Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 ഒന്നാം ഘട്ടം Live: 102 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ബിജെപിക്ക് നിര്‍ണായകം
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ജല്ലിക്കെട്ടിനിടയിലെ വലിയ വെല്ലുവിളി അതായിരുന്നു! തുറന്നുപറച്ചിലുമായി ലിജോ ജോസ് പെല്ലിശ്ശേരി!
സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ് ജല്ലിക്കെട്ട്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രം കൂടിയാണിത്. ചെയ്യുന്ന സിനിമകളെയെല്ലാം വ്യത്യസ്തതയോടെ സമീപിക്കുന്ന ലിജോയുടെ ഇത്തവണത്തെ വരവും ഗംഭീരമായിരുന്നുവെന്നാണ് പ്രേക്ഷകരും പറഞ്ഞത്. ഇതൊരു മലയാള ചിത്രമാണോയെന്ന് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങളും പുറത്തുവന്നിരുന്നു. ആദ്യദിവസം മാത്രമേ തനിക്ക് എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നുള്ളൂവെന്നും അടുത്ത സിനിമയുടെ തിരക്കിലാണ് താനെന്നും അദ്ദേഹം പറയുന്നു. രേഖാ മേനോന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി വിശേഷങ്ങള്‍ പങ്കുവെച്ചത്..
കയറുപൊട്ടുന്നൊരു പോത്ത് ഒരു വില്ലേജിനെ മുഴുവനായും തകിടം മറിക്കുന്നതാണ് ചിത്രത്തിന്റരെ തീം. അത് വിപുലീകരിച്ചാണ് ചിത്രമൊരുക്കിയത്. അനിമല്‍ സെന്‍ട്രിക് ഫിലിം ആണെന്നുള്ളതാണ് ഈ സിനിമയുടെ വെല്ലുവിളിയും സാഹസികതയും. മലയാളത്തില്‍ നിന്ന് ഇത്തരമൊരു സിനിമ ചെയ്യുമ്പോള്‍ ഒരുപാട് പരിമിതിയുണ്ട്. അങ്കമാലി ഡയറീസിന് മുന്‍പ് തന്നെ ഈ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിരുന്നു. എന്നാല്‍ അതെങ്ങനെ ചെയ്യുമെന്ന ആശയക്കുഴപ്പമായിരുന്നു. പോത്തിനെ കാര്‍ട്ടൂണ്‍ പോലെ കാണിക്കുന്നതിനോട് താല്പര്യമില്ലായിരുന്നു. മറ്റ് സിനിമകളില്‍ മൃഗങ്ങളെ എങ്ങനെയാണ് കാണിച്ചതെന്നത് നിരീക്ഷിച്ചിരുന്നു.
ലിജോയുടെ ഫ്രെയിമുകളെക്കുറിച്ച് എല്ലാവരും വാചാലരായിരുന്നു. ഇത് വളരെ പ്രധാനപ്പെട്ടതാണെന്നാണ് തനിക്കും തോന്നിയിട്ടുള്ളത്. ടെക്നീഷ്യന്മാരുമായുള്ള ആശയവിനിമയം വളരെ സ്മൂത്തായിരിക്കണം. എല്ലാവരേയും ഒരു വിഷയത്തില്‍ കൊണ്ടുവരികയെന്നത് സംവിധായകന്റെ ജോലിയാണ്. നമ്മള് പോവുന്ന ദിശയിലേക്ക് തന്നെ അവരും വരണം. അവരെ കൊണ്ടുവരികയെന്നുള്ളതാണ് സംവിധായകന്റെ ജോലിയെന്നും അദ്ദേഹം പറയുന്നു.
-
സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
-
സിനിമയ്ക്ക് വേണ്ടി ഭാര്യയെയും കാമുകിയെയും ഉപേക്ഷിക്കുന്നവര്‍ക്ക് എതിരാണ്! ഷാരൂഖ് ഖാന്റെ വാക്കുകളിങ്ങനെ
-
ഞാനാണ് ദൈവം; ഇത്രയൊക്കെയായിട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ