Don't Miss!
- News കല്ല്യാശേരി മണ്ഡലത്തിലെ കള്ളവോട്ട്; 6 പേർക്കെതിരെ കേസെടുത്ത് പോലീസ്
- Sports IPL 2024: സിഎസ്കെയ്ക്കു പിഴയ്ക്കുന്നതെവിടെ? കുഴപ്പം ഒന്നും രണ്ടുമല്ല! ഇവയ്ക്കു ഉത്തരം വേണം
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
വിനോദ നികുതി തിയേറ്ററുകാരുടെ നിയന്ത്രണത്തിലോ?
തിയേറ്ററുകാരുടേയും വിതരണക്കാരുടേയും ഒറ്റ ചില്ലികാശും പോകുന്നുമില്ല. എന്നിട്ടും സ്പിരിറ്റിനനുവദിച്ച ടാക്സ് ഫ്രീ കേരളത്തിലെ പല തിയേറ്ററുകാരും അനുവദിച്ചുകണ്ടില്ല. അനധികൃതമായി കൂടിയ നിരക്കില്‍ പ്രേക്ഷകനോട് ഈടാക്കിയ തുക വിതരണക്കാരും തിയേറ്ററുകാരും മാന്യമായി പങ്കിട്ടെടുത്തു.
സിനിമാ മന്ത്രികൊണ്ടുവന്ന പരിഷ്ക്കാരങ്ങളൊക്കെ ഏതു കേരളത്തിലാണാവോ നടപ്പാക്കി കൊണ്ടിരിക്കുന്നത്? പഞ്ചായത്തു മുതല്‍ കോര്പ്പറേഷന് വരെയുള്ള സ്ഥാപനങ്ങള്‍ക്കു കീഴെ പ്രവര്‍ത്തിക്കുന്ന തിയേറ്ററുകാര്‍ കള്ളടിക്കറ്റായും ഡിസിആര്‍ തിരുത്തിയും ടാക്സ് വെട്ടിക്കുന്ന കാര്യം എല്ലാവര്‍ക്കുമറിയാം. അത് നിര്‍ത്തലാക്കാന്‍ കൊണ്ടുവരുന്ന ഒരോ നടപടികളും കൃത്യമായി അട്ടിമറിക്കുന്നവര്‍ ടാക്സ് ഫ്രീ തുക പോക്കറ്റിലാക്കിയത് ഒരത്ഭുതമൊന്നുമല്ല.
വിതരണക്കാരേയും സര്‍ക്കാറിനേയും പറ്റിച്ചുശീലമുള്ള എക്സിബിറ്റേഴ്സ് ആദ്യകാലത്ത് ഫിലിം റെപ്രസെന്റേറ്റീവ്മാരെന്ന കൂട്ടരെ ശ്രദ്ധിക്കണമായിരുന്നു. ഇവര്‍ പോക്കറ്റ് മണി വാങ്ങി തിയേറ്ററുകാര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കാന്‍ തുടങ്ങിയതോടെ ആ വര്‍ഗ്ഗമേ ഇല്ലാതായി. സിനിമയുടെ മോശം കാലാവസ്ഥ കണ്ടാണോ എന്തോ ടാക്സ് പിരിവിന്റെ കാര്യത്തിലുള്ള ഈ തണുത്ത പ്രതികരണം എന്നറിയില്ല.
സ്പിരിറ്റ് പോലൊരു സിനിമ പൂര്‍ണ്ണമായും സന്ദേശപരമായ ചിത്രമല്ലെന്നും ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ഇഷ്ടം പോലെ ഇടമുള്ള സിനിമയാണെന്നപേരിലും തല്പ്പരകക്ഷികള്ക്കിടയില് അഭിപ്രായവ്യത്യാസമുണ്ടായത് ടാക്സ് ഫ്രീ നടത്തിപ്പിന്റെ ഗ്ലാമര്‍ കുറച്ചുവെന്നും കേള്‍ക്കുന്നുണ്ട്. സ്പിരിറ്റില്‍ സിനിമാ മന്ത്രിയെ അഭിനയിപ്പിച്ചത് പോലും ചില മുന്കാഴ്ചകളോടെയാണെന്നാണ് ഇവരുടെ വാദം.