Don't Miss!
- Finance 10,000 രൂപ വളർന്നത് 1 ലക്ഷമായി, കീശ വീർപ്പിച്ച് മൾട്ടിബാഗർ ഓഹരി, മുന്നേറ്റം തുടരുമെന്ന് ബ്രോക്കറേജ്
- Technology പോക്കറ്റ് കാലിയാക്കാത്ത ഒരു എഐ ക്യാമറാ ഫോൺ; മോട്ടോ എഡ്ജ് 50 പ്രോയുടെ ഇന്ത്യൻ ലോഞ്ച് സ്ഥിരീകരിച്ചു
- Automobiles സ്കോഡയുടെ ബജറ്റ് ഇവി; വരാനിരിക്കുന്ന എപിക്കിന്റെ ഹൈലൈറ്റുകൾ ഇവയൊക്കെ
- News 'നന്നായി ഒലത്തിക്കോ, വെള്ള പൂശി പടവും എടുത്ത് നടപ്പാണ് ഷണ്ഡൻ'; ഡീൻ കുര്യാക്കോസിനെ അധിക്ഷേപിച്ച് എംഎം മണി
- Travel മംഗലാപുരത്ത് നിന്ന് രാമേശ്വരത്തേയ്ക്ക് നേരിട്ട് ട്രെയിൻ; പഴനി, മധുരൈ, കൊടൈക്കനാൽ യാത്രകൾ ഇനി എളുപ്പം
- Sports IPL 2024: രോഹിത് ഫാന്‍സ് അതിരുവിടുന്നോ? ഹാര്‍ദിക്കിന് ചിലത് പറയാനുണ്ട്! മുന്നറിയിപ്പോ?
- Lifestyle സ്ത്രീകളെ അപകടത്തിലാക്കും അണുബാധകള്‍: അറിയേണ്ടത് ഇതെല്ലാം
2014ലെ നഷ്ടം 300 കോടി
2014ല്‍ മലയാള സിനിമയുടെ മൊത്തം ചെലവ് 620 കോടി രൂപ. 153 ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തത്. ഇതില്‍ വിജയിച്ചത് വിരലിലെണ്ണാവുന്നവ മാത്രം. മൊത്തം നഷ്ടം 300 കോടി രൂപ. തിയറ്ററുകളില്‍ നിന്നും സാറ്റലൈറ്റ് റൈറ്റ് തുടങ്ങിയവയെല്ലാമായി തിരികെ കിട്ടിയത് 320 കോടി രൂപ മാത്രം. എങ്കിലും ചെറിയൊരു ആശ്വാസം എന്നുപറയുന്നത് 2013ലെ നഷ്ടവുമായി തട്ടിച്ചുനോക്കുമ്പോള്‍ 2014 ഭേദമായിരുന്നു. 350 കോടി രൂപയായിരുന്നു 2013ലെ നഷ്ടം.
രണ്ടു ചിത്രങ്ങള്‍ മാത്രമാണ് ബോക്സ്ഓഫിസ് വിജയം നേടിയത്. ബാംഗ്ലൂര്‍ ഡെയ്സും വെള്ളിമൂങ്ങയും. സാറ്റലൈറ്റ്, വീഡിയൊ വിറ്റ പണം നോക്കുമ്പോഴാണ് മറ്റു ചിത്രങ്ങള്‍ ലാഭത്തിലെത്തുന്നത്. തിയറ്ററിലെ കലക്ഷന്‍ കൊണ്ടു ലാഭമുണ്ടാക്കാന്‍ രണ്ടു ചിത്രങ്ങള്‍ക്കു മാത്രമേ സാധിച്ചുള്ളൂ.
എട്ടുകോടി രൂപയാണ് അഞ്ജലി മേനോന് സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്സിനു ചെലവായത്. തിയറ്ററില്‍ നിന്നു മാത്രം 13 കോടി രൂപയാണ് കലക്ട് ചെയ്തത്. 29 കോടി രൂപയാണ് ചിത്രത്തിന്റെ ഗ്രോസ് കലക്ഷന്‍. അഞ്ചു കോടി രൂപയ്ക്കാണ് സാറ്റലൈറ്റ് അവകാശം വിറ്റത്. വീഡിയോ 20, ഓഡിയോ ആറ് ലക്ഷം രൂപ ലഭിച്ചു. മറ്റു ഭാഷകളിലേക്കു റീമേക്ക് അവകാശം വിറ്റ വകയിലും നല്ലലാഭം ലഭിച്ചിട്ടുണ്ട്.
മൂന്നു കോടി രൂപയാണ് വെള്ളിമൂങ്ങയുടെ ചെലവ്. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തിന് തിയറ്റര്‍ കലക്ഷന്‍ കിട്ടിയത് 19 കോടി രൂപയാണ്. സാറ്റലൈറ്റ് ആയി മൂന്നുകോടി രൂപ ലഭിച്ചു. 10 ലക്ഷം വിഡിയോ 20 ലക്ഷം ഓവര്‍സീസ് ആയും ലഭിച്ചു.
ബാക്കി ചിത്രങ്ങള്‍ക്കെല്ലാം തിയറ്റര്‍ കലക്ഷന്‍ കുറവായിരുന്നു. സാറ്റലൈറ്റ് റൈറ്റുകൊണ്ടാണ് ഇവയൊക്കെ പിടിച്ചു നിന്നത്. ഹൗ ഓള്‍ഡ് ആര് യു, സപ്തമശ്രീ തസ്കര, ഓം ശാന്തി ഓശാന, 1983, ഇതിഹാസ, വര്‍ഷം എന്നിവയാണ് ലാഭം നേടിയ മറ്റു ചിത്രങ്ങള്‍. 153 ചിത്രങ്ങള്‍ ഇറങ്ങിയെങ്കിലും ഗുണനിലവാരമുള്ള പത്തെണ്ണം പോലും എടുക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. മലയാള സിനിമയുടെ നിലവാരവും ഗുണവും കുറയുന്നുവെന്നു പറയുന്നത് ശരി തന്നെ.
-
'കാരവാൻ തന്നില്ല വഴിയിൽ നിന്ന് വസ്ത്രം മാറണോ?, ഭക്ഷണവും തന്നില്ല'; മമ്മൂട്ടി സിനിമയിൽ നിന്ന് പിന്മാറി സന്തോഷ്!
-
'ഇല്ലാത്ത കേസുണ്ടാക്കി ഉമ്മയേയും ഉപ്പയേയും നോറ കുടുക്കി, വലിയൊരു കോംപൻസേഷൻ അവൾ ആവശ്യപ്പെട്ടു'; മുൻ ഭർത്താവ്
-
ആളുകളെ കബളിപ്പിക്കുകയാണ്! ലവ് ട്രാക്കിനെ മോഹന്‍ലാലും പ്രോത്സാഹിപ്പിച്ചു, മത്സരാർഥികളെ പറ്റി കുറിപ്പ്