
മലയാളത്തിലൂടെയാണ് ബാലു സിനിമയിലെത്തുന്നതും. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ലിലൂടെയാണ് അദ്ദേഹം സ്വതന്ത്ര കാമറാമാന് ആയത്. നെല്ലിലൂടെ ആദ്യമായി അവാര്‍ഡും ലഭിച്ചു.
എഴുപതികളിലാണ് ബാലു സിനിമയിലെത്തുന്നത്. മലയാളത്തില്‍ നല്ല സിനിമകള്‍ക്കു തുടക്കമിട്ട സമയം. ഊമക്കുയില്‍ ആദ്യമായി സംവിധാനം ചെയ്തു. പിന്നീട് ഓളങ്ങളും.
മലയാളികളായ സംവിധായകര്‍ ചെയ്തതിനേക്കാളും ഭംഗിയായിട്ടാണ് അദ്ദേഹം തന്റെ മൂന്നാമത്തെ ചിത്രമൊരുക്കിയത്. പ്രണയത്തെ ഇത്രയധികം ഭംഗിയായി ആവിഷ്ക്കരിച്ച ചിത്രം വേറെയുണ്ടായിരുന്നില്ല അക്കാലത്ത്. മമ്മൂട്ടിയുടെ അതുവരെ കാണാത്ത ഗെറ്റപ്പായിരുന്നു യാത്രയില്‍. മുടിയെല്ലാം വെട്ടി ജയില്‍പുള്ളിയുടെ വേഷത്തില്‍. തിലകന്റെ ക്രൂരനായ ജയിലറും ശ്രദ്ധേയമായ വേഷമായിരുന്നു. വിവാഹമുറപ്പിച്ച ആള്‍ക്കായി എന്നും മണ്ചെരാതു കത്തിച്ച് കാത്തുനില്ക്കുന്ന പ്രണയിനിയായി ശോഭനയും ഗംഭീര പ്രകടനമായിരുന്നു.
സംവിധായകന് എന്ന നിലയില്അറിയപ്പെട്ടെങ്കിലും കെ.ജി. ജോര്‍ജിന്റെ ശോഭയുടെ മരണം ഒരു ഫഌഷ് ബാക്ക് എന്ന ചിത്രത്തിലൂടെ അദ്ദേഹം ഇവിടുത്തെ കുപ്രസിദ്ധനായ കാമുകനുമായി. അക്കാലത്തെ പ്രശസ്തയായ നടിയുമായി അദ്ദേഹം പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹിതനായ ബാലുവുമായുള്ള പ്രണയത്തിനൊടുവില്‍ നടി ആത്മഹത്യ ചെയ്യുകയായിരുന്നു. അതാണ് കെ. ജി. ജോര്‍ജ് സംവിധാനം ചെയ്തചിത്രത്തിനു പ്രമേയമായത്. ഈ ചിത്രത്തിനു ശേഷം അദ്ദേഹം മലയാള സിനിമ ചെയ്തില്ല.
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
ഒന്നെങ്കില്‍ കാമുകി, അല്ലെങ്കില്‍ സിനിമ! സംവിധായകന്റെ ഭീഷണിയെക്കുറിച്ച് സെയ്ഫ് അലി ഖാന്
-
വിവാഹമോചനം കുടുബത്തിൽ തുടർകഥയാകുന്നു; താര കുടുംബത്തിലേക്ക് മറ്റൊരു വധു; സമാന്തയ്ക്ക് ശേഷം മറ്റൊരു നടി?