Don't Miss!
- Automobiles 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- News 'ചതിച്ചല്ലോ പൊന്നേ'; ഹൃദയം തകർത്ത് സ്വർണ വില, പവന് അരലക്ഷം തൊട്ടു, വില വിവരങ്ങൾ ഇങ്ങനെ
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
പ്രതിസന്ധിയില്‍ രക്ഷകനായെത്തിയ ദിലീപിന് വീണ്ടും രക്ഷാദൗത്യം, വിതരണക്കാരെ വിലക്കുമോ ??
തിയേറ്റര്‍ പ്രതിസന്ധിയില്‍ നിന്നും മലയാള സിനിമയെ കരകയറ്റിയ ദിലീപിന്റെ വാക്കിനായി കാതോര്‍ത്ത് സിനിമാലോകം.
സിനിമാ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി. ക്രിസ്മസിനു ശേഷമുള്ള സിനിമാ പ്രതിസന്ധിക്ക് ശേഷം വീണ്ടും മലയാള സിനിമ പുകയുന്നു. ലാഭവിഹിതം സംബന്ധിച്ച തര്‍ക്കം നില നില്ക്കുന്നതിനിടയില് മള്‍ട്ടിപ്ലക്സുകള്‍ക്ക് സിനിമ നല്കിയ വിതരണക്കാര്‍ക്ക് പരോക്ഷ വിലക്ക് ഏര്‍പ്പെടുത്താനുള്ള സജീവ നീക്കവും നടക്കുന്നുണ്ട്.
ഇതാണ് എലി, ഭാവി വധുവിനെ പരിചയപ്പെടുത്തി ബേസില്‍ ജോസഫ് , സംവിധായകന്റെ മനം കവര്‍ന്ന ആ സുന്ദരിയെ കാണാം
കെയര്‍ഫുള്‍, ഗോദ, രക്ഷാധികാരി ബൈജു ഒപ്പ്, സി ഐഎ, തുടങ്ങിയ ചിത്രങ്ങളുടെ വിതരണക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രാഥമിക യോഗത്തിന് ശേഷം അന്തിമ തീരുമാനമെടുക്കുന്നതിനായി വിഷയം ദിലീപ് നേതൃത്വം നല്കുന്ന കോര്‍ കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്.
തര്‍ക്കത്തിനിടയിലും സിനിമ നല്‍കിയവരെ വിലക്കാന്‍ നീക്കം
ലാഭവിഹിതം സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതിനിടയില്‍ മള്‍ട്ടിപ്ലക്സുകളില്‍ സിനിമ വിതരണത്തിന് നല്കിയ വിതരണക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. ഗോദ, കെയര്‍ഫുള്‍, രക്ഷാധികാരി ബൈജു, കോമ്രേഡ് ഇന്‍ അമേരിക്ക തുടങ്ങിയ ചിത്രങ്ങളുടെ വിതരണക്കാര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അന്തിമ തീരുമാനമെടുക്കുന്നത് ദിലീപ് ഉള്‍പ്പെട്ട കോര്‍ കമ്മിറ്റിയാണ്.
ദിലീപിന്റെ തീരുമാനത്തിനായി കാത്ത് വിതരണക്കാര്‍
ലാഭ വിഹിതം സംബന്ധിച്ച തര്‍ക്കം നില നില്ക്കുന്നതിനിടയില് മള്‍ട്ടിപ്ലക്സുകള്‍ക്ക് സിനിമ നല്കിയ വിതരണക്കാര്‍ക്കെതിരെ വിലക്ക് നടപടി സ്വീകരിക്കണമോയെന്നുള്ള കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് ദിലീപിന്റെ നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റിയാണ്. ദിലീപിന്റെ തീരുമാനത്തിനായാണ് വിതരണക്കാര്‍ കാത്തിരിക്കുന്നത്.
വിലക്ക് നിലനില്ക്കാന് സാധ്യതയില്ല
വിതരണക്കാര്‍ക്കെതിരെ വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനത്തോട് ദിലീപിന് യോജിപ്പില്ലെന്ന തരത്തിലാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. നടപടി നേരിടുന്ന നിര്‍മ്മാതാക്കളെയും വിതരണക്കാരെയും വിലക്ക് നിലനില്‍ക്കില്ലെന്നുള്ള കാര്യം ദിലീപ് അറിയിച്ചുവെന്നാണ് വിവരം.
പ്രതിസന്ധിയില്‍ രക്ഷകനായെത്തി
ക്രിസ്മസിന് ആരംഭിച്ച് സിനിമാ സമരത്തില്‍ നിന്നും മലയാള സിനിമയെ കരകയറ്റിയത് ദിലീപിന്റെ നേതൃത്വത്തിലുള്ള ഫിലിം എക്സബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷനായിരുന്നു. വിലക്കില്‍ രക്ഷകനായെത്തിയ ദിലീപ് വീണ്ടും സിനിമയ്ക്ക് വേണ്ടി നിലപാട് എടുക്കുമെന്നുള്ള പ്രതീക്ഷയിലാണ് സിനിമാക്കാര്.
സാമ്പത്തിക നഷ്ടം ഭയന്ന് സിനിമയുമായി മുന്നോട്ട് പോയി
മള്‍ട്ടിപ്ലക്സുകളിലെ വിതരണ വിഹിതത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് റിലീസിങ്ങ് കേന്ദ്രങ്ങളില്‍ നിന്നും സിനിമ പിന്‍വലിച്ചിരുന്നു. നിര്‍മ്മാതാക്കളും വിതരണക്കാരും സംയുക്തമായാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. എന്നാല്‍ സാമ്പത്തിക നഷ്ടത്തെ ഭയന്ന് ചില സിനിമകള്‍ വിതരണം ചെയ്തതാണ് വിലക്കേര്‍പ്പെടുത്താനുള്ള നീക്കത്തിലേക്ക് നയിച്ചത്.
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി
-
'വിശക്കുന്നു ലാലേട്ടാ, തലകറങ്ങി വീഴും'; ലാല്‍സലാം സെറ്റിലെ അനുഭവം പങ്കുവെച്ച് ഉര്‍വശി