Don't Miss!
- Lifestyle 35-ന് ശേഷവും യൗവ്വനവും തുടിപ്പും നിലനിര്‍ത്താം, എല്ലുകള്‍ സ്ട്രോംങ് ആക്കാന്‍ പാനീയങ്ങള്‍
- News രാഹുലിന്റെ ഡിഎൻഎ പരിശോധിക്കണം, നാലാംകിട പൗരനെന്നും പിവി അൻവർ; ന്യായീകരിച്ച് മുഖ്യമന്ത്രി
- Sports IPL 2024: ലോകകപ്പില്‍ സഞ്ജു കളിക്കട്ടെ! രോഹിത്തിനു ശേഷം ഇന്ത്യന്‍ നായകനുമാക്കൂ, ഭാജി പറയുന്നു
- Automobiles ബൈക്കുകള്‍ക്ക് വില കൂട്ടി എന്‍ഫീല്‍ഡ് എതിരാളികള്‍; പേടിക്കണ്ട, ഒരു ഷര്‍ട്ട് വാങ്ങുന്ന പൈസയേ കൂടിയിട്ടുള്ളൂ...
- Technology തലച്ചോറുള്ളവർ ഇത് വാങ്ങും, അല്ലാത്തവർ പുച്ഛിക്കും! ഹോണറിന്റെ ഈ 5ജി ഫോണിന് ഞെട്ടിക്കുന്ന വിലക്കുറവ്
- Finance തങ്കപ്പനല്ല, പൊന്നപ്പൻ..! റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, 5 ദിവസം കൊണ്ട് കുറഞ്ഞത് 1,600 രൂപ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
തിലകനുമായുള്ള സൗഹൃദം സ്വകാര്യ അഹങ്കാരം: മമ്മൂട്ടി
തിലകനെ ആശുപത്രയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കാണാനായി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ പോയിരുന്നുവെന്നും എന്നാല്‍ സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ നേരിട്ട് കാണാന്‍ കഴിഞ്ഞില്ല. തിലകന് തൃശൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. അപ്പോള്‍ രണ്ട് ദിവസത്തിനകം ഇറങ്ങും എന്നായിരുന്നു പറഞ്ഞത്. അന്നത്തെ അദ്ദേഹത്തിന്റെ ആരോഗ്യമുളള ശബ്ദം ഇപ്പോഴും കാതില്‍ മുഴങ്ങുകയാണ്.
മുമ്പത്തെപ്പോലെ അദ്ദേഹം ഇത്തവണയും ആരോഗ്യവാനായി പുറത്തുവരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ആ പ്രതീക്ഷ തെറ്റിച്ച് അദ്ദേഹം മടങ്ങിവരാന്‍ വിസമ്മതിച്ചു. കോഴിക്കോട് സിനിമപ്രവര്ത്തകര് നടത്തിയ അനുസ്മരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിലകന് മഹാപ്രതിഭയുള്ള നടനാണെന്ന് പറഞ്ഞാല്‍ അത് വെറും ഒരു ഉപചാരവാക്കായിപ്പോകും. തിലകനും താനും തമ്മിലുള്ള അഭിപ്രായവ്യത്യാസവും വിവാദങ്ങളും അനുസ്മരത്തിനിടെ മമ്മൂട്ടി സൂചിപ്പിച്ചു.
താനും തിലകനും തമ്മില്‍ പ്രശ്നങ്ങളൊന്നും നിലനിന്നിരുന്നില്ല. വിവാദങ്ങള്‍ ഇക്കാര്യങ്ങള്‍ പ്രചരിപ്പിച്ചവരാണ് ഉണ്ടാക്കിയതെന്നും മമ്മൂട്ടി പറഞ്ഞു. തിലകനോട് വ്യക്തിപരമായി വിരോധമുണ്ടാകാനുള്ള കാര്യങ്ങളൊന്നും അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിട്ടില്ല. തിലകന്റെ മുഖം തനിക്ക് പുഞ്ചിരിയോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയുകയുള്ളൂവെന്നും മമ്മൂട്ടി പറഞ്ഞു.
-
'അതിന്റെ ക്രെഡിറ്റ് മുഴുവൻ മേനകയ്ക്കാണ്; അങ്ങനെയാണ് വളർത്തിയത്; ഷൂട്ട് കഴിഞ്ഞ് സെറ്റിലുള്ളവർക്ക് നൽകിയത്'
-
പൃഥ്വിയാണ് മക്കള്‍ക്ക് ഇന്സ്പിരേഷന്; കല മാത്രമല്ല, വളര്‍ച്ചക്ക് കാരണം കഠിനാധ്വാനം; പൂര്‍ണിമ
-
'ജിന്റോയുടെ പേരില്ല..., ടോപ്പ് ഫൈവിൽ ഗബ്രിയും ജാസ്മിനുമുണ്ടാകും, റിഷി കൂടി വരണമെന്ന് ആഗ്രഹമുണ്ട്'; ജാൻമണി