Don't Miss!
- Sports IPL 2024: അഭിഷേക് 218, കോലി 145! ലോകകപ്പ് ടീമില്‍ ഇവരില്‍ ആരെ വേണം?
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കല്‍ക്കിയിലൂടെ വീണ്ടും ക്രിഷ്
സുബില്‍ സുരേന്ദ്രന് സംവിധാനം ചെയ്യുന്ന 'കല്‍ക്കി 'എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ തന്നെയാണ് ക്രിഷ് എത്തുന്നത്. മലയാളവും തമിഴും എന്നീ ഭാഷകള്‍ ഇടകലര്‍ന്ന ചിത്രമാണിത്.
'ലേഡീസ് ആന്റ് ജെന്റില്‍മെന്‍' ആണ് ക്രിഷ് അഭിനയിച്ച ആദ്യമലയാള സിനിമ. ഈ ചിത്രം അടുത്തിടെയാണ് റിലീസ് ചെയ്തത്. കല്‍ക്കിയിലെ നായകന് പലതരത്തിലുളള സ്വഭാവ സവിശേഷതകള്‍ പ്രകടിപ്പിക്കുന്ന ആളാണ്. ഒരേ സമയം നന്മയയും മറുവശത്ത് തിന്മയും ഉള്‍ക്കൊള്ളുന്ന കഥാപാത്രം. അതിനാല്‍ തന്നെ ഇത്തരമൊരു കഥാപാത്രത്തെ ചെയ്യാന്‍ അനുയോജ്യനായ ഒരു നടനെ കണ്ടെത്തുക സംവിധായകനെ സംബന്ധിച്ചടത്തോളം ഏറെ പ്രയാസമുളള കാര്യം തന്നെയായിരുന്നു.
ഇതിനിടയിലാണ് അദ്ദേഹം ക്രിഷിന്റെ ചിത്രങ്ങള്‍ കാണുന്നത്. തന്റെ മനസ്സിലെ കഥാപാത്രത്തിന് രൂപം നല്കാന് അനുയോജ്യന്‍ ക്രിഷ് തന്നെയാണെന്ന് ഉറപ്പിച്ച ശേഷം അദ്ദേഹം ക്രിഷിനോട് കഥ പറഞ്ഞു. കഥകേട്ട് ഇഷ്ടപ്പെട്ട ക്രിഷ് തന്റെ ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ രണ്ടാമത്തെ സിനിമയുടെ കരാര്‍ ഒപ്പിട്ടു
തനിക്ക് ലഭിച്ചിരിക്കുന്ന നായക വേഷത്തില്‍ താന്‍ അതീവ സന്തോഷവാനാണെന്നും, ചിത്രത്തിന്റെ കഥ തന്നെ വളരെയധികം സ്വാധീനിച്ചു എന്നും ക്രിഷ് പറഞ്ഞു.
സുബില്‍ സംവിധാനം ചെയ്യുന്ന എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയാകാറായി. ജൂണ്‍ മാസത്തിന്റെ പകുതിയോട് കൂടി കല്‍ക്കിയുടെ ചിത്രീകരണം ആരംഭിയ്ക്കും.മഴയ്ക്ക് ചിത്രത്തില്‍ വളരെയധികം പ്രാധാന്യം ഉണ്ടെന്നും സംവിധായകന് പറഞ്ഞു. അതിനാലാണ് മണ്‍സൂണ്‍ കാലം ഷൂട്ടിനായി തെരഞ്ഞെടുത്തത്.
-
'അച്ഛനൊരു പൂവാലനായിരുന്നിരിക്കണം... ജീവിതത്തിൽ കോഴിയായ ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു'
-
ആദ്യം ക്ലാരിറ്റി വരുത്തേണ്ടത് പുറത്തെ ബന്ധത്തിൽ; നിങ്ങളുടെ നാടകത്തിൽ അയാൾക്ക് എന്താണ് റോൾ?; ചർച്ച
-
'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ